ബോംബേറ് കോൺഗ്രസ് ശൈലി അല്ല; ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല! കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തുകയുണ്ടായി. ഈ ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശൻ പറയുകയുണ്ടായി. സർക്കാർ പ്രതിരോധത്തിലായ സമയത്ത് തന്നെ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശൻ ആരോപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അക്രമം നടന്ന ഉടൻ സ്ഥലം സന്ദർശിച്ച എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ , കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറയുകയുണ്ടായി. എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. എന്ത് തെളിവാണ് ഇ. പി ജയരാജൻറെ പക്കലുള്ളത് . സി സി ടി വി കാമറയിൽ പോലും വ്യക്തത ഇല്ലെന്നാണ് പറയുന്നത്, അങ്ങനെയെങ്കിൽ അക്രമി കോൺഗ്രസുകാരനാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി ഡി സതീശൻ ചോദ്യം ഉന്നയിക്കുകയുണ്ടായി.
കൂടാതെ സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ എന്നതാണ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി
അങ്ങനെ എംപി ഓഫിസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പ്രാധാന്യം കുറയ്ക്കാൻ സി പി എം തന്നെ ആസൂത്രിതമായി നടത്തിയ ആക്രമണമാണോയെന്ന് സംശയമുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമം നടന്ന ഉടൻ തന്നെ സി പി എം പ്രസ്താവന വന്നു. അത് നേരത്തെ തയാറാക്കിയ പ്രസ്താവനയാണോ എന്ന് സംശയം ഉണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























