ഇടവകകളിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ട ഫാദർ.. പ്രാര്‍ത്ഥനയാല്‍ കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ കുലപ്പിക്കും.. പീഡനകഥകൾ വിവാദമായതോടെ അഭയം തേടിയത് സൈബര്‍ പ്രണയത്തിൽ.. ഒടുവില്‍ രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരമുള്ള വിവാഹം; ഫാദര്‍ മാത്യു മുല്ലപ്പള്ളിയുടെ കഥ ഇങ്ങനെ..
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കി തലശ്ശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്.
പൗരോഹിത്യത്തില്‍ നിന്നും വിടുതല്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് പ്രകാരം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തതായും അതിരൂപത അറിയിച്ചു.നാല്‍പതുകാരനായ വൈദികനാണ് ക്രൈസ്തവമതം ഉപേക്ഷിച്ച് ഹൈന്ദവാചാരപ്രകാരം വിവാഹിതനായത്.
25 വര്‍ഷമായി വൈദിക വൃത്തിയും ,വൈദിക പഠനവുമായി ജീവിക്കുകയായിരുന്നു ഫാദര്‍ തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള തയ്യല്‍ പരിശീലനകേന്ദ്രംതോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുന്ന ഫാദര്‍ മാത്യു മുല്ലപ്പള്ളി ഈരാറ്റുപേട്ട സ്വദേശിയായ ജീവിതപങ്കാളിയെ കണ്ടെത്തിയതും ഇതിലൂടെയായിരുന്നു. എന്നും വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ഫാദര്‍ കഴിഞ്ഞിടെ നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു.
വൈദികനായി സേവനം ചെയ്യുന്നതിനിടയില്‍ രോഗശാന്തി ,സാമ്ബത്തിക ക്ലേശങ്ങള്‍, ജോലി തടസ്സം, ഭവനനിര്‍മ്മാണം എന്നിവയ്ക്ക് പ്രത്യേക പ്രാര്‍ത്ഥന ഫാദര്‍ നടത്താറുണ്ട്. ഇടിതട്ടി കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും അച്ഛന്‍റെ പ്രാര്‍ത്ഥനയില്‍ കുലപ്പിച്ചവനാണ് മാത്യു മുല്ലപ്പള്ളി എന്ന് വിശ്വാസികള്‍ പറയുന്നു. തുടര്‍ന്നാണ് ഫാദര്‍ വിവാദ നായകനായി മാറുന്നത്. ഒരു ഫോണ്‍ കോള്‍ സംഭാഷണത്തില്‍ താന്‍ സേവനം ചെയ്ത ഇടവകകളിലെ ചില സ്ത്രീകളെ ലൈംഗി കമായി ചൂഷണം ചെയ്തത് മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഫാദര്‍ മാത്യു മുല്ലപ്പള്ളി രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തിരിക്കുകയാണ്.
ഫൈദര്‍ ക്രൈസ്തവ വിശ്വാസം വിടുന്ന വാര്‍ത്ത അതിരൂപതയിലെ വിശ്വാസികള്‍ ഞെട്ടിച്ചിരിക്കുകയാണ്. ഫാദര്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ തലശ്ശേരി അതിരൂപത സഭയില്‍നിന്ന് മാത്യു മുല്ലപ്പള്ളിയെ പുറത്താക്കിയിരിക്കുകയാണ്. പൗരോഹിത്യത്തില്‍ നിന്ന് വീടുതല്‍ അനുവദിക്കണമെന്ന് അദ്ദേഹം മുമ്ബ് തന്നെ ആവശ്യപ്പെട്ടിരുന്നു .ഇത് പ്രകാരം പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്താതായി അതിരൂപത അറിയിച്ചു.
https://www.facebook.com/Malayalivartha