Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത്; സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്ത ഇരകളെ വീഴ്ത്തി ഏജൻസി, കെണിയില്‍പ്പെട്ടത് നിര്‍ധന കുടുംബങ്ങളിലെ യുവതികൾ! കെണിയൊരുക്കി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ച്, ഭീകരവാദ ബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

21 JUNE 2022 08:58 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ആകെ ഞെട്ടലിലാഴ്ത്തി ഗൾഫിൽ റിക്രൂട്ട്മെന്റിന്റെ പേരിൽ നടക്കുന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരത്തിൽ ഒരു വാർത്ത ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത് നടത്തിയ ഏജന്‍സി സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തിയതെന്ന് വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് ഇത്തരത്തിൽ കെണിയില്‍പ്പെട്ടത്.

അതായത് റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി തന്നെ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി ഒരുക്കിയത്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ തന്നെ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ് വേണ്ടിവന്നത്. ഇതുകൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നിരുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്.

കൂടാതെ വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഫെബ്രുവരിയില്‍ കുവൈത്തില്‍ ഇവരെ എത്തിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി എന്നിവര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം പ്രതി അജുമോന്‍ അറസ്റ്റിലാകുകയായിരുന്നു.

അതേസമയം യുവതിയുടെ പരാതിയില്‍ എന്‍.ഐ.എ. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്‍ഐ.എ. ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയെടുത്തിട്ടുമുണ്ട്. അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചിരുന്നത്. വിശ്രമം നല്‍കാതെ തന്നെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുണ്ടായി. 'ഒരുമ' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തിരുന്നത്. പണമൊന്നും ഈടാക്കാതെ തന്നെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുമുണ്ട്.

കൂടാതെ കുവൈത്തിലേക്ക് ജോലി റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഭീകര സംഘടനയായ ഐ.എസിന്റെ ബന്ധം എന്‍.ഐ.എ. അന്വേഷിക്കുന്നതാണ്. കേസില്‍ ഇപ്പോള്‍ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്തിയതോടെ തന്നെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുന്നതിനു വഴി തെളിഞ്ഞിരിക്കുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഈ വകുപ്പ് ചേര്‍ത്തിരുന്നില്ല. മനുഷ്യക്കടത്ത് കുറ്റം ചേര്‍ത്തെങ്കിലും അന്വേഷണം ജാഗ്രതയോടെയാകുമെന്നാണ് എന്‍.ഐ.എ. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന എന്നത്.

 

അതോടൊപ്പം കേസില്‍ ഐ.എസ്. ബന്ധത്തിനുള്ള സാധ്യത പരിശോധിച്ച് ഉറപ്പിക്കലാണ് എന്‍.ഐ.എ. ഇതിലൂടെ ആദ്യം ലക്ഷ്യമിടുന്നത്. ഐ.എസ്. ബന്ധത്തിനു സാധ്യത കുറവാണെന്നാണ് എന്‍.ഐ.എ.യുടെ പ്രാഥമിക നിഗമനം. എന്നാല്‍, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പ്രതികള്‍ക്കെതിരേ ഐ.എസ്. ബന്ധം ആരോപിക്കുകയും ചെയ്യുനുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഐ.എസിനു വില്‍ക്കുമെന്നു കേസിലെ മുഖ്യ പ്രതിയായ മജീദ് എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിന്നാലെ കേസില്‍ പരാതിക്കാരിയായ യുവതിയില്‍നിന്നു മൊഴിയെടുത്ത എന്‍.ഐ.എ. കരുതലോടെയാണ് അടുത്ത നീക്കത്തിലേക്കു കടന്നിരിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി അജുമോനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ശേഖരിക്കുന്ന മൊഴികളും പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം . ഇപ്പോള്‍ വിദേശത്തുള്ള കേസിലെ മുഖ്യ പ്രതി മജീദിനെ നാട്ടിലെത്തിക്കുന്നതും എന്‍.ഐ.എ.യുടെ അന്വേഷണത്തിലെ പ്രധാന ഘടകമാകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകൻ ജീവനൊടുക്കി..  (5 minutes ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (20 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (30 minutes ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (43 minutes ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (46 minutes ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (59 minutes ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (1 hour ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (1 hour ago)

പവന് 6,320 രൂപയുടെ കുറവ്  (1 hour ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (1 hour ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (2 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (2 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (2 hours ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (3 hours ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (3 hours ago)

Malayali Vartha Recommends