പോലീസ് അന്യായമായി പീഡിപ്പിക്കുന്നു; കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി; വീണ്ടും കേസെടുത്ത് പോലീസ്; ഒടുവിൽ താഴെ ഇറക്കിയത് ഇങ്ങനെ

കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി. പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ വീണ്ടും അദ്ദേഹത്തിനെതിരെ കേസായിരിക്കുകയാണ്.
പാലക്കുന്നിലെ മെബൈൽ ടവറിന്റെ മുകളിലാണ് ആത്മഹത്യാഭീഷണിയുമായി യുവാവ് കയറിയത്. പാലക്കുന്നിലെ ഷൈജുവിനെതിരെ (40) ആത്മഹത്യാശ്രമം, അതിക്രമിച്ചുകയറൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ്. കളവ്, എ.ടി.എം. കൗണ്ടർ തകർക്കൽ, കഞ്ചാവ് ഉപയോഗിക്കൽ ഉൾപ്പെടെ ഇയാൾക്കെതിരെ ഒൻപത് കേസുകളെടുത്തു.
ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ ഈ കാര്യം വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണമുയർത്തി മുഖ്യമന്ത്രിക്ക് ശബ്ദസന്ദേശമയച്ച് ഷൈജു. എന്നിട്ട് കഴുത്തിൽ പ്ലാസ്റ്റിക്‌കയർ കുരുക്കിട്ട് പാലക്കുന്നിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറി.
ഈ വിവരം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇയാൾ തന്നെ എല്ലാവരോടും അറിയിക്കുകയും ചെയ്തു . സെൽഫിയും അയച്ചു കൊടുത്തു. ബേക്കൽ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഉടനെ ഈ സ്ഥലത്തേക്ക് കുതിച്ചെത്തി. പോലീസും മറ്റുള്ളവരും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമം നടത്തി. പക്ഷെ ആ ശ്രമം പാഴായി പോകുകയായിരുന്നു.
മാധ്യമപ്രവർത്തകരും സ്ഥലത്ത് എത്തി. എന്നാൽ ഷൈജു അവരോടും സംസാരിച്ചു. ഈ അവസരം മുതലെടുത്ത് ഉച്ചയ്ക്ക് ഒന്നരയോടെ ആദ്യം ഒരു കുപ്പി വെള്ളം പരിചയക്കാർ ടവറിന്റെ താഴെത്തട്ടിലെത്തിച്ച് ഏറ്റവും മുകളിൽ നിന്ന് ഇയാളെ കുറച്ച് താഴെയിറക്കുകയായിരുന്നു . പിന്നീട് മാധ്യമപ്രവർത്തകരും പോലീസും ഷൈജുവിന്‍റെ സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha























