Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിണറായിക്ക് അയ്യപ്പ ശാപം! മുഖ്യമന്ത്രി ഉറക്കെ വിളിച്ചു... പക്ഷേ അയ്യപ്പൻ കേട്ടില്ല... കറുത്ത വസ്ത്രധാരി കുടുംബം തകർത്തു

30 JUNE 2022 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

സ്വാമി അയ്യപ്പൻ്റെ കറുത്ത വസ്ത്രത്തിലെത്തി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കേരളം ഓർക്കുന്നത് 2019 ൽ ശബരിമല അയ്യപ്പനെതിരെ പിണറായി വിജയനും അദ്ദേഹത്തിൻ്റെ പാർട്ടിയും നടത്തിയ കുതന്ത്രങ്ങളാണ്. അയ്യപ്പൻ പിണറായിയെ വെറുതെ വിടില്ലെന്ന് അന്നേ മലയാളികൾ ആവർത്തിച്ചതാണ്.

ഒരു മുൻ ഡിജിപിയുടെ നിർദ്ദേശപ്രകാരം പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിച്ച് അയ്യപ്പനോട് ക്ഷമയാചിച്ചെങ്കിലും അയ്യപ്പൻ അദ്ദേഹത്തെ വിടുന്നില്ല. രായ്ക്കുരാമാനം പിണറായി ശബരിമല സന്നിധാനത്തെത്തിച്ച വനിതാ പ്രവർത്തകരും അന്ന് ധരിച്ചത് സ്വപ്നയുടേതു പോലെ കറുത്ത വസ്ത്രമാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ് രംഗത്തെത്തുമെന്ന് ആരും കരുതിയതല്ല. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്നയുടെ പുതിയ ഗൂരുതര ആരോപണങ്ങൾ.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2O20 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടു പോയി? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത്? പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയൻ്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്.

ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിൻ്റെ ദൃശ്യം തന്‍റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. ഇതേ ചിത്രം മുതിർന്ന മാധ്യമ പ്രവർത്തകനും വി.എസിൻ്റെ വിശ്വസ്തനുമായ ജി.ശക്തിധരൻ പുറത്തുവിട്ടിരുന്നു.

സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയോടെ സ്വർണ്ണക്കടത്ത് വിവാദം അടക്കാനായെന്ന് സർക്കാർ കരുതുമ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ട, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്വപ്നയുടെ പുതിയ ആരോപണങ്ങൾ.

ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അയ്യപ്പനെ തൊട്ടപ്പോൾ തന്നെ കേരളം ആവർത്തിച്ചിരുന്നു. രണ്ട് മണ്ഡല കാലങ്ങളിൽ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും ഓർക്കുന്നുണ്ടാവും. രണ്ട് എഡിജി പിമാർ, 8 ഐ.ജിമാർ, 14 ഡിവൈഎസ്പി, 30 വനിത എസ്ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ജലപീരങ്കികൾ മുതൽ സ്‌പെഷ്യൽ വെപ്പൻസ് ഒക്കെ ഉള്ള കമാൻഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സർക്കാർ വാരിവിതറിയത്. നിലക്കൽ മുതൽ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തി. എങ്ങും ജാഗ്രതാ നിർദേശം. സ്വാമിമാർ സഞ്ചരിച്ച വാഹനങ്ങൾ ഉള്ളിൽ കയറി വരെ കയറി പരിശോധിച്ചു.

വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയിൽ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സർക്കാർ പ്രഖ്യാപിച്ച 144 ആയിരുന്നു. ഭക്തർ വിരി വെക്കുകയും നാമജപാഘോഷം നടത്തുകയും കർപ്പൂരാഴി തീർക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ പൂട്ടി പോലീസ് സീൽ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാൻ ഫയർഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി. സ്വാമിമാർ നിശബ്ദം കരഞ്ഞു.

വലിയ നടപ്പന്തലിൽ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാൻ പാടില്ല, കെട്ടിറക്കി വിരി വെക്കാൻ പാടില്ല, സാന്നിധാനത്തു തങ്ങാൻ അനുവാദമില്ല. ഒടുവിൽ ഭക്തർ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തിൽ നിന്നു "നാമജപം സംഘത്തെ", ഏകദേശം 75 - 80 പേരുടെ കൂട്ടത്തെ വേർതിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങൾ നാമജപം തുടർന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തിൽ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടർന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാർ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേർക്കെതിരെ കേസ് എടുത്തു. ആസുരിക ഭരണത്തിൽ കീഴിൽ നാമം ജപിച്ചതിന്‌ ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാൻ തൂണു പിളർന്നു ആണ് ഭഗവാൻ അവതരിച്ചത്. തൂണിലും തുരുമ്പിലും അവൻ ഉണ്ടല്ലോ എന്നാണ് സമരത്തിൽ നേതൃത്വം നൽകിയ ഒരു ഭക്തൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അന്ന് ആ സ്വാമിമാർ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിർഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത്‌ തുടർന്നു. ഇതിന്റെയെല്ലാം ഫലമാണ് പിണറായി അനുഭവിക്കുന്നത്. അയ്യപ്പസ്വാമിയെ നോക്കി പരിഹാസമടിച്ച കോടിയേരിക്ക് ഇന്ന് ആ കസേരയിലിരുന്ന് പരിഹസിക്കാൻ ആരോഗ്യമില്ല. അദ്ദേഹത്തിന്റെ മകനാകട്ടെ ജയിലിൽ ചപ്പാത്തി കുഴച്ച് പരിയും ചുണയും കെട്ടു.

അതെ. അയ്യപ്പന്റെ ശാപമാണ് കേരളത്തിലെ സി പിഎം സർക്കാർ അനുഭവിച്ച് തീർക്കുന്നത് . കറുപ്പ് വസ്ത്രധാരികളായ രണ്ട് യുവതികളെ സന്നിധാനം കയറ്റിയവർ സ്വപ്ന സുരേഷ് എന്ന കറുപ്പ് വസ്ത്രധാരിയുടെ ചൂരിദാറിൽ തൂങ്ങി ഇപ്പോൾ പറ്റേ നിലവിളിക്കുന്നു. ഗജ പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവർ വിശേഷിപ്പിക്കുന്ന മോൻസൻ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം പിണറായി സുപ്രീം കോടതിയിൽ വരെ നൽകി.

ശബരിമലയ്ക്കെതിരെ സിപിഎം ഉപയോഗിച്ചത് കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചെമ്പോലയാണ് . ഇതിൻ്റെ വിശ്വാസ്യതയെ കുറിച്ച് സംശയം തോന്നിയിട്ടും അതിൻെറ പകർപ്പ് കോടതിയിലാക്കാൻ സർക്കാർ ഉന്നതർ നിർദ്ദേശം നൽകിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോലയില്‍ നിന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ശബരിമല സംബന്ധിച്ച് ആധികാരിക കണ്ടെത്തലുകള്‍ നടത്തിയത്. ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയും ഇതാണെന്ന സൂചനകളാണ് പുറത്തുവന്നത്.

ചെമ്പോല തീട്ടൂരം വ്യാജമാണെന്ന് അറിഞ്ഞിട്ടും അതിൻ്റെ ആധികാരികത പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയില്ല. 2018 ഡിസംബര്‍ 8ന് 'ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം: 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്' എന്ന തലക്കെട്ടിലാണ് തട്ടിപ്പ് വീരന്റെ ചെമ്പോലയുമായി ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. മോന്‍സണ്‍ കാട്ടിയ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് ദേശാഭിമാനിക്ക് ആധികാരിക ചരിത്രരേഖയായത്.

ശബരിമല മൂന്നരനൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി യെന്നായിരുന്നു കണ്ടെത്തൽ. കലൂരിലെ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളതെന്നും പറഞ്ഞു.

പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധചടങ്ങുകള്‍ക്കും പണം അനുവദിച്ച് 'ചവരിമല' കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്പോല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതെന്നും മുഖപത്രം പറഞ്ഞു. വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ശബരിമലയ്ക്ക് കോലെഴുത്തില്‍ ചവരിമല എന്നാണ് എഴുതിയിരുന്നത് എന്ന പത്രത്തിൻ്റെ കൂട്ടിച്ചേര്‍ക്കലുമുണ്ട്.

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല നോക്കിയാണ് ശബരിമലയില്‍ യുവതീപ്രവേശന വിലക്കില്ലായിരുന്നുവെന്ന് ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രസംഗിച്ചു നടന്നത്. തന്ത്രിമാരെക്കുറിച്ചും ബ്രാഹ്മണശാന്തിമാരെക്കുറിച്ചുമൊന്നും മോന്‍സണിന്റെ ചെമ്പോലയില്‍ പരാമര്‍ശമില്ലാത്തതും പത്രത്തിന് ആവേശമായി.

2019 ജനുവരി 10ന് ഇതേ വാര്‍ത്ത ദേശാഭിമാനി വീണ്ടും ഓണ്‍ലൈനില്‍ നല്‍കി എന്നതാണ് കൗതുകകരം. 'തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം: വാദം പൊളിച്ച് ചെമ്പോല തിട്ടൂരം' എന്നായിരുന്നു പുതിയ വാര്‍ത്തയുടെ തലക്കെട്ട്. 'ആധികാരിക' രേഖ മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല തന്നെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൈതൃക പഠന കേന്ദ്രം ഡയറക്ടറായിരുന്ന ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യരുടെ അഭിപ്രായം വാര്‍ത്തയ്ക്ക് വിശ്വാസ്യത കൂട്ടാന്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്നതുമായ രേഖയാണെന്ന് രാഘവ വാര്യര്‍ പറഞ്ഞതായാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇത് ഡോ. രാഘവ വാര്യര്‍ നിഷേധിച്ചു. അതിന്റെ ആധികാരികത താന്‍ പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ പാർട്ടി വെട്ടിലായി.

പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമാണ് പിണറായി വിജയൻ. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞു വീഴ്ത്തികൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്.

സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന പാർട്ടിയെ അദ്ദേഹം പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി.

ശബരിമല പുനഃപരിശോധനാ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. കേരളാ സർക്കാർ കോടതിയിൽ എടുത്ത അതിശക്തമായ നിലപാട് യുവതിപ്രവേശന വിധിയെ സ്വാധീനിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ വിധി പുനഃപരിശോധിക്കരുത് എന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. പുനഃപരിശോധനാ ഹർജിയുടെ വേളയിൽ മുൻപ് ആചാരങ്ങൾക്ക് വേണ്ടി നിലകൊണ്ട് കേസ് നടത്തിയ ദേവസ്വം ബോർഡ് നിലപാട് മാറ്റി. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് ശക്തമായി വാദിച്ചു. എന്നാൽ തള്ളിയില്ല

2016 ഫെബ്രുവരി 4 ന് അന്നത്തെ യുഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പത്തിനും അൻപതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജി വാദത്തിന് വന്നത് ഇടതു സർക്കാരിന്റെ കാലത്താണ്. പത്തിനും അൻപതിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ദർശനം നൽകണമെന്നാണ് പിണറായി സർക്കാർ വാദിച്ചത്.

അങ്ങനെയാണ് സർക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോൺഗ്രസും ഉമ്മൻ ചാണ്ടിയും കോടതിയിൽ എടുത്തിട്ടുള്ളത്. ഏതായാലും അയ്യപ്പൻ ഇങ്ങനെയും പണിയുമെന്ന് പിണറായി മനസാ വാചാ വിചാരിച്ചിരിക്കില്ല. ഇപ്പോൾ അതിൻ്റെ ഫലം അനുഭവിക്കാൻ പിണറായിയുടെ കുടുംബവും ഒപ്പമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (16 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (22 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (28 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (43 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (54 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (58 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends