ശബരിമലയിൽ നടത്തിയ പുകിലിന് കിട്ടിയ വമ്പൻ തിരിച്ചടി.... പിണറായി ഓർക്കുന്നുണ്ടോ ആ കാലം?

ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അയ്യപ്പനെ തൊട്ടപ്പോൾ തന്നെ കേരളം ആവർത്തിച്ചിരുന്നു. രണ്ട് മണ്ഡല കാലങ്ങളിൽ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും ഓർക്കുന്നുണ്ടാവും. രണ്ട് എഡിജി പിമാർ, 8 ഐ.ജിമാർ, 14 ഡിവൈഎസ്പി, 30 വനിത എസ്ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ജലപീരങ്കികൾ മുതൽ സ്‌പെഷ്യൽ വെപ്പൻസ് ഒക്കെ ഉള്ള കമാൻഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സർക്കാർ വാരിവിതറിയത്. നിലക്കൽ മുതൽ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തി. എങ്ങും ജാഗ്രതാ നിർദേശം. സ്വാമിമാർ സഞ്ചരിച്ച വാഹനങ്ങൾ ഉള്ളിൽ കയറി വരെ കയറി പരിശോധിച്ചു.
വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയിൽ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സർക്കാർ പ്രഖ്യാപിച്ച 144 ആയിരുന്നു. ഭക്തർ വിരി വെക്കുകയും നാമജപാഘോഷം നടത്തുകയും കർപ്പൂരാഴി തീർക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ പൂട്ടി പോലീസ് സീൽ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാൻ ഫയർഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി. സ്വാമിമാർ നിശബ്ദം കരഞ്ഞു.
വലിയ നടപ്പന്തലിൽ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാൻ പാടില്ല, കെട്ടിറക്കി വിരി വെക്കാൻ പാടില്ല, സാന്നിധാനത്തു തങ്ങാൻ അനുവാദമില്ല. ഒടുവിൽ ഭക്തർ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തിൽ നിന്നു "നാമജപം സംഘത്തെ", ഏകദേശം 75 - 80 പേരുടെ കൂട്ടത്തെ വേർതിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങൾ നാമജപം തുടർന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തിൽ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടർന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാർ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേർക്കെതിരെ കേസ് എടുത്തു. ആസുരിക ഭരണത്തിൽ കീഴിൽ നാമം ജപിച്ചതിന് ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാൻ തൂണു പിളർന്നു ആണ് ഭഗവാൻ അവതരിച്ചത്. തൂണിലും തുരുമ്പിലും അവൻ ഉണ്ടല്ലോ എന്നാണ് സമരത്തിൽ നേതൃത്വം നൽകിയ ഒരു ഭക്തൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.
അന്ന് ആ സ്വാമിമാർ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിർഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത് തുടർന്നു. ഇതിന്റെയെല്ലാം ഫലമാണ് പിണറായി അനുഭവിക്കുന്നത്. അയ്യപ്പസ്വാമിയെ നോക്കി പരിഹാസമടിച്ച കോടിയേരിക്ക് ഇന്ന് ആ കസേരയിലിരുന്ന് പരിഹസിക്കാൻ ആരോഗ്യമില്ല. അദ്ദേഹത്തിന്റെ മകനാകട്ടെ ജയിലിൽ ചപ്പാത്തി കുഴച്ച് പരിയും ചുണയും കെട്ടു.
അതെ. അയ്യപ്പന്റെ ശാപമാണ് കേരളത്തിലെ സി പിഎം സർക്കാർ അനുഭവിച്ച് തീർക്കുന്നത്. കറുപ്പ് വസ്ത്രധാരികളായ രണ്ട് യുവതികളെ സന്നിധാനം കയറ്റിയവർ സ്വപ്ന സുരേഷ് എന്ന കറുപ്പ് വസ്ത്രധാരിയുടെ ചൂരിദാറിൽ തൂങ്ങി ഇപ്പോൾ പറ്റേ നിലവിളിക്കുന്നു. ഗജ പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവർ വിശേഷിപ്പിക്കുന്ന മോൻസൻ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം പിണറായി സുപ്രീം കോടതിയിൽ വരെ നൽകി.
https://www.facebook.com/Malayalivartha
























