Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

പിപ്പിടി കാട്ടൽ അല്ല, വെള്ള പുതപ്പിക്കും.... പ്രകോപന മുദ്രാവാക്യവുമായി സിപിഎം എംഎൽഎ.... ’കൈവെട്ടും കാൽവെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും!’

02 JULY 2022 05:48 PM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്നിട്ട് 24 മണിക്കൂർ പിന്നിട്ടു. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സംഭവ സ്ഥലത്ത് പോലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ പോലിസിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമായാണ് വിലയിരുത്തുന്നത്.

ഇതോടെ പല കോണുകിൽ നിന്നും സിപിഎം നേതാക്കൾ തന്നെ കൊവിളി പ്രസം​ഗവുമായി രം​ഗത്ത് വന്നിരിക്കുകയാണ്. എകെജി സെന്ററിൽ ബോംബെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യവുമായി സിപിഎം രം​ഗത്ത് വന്നിരിക്കുകയാണ്. അമ്പലപ്പുഴയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. തലവെട്ടി ചെങ്കൊടി നാട്ടുമെന്നായിരുന്നു മുദ്രാവാക്യം.

എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൈവെട്ടും കാൽവെട്ടും…. തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു മുദ്രാവാക്യം. ‘ഇരുളിൻ മറയെ കൂട്ട് പിടിച്ച് കൊട്ടാരത്തിന് നേരെ വന്നാൽ അക്കൈവെട്ടും അക്കാൽവെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും, സിപിഎമ്മാ പറയുന്നേ’ എന്നായിരുന്നു മുദ്രാവാക്യം. അസഭ്യവാക്കുകളും മുദ്രാവാക്യത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നുള്ള ആരോപണമുണ്ട്. പോലീസുകാരുടെ മുൻപിലായിരുന്നു സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

അതോടൊപ്പം കോഴിക്കോടും ഇതിന് സമാനമായ സംഭവം നടന്നിട്ടുണ്ടായിരുന്നു. AKG സെന്‍ററിനു നേരെ സ്ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം കോഴിക്കോട്ട് മാര്‍ച്ച് നടത്തിയത്. അതിലും കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്.

"ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം, സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി"യെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ ഉടനീളം നടന്നു കൊണ്ടിരിക്കുകയാണ്.

ജീവനും സ്വത്തിനും നാശം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്രമി എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്ന് എഫ്ഐആർ. വാഹനങ്ങൾ ഓഫീസിലേക്ക് പ്രവേശിക്കുന്ന ഗേറ്റുവഴിയാണ് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആക്രമണം നടക്കുന്ന സമയം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി 11.20നാണ് ആക്രമണം ഉണ്ടായതെന്നും. സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതനാണ് ഇതിന് പിന്നിലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

എന്നാൽ അക്രമിയെ കണ്ടെത്താനാേ സംഭവത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂക്കിൻ തുമ്പത്ത് നടന്ന ആക്രമണമായിട്ടു പോലും പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. അക്രമിയുടെ സഞ്ചാര പാതയുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു എന്നല്ലാതെ വ്യക്തമായ വിവരങ്ങൾ ഒന്നും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പറഞ്ഞു. സിസിടിവിയിൽ ഒരാളെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ആക്രമണത്തിന് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ തന്നെ കണ്ടെത്തുമെന്നും എഡിജിപി വിജയ് സാക്കറെ അറിയിച്ചു.

സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. എകെജി സെന്ററിലെ ജീവനക്കാരനാണ് പരാതി നൽകിയത്. എകെജി സെന്ററിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന ഭാ​ഗത്തേയ്‌ക്കാണ് നാടൻ പടക്കം വലിച്ചെറിഞ്ഞത്.

ദൃശ്യങ്ങളിലൊന്നും വാഹന നമ്പർ വ്യക്തമല്ല. അക്രമിയുടെ വാഹനം എകെജി സെന്‍ററിലെത്തുന്നതിന് മുമ്പ് മറ്റൊരു ബൈക്കും ഈ വഴി പോകുന്നുണ്ട്. പ്രതി ലോ കോളേജ് ജംഗ്ഷനും കഴിഞ്ഞ് മുന്നോട്ടുപോയതായി വിവരം പൊലീസിന് ലഭിച്ചു. ഡിസിആർബി (ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ) അസി. കമ്മീഷണർ ദിനിൽ അന്വേഷണ ഉദ്യോഗസ്ഥനായി 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

ഗുരുതര സുരക്ഷാ വീഴ്ചക്ക് പിന്നാലെ പ്രതിയെ പിടികൂടാനാവാത്തതും മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന് കനത്ത നാണക്കേടാണ്. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആക്രമണം കനത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെത്തുടർന്ന് എ കെ ജി സെന്ററിനും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എട്ടുപൊലീസുകാരെയാണ് ഇവിടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്.

എന്നാൽ എ കെ ജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.സെന്ററിനുള്ളിൽ ഉണ്ടായിരുന്നവർ പോലും ഉഗ്രശബ്ദം കേട്ടു എന്ന് പറയുമ്പോഴും സ്ഫോടനം നടന്ന സ്ഥലത്തേക്ക് പൊലീസുകാർ ഓടിയെത്തുകയോ അക്രമിയെ പിന്തുടരാൻ ശ്രമിക്കുകയോ ഉണ്ടായില്ല. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും പൊലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കട്ടേ എന്നുമാണ് കോൺഗ്രസ് പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (7 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (7 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (7 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (8 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (8 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (10 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (11 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (11 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (11 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (12 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (13 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (13 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

Malayali Vartha Recommends