ബീഹാര്‍ സ്വദേശിയുടെ കുട്ടിയുടെ പിതൃത്വം വിധി വരും മുമ്പ് ഏറ്റെടുത്ത് ബിനോയ്; കോടിയേരിയുടെ രാഷ്ട്രീയ ജീവിതം ഹുദാ ഹവാ രണ്ടു മക്കളും ഒരുമിച്ച് ജയിലിലേയ്‌ക്കോ? ഞെട്ടിക്കുന്ന ട്വിസ്റ്റ്

പിണറായി എന്ന വന്‍ മരം ഏകദേശം വീഴാറായി എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍. അതു കഴിഞ്ഞാല്‍ അടുത്തത് ആര് എന്ന ചോദ്യം വിരല്‍ ചൂണ്ടുക കോടിയേരിയിലേയ്ക്കായിരിക്കും. എന്നാല്‍ പിണറായിയേക്കാള്‍ പണി പാളി ഇരിക്കുകയാണ് കോടിയേരി എന്നുള്ളതാണ് വസ്തുത. രണ്ടു മക്കളും എപ്പോള്‍വേണമെങ്കിലും അഴിക്കുള്ളിലേയ്ക്ക് എന്നതോര്‍ത്ത് നാളുമെണ്ണിയിരിക്കുകയണ് കോടിയേരി ബാലകൃഷ്ണന്‍ എന്നുള്ളതാണ് ഉയരുന്ന ആക്ഷേപം. രണ്ടു മക്കളുടെയും കേസുകളില്‍ ഏകദേശം തീരുമാനം ആയി എന്നുള്ളതാണ്.
മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയില്‍ ബോംബൈ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍ല്‍കേണ്ടത്. യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലന്നാണ് ബിനോയി കോടിയേരിയും നിലവില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇനി വസ്തുതകള്‍ ശേഖരിച്ച ശേഷം കോടതി വൈകാതെ വിധി പറയും
എന്നാല്‍ ഇപ്പോള്‍ യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നുമാണ് ബിനോയി പറയുന്നത്. പണി പാളയതോടെ ഒത്തുതീര്‍പ്പ് ഇനി നടക്കുന്ന ലക്ഷണമില്ല. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞ് ബിനോയ് പ്ലേറ്റ് മാറ്റുകയാണ്. ഈ അപേക്ഷയില്‍ കോടിയേരിയും യുവതിയും ഒപ്പിട്ടതായാണ് കാണുന്നത്.
ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ അന്ന് പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ബിനോയ് കോടിയേരി ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ബിനോയ് അന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യം കോടതി തന്നെ മുന്നോട്ട് വയ്ക്കുന്നത്. അതാണ് ബിനോയിക്ക് തിരിച്ചടിയായത്. ഹൈക്കോടതിയില്‍ രഹസ്യരേഖയായി നല്‍കിയിട്ടുള്ള ഡിഎന്‍എ പരിശോധനാഫലം പുറത്തുവരും മുന്‍മ്പ് കുഞ്ഞിന്റെ പിതൃത്വം ബിനോയ് അംഗീകരിച്ചിരിക്കുന്നതായിട്ടാണ് പുതിയ നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും കോടതിയും അന്തിമ തീരുമാനമാണ് ഈ കേസില്‍ നിര്‍ണായകമാകുക. മൂത്തമകന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ ഇളയ മകന്റെ കാര്യം വളരെ കഷ്ടത്തിലാണ്.
മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇളയ മകന്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ ഡി) ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും എന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്. ഇ ഡി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ബിനീഷ് കോടിയേരിക്ക് നോട്ടീസും അയച്ചു കഴിഞ്ഞു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ല. ഐഡിബിഐ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ബിനീഷ് വ്യക്തമാക്കിയിട്ടില്ലെന്നും ഇ ഡി വാദിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മത്സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം.
2012 മുതല്‍ പ്രതികള്‍ തമ്മില്‍ പണമിടപാട് നടന്നിരുന്നതായും അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ആദായ നികുതി റിട്ടേണുകളില്‍ ബിനീഷ് തിരിമറി നടത്തിയെന്നും ഇ ഡി വ്യക്തമാക്കുന്നു. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വര്‍ഷത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികള്‍ ജാമ്യവ്യവസ്ഥയിലുണ്ട്. എന്തായാലും ഇവിടെയും സുപ്രീം കോടതി വിധി തന്നെയാണ് നിര്‍ണായകമാകുക. അങ്ങനെ രണ്ടു മക്കളുടെയും വിധിയെ ഓര്‍ത്ത് ഓരോ നിമിഷവും നെഞ്ചു തകര്‍ന്നിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
https://www.facebook.com/Malayalivartha


























