Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍

കസേര ഉടന്‍ തെറിക്കും? പിണറായിക്ക് പേടി. കേരളത്തിലുടനീളം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വാചകങ്ങള്‍ ജില്ലാ കമ്മറ്റി എഴുതി നല്‍കും

29 JUNE 2022 09:26 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...

ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ

വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന. മുഖ്യമന്ത്രിക്കു പ്രതിരോധം തീര്‍ക്കാന്‍ പ്രചാരണ വാചകങ്ങള്‍ എഴുതിയ ഫ്‌ലെക്‌സുകളുമായി സിപിഎം. പ്രധാനമായും തലസ്ഥാനത്തെ തെരുവോരങ്ങളിലാണ് ഇപ്പോള്‍ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ജില്ലാ കമ്മിറ്റിയാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളില്‍ വരേണ്ട പ്രചാരണ വാചകങ്ങള്‍ താഴെതലത്തിലുളള കമ്മിറ്റികള്‍ക്ക് നല്‍കിയത്.

ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഏകീകൃത രൂപത്തിലുള്ളതാവണമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഫ്‌ലെക്‌സില്‍ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോകള്‍ ഏതാവണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് ഫ്‌ലെക്‌സുകളില്‍ ഉപയോഗിച്ചത്. രണ്ടു വാചകങ്ങളാണ് പ്രചാരണത്തിനുള്ള ഫ്‌ലക്‌സില്‍ പ്രധാനമായും ഉപയോഗിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ കൈമാറിയത്. 'രാഷ്ട്രീയ സൂര്യ തേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര.', 'ഇല്ലാ..തകര്‍ക്കാന്‍ പറ്റില്ല ഈ ചൈതന്യത്തെ', ' മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ... ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടുമുള്ളത്. അവിടെ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്.' ഇതില്‍ രണ്ടാമത്തെ വാചകം മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് എടുത്തതാണ്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി, വിവിധ ലോക്കല്‍ കമ്മിറ്റികള്‍, സിപിഎം പോഷകസംഘടനകള്‍ തുടങ്ങിയവയുടെ പേരിലാണ് ഫ്‌ലെക്‌സുകള്‍. ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന പ്രചാരണ വാചകങ്ങളാകണം ഫ്‌ലെക്‌സുകളില്‍ ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലും മറ്റും ഇത്തരത്തില്‍ സ്ഥാപിച്ച ഫ്‌ലെക്‌സുകളിലെ വാചകങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ചില പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയതും. ഫ്‌ലെക്‌സുകളിലേക്ക് നല്‍കിയ ഒന്നാമത്തെ വാചകത്തിനെതിരെ പ്രാദേശിക ഘടകങ്ങളില്‍ വിയോജിപ്പുണ്ടായെങ്കിലും ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റികള്‍ക്ക് ഫ്‌ലെക്‌സുകള്‍ സ്ഥാപിക്കാന്‍ ക്വാട്ടയും നിശ്ചയിച്ചു. 'നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ്' എന്ന വാചകം ഉയര്‍ത്തിയ ഫെക്‌സും ചിലയിടങ്ങളില്‍ കാണാം.

ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായും കുടുംബവുമായും ചര്‍ച്ച ചെയ്തു നിരവധി കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. മകളുടെ ബിസിനസ് ആവശ്യത്തിനായി മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്താനും ലോക്കല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ ജനകീയ ഇടപെടല്‍ നടത്താനും ഭവന സന്ദര്‍ശനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (5 minutes ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (25 minutes ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (44 minutes ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (1 hour ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (1 hour ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (2 hours ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (9 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (9 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (9 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (9 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (9 hours ago)

Malayali Vartha Recommends