Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

നീതിദേവത കൂറു മാറിയോ? ജയശങ്കറിനെ അകത്താക്കാൻ ആ മൂന്ന് വക്കീലൻമാർ! കൂട്ടിന് ഭാ​ഗ്യലക്ഷ്മിയും... കോടതിയലക്ഷ്യത്തിൽ കുടുങ്ങി ഭാ​ഗ്യലക്ഷമിയും...

29 JUNE 2022 06:55 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു രാഷ്ട്രീയ നിരിക്ഷകന്‍ അഡ്വ. എ. ജയശങ്കറിനെതിരേ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതിയിലെ മൂന്നു വനിത അഭിഭാഷകരാണു അപേക്ഷ നല്‍കിയത്. വിചാരണകോടതി ജഡ്ജിയ്‌ക്കെതിരേ അഡ്വ. ജയശങ്കര്‍ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.

അഭിഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെ നടപടി ബോധപൂര്‍വവും ജഡ്ജിയെ സമൂഹത്തില്‍ അവഹേളിക്കാനും നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നും വനിതാ ജഡ്ജിയെ അപമാനിക്കാന്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്നും ആണ് പരാതി. 'നീതി ദേവത കൂറു മാറുമ്പോള്‍' എന്ന തലക്കെട്ടിലാണു സാമൂഹ്യ മാധ്യമം വഴി അഡ്വ. ജയശങ്കര്‍ വനിതാ ജഡ്ജിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

അതു കൂടാതെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നിരന്തരം വനിതാ ജഡ്ജിയെ രൂക്ഷമായി വിമര്‍ശിക്കുന്നതു പതിവാണ്. അതിജീവിതയായ നടിയ്‌ക്കെതിരും പ്രതിയും നടനുമായ ദിലീപിനു അനുകൂലവുമായ സമീപനമാണു ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആരോപണമാണു അഡ്വ. ജയശങ്കര്‍ ഉന്നയിക്കുന്നത്.

പരാതിയില്‍ അഡ്വക്കേറ്റ് ജനറല്‍ പരാതിക്കാരെ നോട്ടീസ് നല്‍കി വിളിപ്പിച്ചു നേരിട്ടു വാദം കേള്‍ക്കുകയാണു ആദ്യനടപടി. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍, എതിര്‍കക്ഷിയ്ക്കു നോട്ടീസയച്ചു വരുത്തി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയ്ക്കു അനുമതി നല്‍കും.

നേരത്തെ ചാനല്‍ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായും കുടുംബത്തിനെതിരേയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന സ്പീക്കറും സി.പി.എം. നേതാവുമായ എം.ബി. രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കര്‍ കഴിഞ്ഞമാസം ഒറ്റപ്പാലം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

2019 ഡിസംബർ ആറിന്‌ ചാനൽചർച്ചയിലാണ്‌ എം ബി രാജേഷ്, ഭാര്യാസഹോദരൻ നിതിൻ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവർത്തകർ എന്നിവർക്കെതിരെ ജയശങ്കർ വിവാദ പരാമർശം നടത്തിയത്.വാളയാർ കേസിലെ പ്രതികളെ രാജേഷും നിതിൻ കണിച്ചേരിയും ചേർന്ന് രക്ഷപ്പെടുത്തുക ആയിരുന്നുവെന്നാണ് ആരോപിച്ചത്‌.

ഭാഗ്യലക്ഷ്മിയ്‌ക്കെതിരായ പരാതിയില്‍ തീരുമാനമായില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞമാസം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേയും കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരേ നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആര്‍. ധനിലാണ് അപേക്ഷ നല്‍കിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണു പരാമര്‍ശങ്ങളെന്നും ഇതു കോടതിയലക്ഷ്യമാണെന്നുമാണു പരാതിക്കാരന്റെ ആക്ഷേപം.

'പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ, ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ് ' എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഈ കേസില്‍ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോള്‍ നടക്കുന്നതു നാടകമാണെന്നും ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തൃശൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. സാധാരണക്കാരനും ഉന്നതനും രണ്ടു നീതിയാണെന്നും നീതി പീഠത്തോടു ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നതു കടുത്ത അപമാനമാണ്. എന്താണു പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്നു കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണു കോടതിയുടെ സമീപനമെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം.

നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഭാഗ്യലക്ഷ്മി രംഗത്തു വന്നിരുന്നു ഇത് നടിക്ക് വേണ്ടിയല്ല, ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. കാല് പിടിച്ച് നീതി തരൂ എന്ന് അപേക്ഷിക്കേണ്ട രീതിയിലേക്ക് അല്ല ഇത് പോകേണ്ടതെന്നും ഭാഗ്യലക്ഷമി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കാണാന്‍ സാധിക്കണമെങ്കില്‍ മാതൃകാപരമായ കോടതി ആകുമ്പോള്‍ മാത്രമേ സാധിക്കൂ. അല്ലെങ്കില്‍ ജനങ്ങള്‍ കോടതികളെ പുച്ഛിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (9 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (11 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends