Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത്; സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്ത ഇരകളെ വീഴ്ത്തി ഏജൻസി, കെണിയില്‍പ്പെട്ടത് നിര്‍ധന കുടുംബങ്ങളിലെ യുവതികൾ! കെണിയൊരുക്കി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ച്, ഭീകരവാദ ബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

21 JUNE 2022 08:58 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ആകെ ഞെട്ടലിലാഴ്ത്തി ഗൾഫിൽ റിക്രൂട്ട്മെന്റിന്റെ പേരിൽ നടക്കുന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരത്തിൽ ഒരു വാർത്ത ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കുവൈത്തിലേക്ക് ജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത് നടത്തിയ ഏജന്‍സി സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തിയതെന്ന് വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് ഇത്തരത്തിൽ കെണിയില്‍പ്പെട്ടത്.

അതായത് റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി തന്നെ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി ഒരുക്കിയത്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ തന്നെ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ് വേണ്ടിവന്നത്. ഇതുകൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നിരുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്.

കൂടാതെ വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഫെബ്രുവരിയില്‍ കുവൈത്തില്‍ ഇവരെ എത്തിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി എന്നിവര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം പ്രതി അജുമോന്‍ അറസ്റ്റിലാകുകയായിരുന്നു.

അതേസമയം യുവതിയുടെ പരാതിയില്‍ എന്‍.ഐ.എ. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്‍ഐ.എ. ഉദ്യോഗസ്ഥന്‍ യുവതിയുടെ മൊഴിയെടുത്തിട്ടുമുണ്ട്. അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചിരുന്നത്. വിശ്രമം നല്‍കാതെ തന്നെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ അജുമോനും മജീദും മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുണ്ടായി. 'ഒരുമ' എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തിരുന്നത്. പണമൊന്നും ഈടാക്കാതെ തന്നെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുമുണ്ട്.

കൂടാതെ കുവൈത്തിലേക്ക് ജോലി റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഭീകര സംഘടനയായ ഐ.എസിന്റെ ബന്ധം എന്‍.ഐ.എ. അന്വേഷിക്കുന്നതാണ്. കേസില്‍ ഇപ്പോള്‍ മനുഷ്യക്കടത്ത് കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്തിയതോടെ തന്നെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുന്നതിനു വഴി തെളിഞ്ഞിരിക്കുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഈ വകുപ്പ് ചേര്‍ത്തിരുന്നില്ല. മനുഷ്യക്കടത്ത് കുറ്റം ചേര്‍ത്തെങ്കിലും അന്വേഷണം ജാഗ്രതയോടെയാകുമെന്നാണ് എന്‍.ഐ.എ. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന എന്നത്.

 

അതോടൊപ്പം കേസില്‍ ഐ.എസ്. ബന്ധത്തിനുള്ള സാധ്യത പരിശോധിച്ച് ഉറപ്പിക്കലാണ് എന്‍.ഐ.എ. ഇതിലൂടെ ആദ്യം ലക്ഷ്യമിടുന്നത്. ഐ.എസ്. ബന്ധത്തിനു സാധ്യത കുറവാണെന്നാണ് എന്‍.ഐ.എ.യുടെ പ്രാഥമിക നിഗമനം. എന്നാല്‍, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പ്രതികള്‍ക്കെതിരേ ഐ.എസ്. ബന്ധം ആരോപിക്കുകയും ചെയ്യുനുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഐ.എസിനു വില്‍ക്കുമെന്നു കേസിലെ മുഖ്യ പ്രതിയായ മജീദ് എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിന്നാലെ കേസില്‍ പരാതിക്കാരിയായ യുവതിയില്‍നിന്നു മൊഴിയെടുത്ത എന്‍.ഐ.എ. കരുതലോടെയാണ് അടുത്ത നീക്കത്തിലേക്കു കടന്നിരിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി അജുമോനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ശേഖരിക്കുന്ന മൊഴികളും പരിശോധിച്ചാകും എന്‍.ഐ.എ. അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം . ഇപ്പോള്‍ വിദേശത്തുള്ള കേസിലെ മുഖ്യ പ്രതി മജീദിനെ നാട്ടിലെത്തിക്കുന്നതും എന്‍.ഐ.എ.യുടെ അന്വേഷണത്തിലെ പ്രധാന ഘടകമാകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (3 minutes ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (14 minutes ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (21 minutes ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (40 minutes ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (52 minutes ago)

യുവാവ് വെടിയേറ്റു മരിച്ചു...  (1 hour ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (1 hour ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (1 hour ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (1 hour ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

ദേവരഥസംഗമം....  (1 hour ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (1 hour ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (2 hours ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (2 hours ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (2 hours ago)

Malayali Vartha Recommends