ഫയലുകൾ വെരിഫൈ ചെയ്തതും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിൽ; 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത് മേയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായി.... കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തതിൽ അടിമുടി ദുരൂഹത!

ഏവരെയും ഞെട്ടലിലാഴ്ത്തി കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകാൻ ലോഗിൻ ചെയ്തത് ആരെന്ന ചോദ്യം ഉയരുകയാണ്. ജൂണിൽ നടത്തിയ തട്ടിപ്പ് പുറത്തു വരാൻ കാരണമായത് 6 കെട്ടിടങ്ങൾക്കു നമ്പർ നൽകിയതാണ് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ ഇവയുടെ ഫയലുകൾ വെരിഫൈ ചെയ്തതും അപ്രൂവ് ചെയ്തതും ദുരൂഹമായ രീതിയിലാണ്. ഒരു ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്യുന്ന ഫയൽ അടുത്ത ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്യുന്നതാണ് ഇതിന്റെ രീതി. എന്ന മേയ് 31ന് അർധരാത്രിയും ജൂൺ 1ന് പകലുമായാണ് 6 കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ ഒരു ഫയൽ മേയ് 31നു രാത്രി 11.19.52 എന്ന സമയത്ത് കെ.കെ.സുരേഷ് എന്ന ഉദ്യോഗസ്ഥൻ വെരിഫൈ ചെയ്ത ശേഷം ഒരൊറ്റ മിനിറ്റ് കൊണ്ട്, അതായത് രാത്രി 11.20.26 എന്ന സമയം കൊണ്ട് പി.വി.ശ്രീനിവാസൻ എന്ന ഉദ്യോഗസ്ഥൻ അപ്രൂവ് ചെയ്യുകയുണ്ടായി. ഈ ലോഗിൻ നടന്നിരിക്കുന്നത് കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറിൽ നിന്നാണ് എന്നും അറിയുവാൻ കഴിയും. ആയതിനാൽ തന്നെ അർധരാത്രി ഒരൊറ്റ മിനിറ്റ് മാത്രമെടുത്ത് അപ്രൂവ് ചെയ്തത് ആരാണ് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
അതോടൊപ്പം തന്നെ മറ്റൊന്ന് ജൂൺ 1നു വൈകിട്ട് 4.39.34 എന്ന സമയത്ത് വെരിഫൈ ചെയ്ത ഫയൽ ഒരൊറ്റ മിനിറ്റ് കൊണ്ട് 4.40.56 എന്ന സമയം കൊണ്ട് അപ്രൂവ് ചെയ്തു വിടുകയുണ്ടായി. ഇത്തരത്തിൽ വൈകിട്ട് 5.01ന് വെരിഫൈ ചെയ്തത് 5.02നും 4.50ന് വെരിഫൈ ചെയ്തത് 4.51നും അപ്രൂവ് ചെയ്തു വിട്ടിട്ടുമുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ റിപ്പോർട്ട് പ്രകാരം ഇതെല്ലാം കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സീറ്റിലുള്ള കംപ്യൂട്ടറിൽ നിന്നാണ് ലോഗിൻ ചെയ്തിരിക്കുന്നത്. മേയ് 31ന് അർധ രാത്രി 11.30നും ഓഫിസ് സമയത്തിനു ശേഷവും ആരാണ് ഓഫിസ് കംപ്യൂട്ടറിൽ നിന്ന് ലോഗിൻ ചെയ്തത് എന്നാണു വ്യക്തമാകേണ്ടതാണ്.
കൂടാതെ കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പറിട്ട കേസ് ഫറോക്ക് അസി.കമ്മിഷണർ എം.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നതാണ്. ബേപ്പൂർ ഇൻസ്പെക്ടർ വി.സിജിത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നത്.
അതേസമയം കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപറേഷന്റെ ബേപ്പൂർ മേഖലാ ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ തന്നെ അന്വേഷണം ഫറോക്ക് അസി.കമ്മിഷണർക്കു കൈമാറിയിട്ടുമുണ്ട്. വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾക്കു പുറമേ പാസ്‌വേഡ് ദുരുപയോഗം ചെയ്തതിനു ഐടി ആക്ടിലെ 66 (സി,ഡി) വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അങ്ങനെ മാസങ്ങൾക്കു മുൻപു സോഫ്റ്റ്‌വെയറിലെ പിഴവുകൾ ദുരുപയോഗം ചെയ്യുന്നതു മുൻനിർത്തി റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസൻ കോർപറേഷൻ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ഈ കത്തിൽ ചെറുവണ്ണൂർ–നല്ലളം സോണൽ കാര്യാലയങ്ങളുടെ ചുമതലയുള്ള ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മറ്റു വാർഡുകളിലെ 236 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയെന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി.
എന്നുമാത്രമല്ല ഇവയിൽ തെറ്റായതും അപാകതകൾ ഉള്ളതുമായ ഫയലുകൾ ഉണ്ടെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ തന്നെ തന്റെ മാത്രം ബാധ്യതയാകുമെന്നും അതിനാൽ 236 ഫയലുകൾ പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താൻ നടപടി വേണമെന്നും ആവശ്യപ്പെടുകയുണ്ടായിരുന്നു. ഇത് ഏത് ഓഫിസിൽ വച്ച്, ഏത് സിസ്റ്റത്തിൽ വച്ച്, ഏതു സമയത്തു ചെയ്തു എന്നതു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്നത്തെ പരാതിയിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഇതേതുടർന്ന് ഈ പരാതിയിൽ ഗൗരവപരമായ ഒരു നടപടിയുമെടുക്കാതെ കോർപറേഷൻ അധികൃതർ ഒത്തു കളിക്കുകയാണ് ചെയ്തത്. ഒടുവിൽ പ്രശ്നം പുറത്താകുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം ഉയർന്നിരുന്നു. ആരെ സംരക്ഷിക്കാനാണ് പരാതി പൂഴ്ത്തിയതെന്നു വ്യക്തമാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയുണ്ടായി.
ഇതോടൊപ്പം തന്ന്നെ ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ പറഞ്ഞ പിഴവുകൾ പരിഹരിച്ചു എന്നാണ് സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിലും സമാന വീഴ്ചയുണ്ടായി. ഒടുവിൽ ജൂണിൽ നടന്ന തട്ടിപ്പ് പുറത്തായതോടെയാണ് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























