'മരിച്ച വ്യക്തിയുടെ ഏതെങ്കിലും ബന്ധു ഈ നാട്ടിലെ മാധ്യമങ്ങളോട് മരണത്തിൽ പരാതിയുണ്ട് എന്ന് പറഞ്ഞിരുന്നോ? ഡോക്ടർമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആ കുടുംബത്തിലെ ആർക്കും ഇതുവരെയില്ലാത്ത പരാതി മാധ്യമങ്ങൾക്ക് എങ്ങനെ വന്നു? ഇതാണോ നേരോടെ നിർഭയം നിരന്തരം? നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ് ഇവർക്ക്...' ജോമോൾ ജോസഫ് കുറിക്കുന്നു

'തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥ മൂലം രോഗി മരിച്ചു എന്ന് പരാതി...' എന്ന തലക്കെട്ടോടെ വാർത്തകൾ വന്നതിന് പിന്നാലെ മരിച്ചയാളുടെ ബന്ധുവിന്റെ വാക്കുകൾ പുറത്ത് വരികയുണ്ടായി. അതിൽ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് വരാതെ അധികൃതരെ കുറ്റം പറയരുത് എന്ന് പറഞ്ഞിട്ടും ചാനലുകൾ അത്തരത്തിൽ വാർത്ത കൊടുക്കുന്നതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥ മൂലം രോഗി മരിച്ചു എന്ന് പരാതി.. ഇന്ന് രാവിലെ മുതൽ മാധ്യങ്ങൾ ബ്രേക്കിങ് ആയും ഫ്ലാഷ് ആയും കൊടുക്കുന്ന വാർത്തയാണ്.. ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു 2.57. 20 മിനിറ്റ് മുമ്പ് മരിച്ച 62 വയസ്സുകാരന്റെ ബന്ധു ഏഷ്യാനെറ്റ് ചാനലിനോട് പറഞ്ഞത് എന്താണെന്ന് കൂടെ നമുക്ക് നോക്കാം..
"എന്റെ മകൻ ഒരു ഡോക്ടർ ആണ്, ഞാൻ മിലിറ്ററിയിൽ നിന്നും പെൻഷൻ ആയ ആളുമാണ്. വെറുതെ അങ്ങ് പരാതി പറയാൻ പറ്റില്ലല്ലോ. മരിച്ച എന്റെ ബന്ധുവിന് വൃക്ക മാത്രമല്ല തകരാറിൽ ആയിരുന്നത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ രോഗവും ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ എന്താണ് മരണ കാരണം എന്ന് പറയാൻ പറ്റൂ. നിലവിൽ ആശുപത്രി അധികൃതരുടെ വീഴ്ചയാണ് എന്ന് പറയാൻ സാധിക്കില്ല"
"സർജറി റിസ്കാണ് നിങ്ങൾ ഒന്നുകൂടി റീതിങ്ക് ചെയ്യു എന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞപ്പോൾ, ഇത്രയും വർഷം കാത്തിരുന്നു ഡോണറേ കിട്ടിയതല്ലേ, ഞങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണ്" എന്ന് ഹോസ്പിറ്റലുകാരോട് ഞങ്ങൾ പറഞ്ഞു എന്നും കൂടെ ബന്ധു കൂട്ടി ചേർക്കുന്നു.. ഇത്രയും വ്യക്തമായി മരിച്ച ആളുടെ ബന്ധു കാര്യങ്ങൾ വിശദീകരിച്ചിട്ടും, ഇപ്പോളും ഏഷ്യാനെറ്റിൽ സ്ക്രോൾ പോകുന്നത് ഇങ്ങനെയാണ്
"മെഡിക്കൽ കൊളേജിന്റെ അനാസ്ഥ : രോഗി മരിച്ചതായി പരാതി." വാർത്ത റിപ്പോർട്ട് ചെയ്യുന്നവർക്ക് മിനിമം വിവരമില്ല എങ്കിൽ ഇതാണ് കുഴപ്പം.. കടുത്ത ഹൃദരോഗി ആയ ഒരു 62 വയസ്സുകാരൻ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തുന്ന പാടെ, അയാളെ പിടിച്ച് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി, അയാളുടെ പ്രവർത്തനം തകരാറിലായ വൃക്ക മുറിച്ചു മാറ്റി, പുതിയ വൃക്ക തുന്നി പിടിപ്പിച്ചു നേരെ വീട്ടിലേക്ക് പറഞ്ഞ് വിടുന്നതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നാണോ ഏ നാട്ടിലെ മാധ്യമങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?
ആട്ടെ, മരിച്ച വ്യക്തിയുടെ ഏതെങ്കിലും ബന്ധു ഈ നാട്ടിലെ മാധ്യമങ്ങളോട് മരണത്തിൽ പരാതിയുണ്ട് എന്ന് പറഞ്ഞിരുന്നോ? ഡോക്ടർമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആ കുടുംബത്തിലെ ആർക്കും ഇതുവരെയില്ലാത്ത പരാതി മാധ്യമങ്ങൾക്ക് എങ്ങനെ വന്നു? ഇതാണോ നേരോടെ നിർഭയം നിരന്തരം? നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ് ഇവർക്ക്..
https://www.facebook.com/Malayalivartha

























