ഞായറാഴ്ച രാത്രി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തില്‍ കിടത്തിയിരുന്ന സുരേഷ് മരിച്ചത് തിങ്കളാഴ്ച്ച രാവിലെ, എല്ലാം നടന്നത് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞപോലെ! എന്നിട്ടും നടന്നത് ഗുരുതര അനാസ്ഥ

കേരളത്തിൽ വീണ്ടും വിവാദമായി മെഡിക്കൽ കോളേജിൽ രോഗിയുടെ മരണം. ഞായറാഴ്ച രാത്രി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തില്‍ കിടത്തിയിരുന്ന സുരേഷ് കുമാര്‍ മരിച്ചത് തിങ്കളാഴ്ച രാവിലെയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്ക് മൃതസഞ്ജീവനിയില്‍നിന്ന് വൃക്ക അനുവദിച്ചതിനെത്തുടര്‍ന്ന് സ്വീകര്‍ത്താക്കളായി ആറുരോഗികളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇതനുസരിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെതന്നെ സുരേഷ് കുമാറിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജിൽ എത്തിച്ചത്.
പിന്നാലെ വിദഗ്ധപരിശോധനകള്‍ക്കുശേഷം ഉച്ചയോടെ വൃക്കവെച്ചുപിടിപ്പിക്കുന്നതിന് അവരെ തിരഞ്ഞെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ബിന്ദുവാണ് സുരേഷ് കുമാറിന്റെ ഭാര്യ. അപര്‍ണ, അഞ്ജന എന്നിവര്‍ മക്കളും അച്ചു, ഗൗരിശങ്കര്‍ എന്നിവര്‍ മരുമക്കളുമാണ്.
https://www.facebook.com/Malayalivartha
























