അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെ കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം.... വെള്ളം വാങ്ങാൻ ഇറങ്ങി തിരികെ കയറുംമുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു... കണ്ണ് മുന്നിൽ നഷ്‌ടമായത് ഒരു കുടുംബത്തിന്റെ അത്താണി...
മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് ആണു മരിച്ചത്.
പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.10നു തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു.
ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ കയറുംമുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ.
https://www.facebook.com/Malayalivartha