ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണി, പത്തൊൻപതുകാരൻ അറസ്റ്റിൽ
ഇടുക്കിയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്റ്റേഷൻ പരിധിയിലാണ് സംഭവം. . പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ എസ്എച്ച്ഒ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പതിനെട്ടുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിത്.അതേസമയം കോട്ടയത്ത് വയർവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഘം കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടിൽ വീട്ടിൽ അമൽ റെജിയെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയറുവേദന തുടർന്ന് പാലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണ് കണ്ടെത്തിയത്.
ഡോക്ടറുടെ മൊഴി അനുസരിച്ച് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി.തുടർന്നാണ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തിയത്. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് മനസ്സിലാക്കി.തുടർന്ന് പൊലീസ് സംഘം പിന്നീട് മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ കണ്ടെത്തിയത്.
എസ്‌ഐ അഭിലാഷ്,ഷാജി സെബാസ്റ്റ്യൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജസ്റ്റിൻ,സുമിഷ് മക്മില്ലൻ, ജോഷി,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha