'വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ...' ജോമോൾ ജോസഫ് കുറിക്കുന്നു

യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് ഇന്ന് മുൻകൂർ ജാമ്യം ലഭിക്കുകയുണ്ടായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് വിജയബാബുവിന് ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് കോടതി മുമ്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. ഇതിനുപിന്നാലെ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിജയ് ബാബുവിന് ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം..
ആണുങ്ങളുമായി റിലേഷനിൽ കഴിയുകയും, മറ്റ് വിഷയങ്ങളിൽ ഉള്ള ചേർച്ചക്കുറവുകളുടെ പേരിൽ പിണങ്ങി അകലുമ്പോൾ, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാൽസംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകൾക്കും ഇതൊരു പാഠമായിരിക്കണം..
ഇത്തരം സ്ത്രീകൾ ഇല്ലാതാക്കുന്നത് യഥാർത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയൽ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്.
ഓപ്പൺ റിലേഷൻഷിപ്പുകളുടെ ഡിഗ്നിറ്റി പോലും കളയുക, സ്വതന്ത്ര ലൈംഗീകതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇൻസിഡന്റ്റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.
റിലേഷൻ ഉണ്ടാക്കാൻ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്..
ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേർന്ന് നിൽക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയിൽ ലേബൽ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികൾക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുൻകൂർ ജാമ്യത്തെ പരിഗണിച്ച്, അവർ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്..
വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിൻ ആരംഭിച്ച റിമ കല്ലിങ്കൽ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരിൽ ഒരു ദിവസം പോലും പോയി ജയിലിൽ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ..
Note : ഇത്തരം പെണ്ണുങ്ങളുമായി റിലേഷൻ (അവിഹിതം) ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എല്ലാ ടെംസും ഉൾപ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നിൽ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിർന്നാൽ മതിയാകും..
Note 2 : പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികൾ ഇനിയെങ്കിലും മനസ്സിലാക്കണം.
https://www.facebook.com/Malayalivartha























