സ്വർണ്ണക്കടത്ത് കേസ് നിയമസഭയിൽ കൊണ്ട് വരും; സബ്മിഷനായി പ്രതിപക്ഷ നേതാവ് ആ ആവശ്യം ഉന്നയിക്കും; മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബാധ്യസ്ഥൻ; ഉത്തരം കിട്ടുന്നത് വരെ ചോദിക്കും; നിയമസഭ ഇളക്കി മറിക്കാനൊരുങ്ങി പ്രതിപക്ഷം

സ്വർണ്ണക്കടത്ത് വിവാദത്തിൽ കടിച്ച് തൂങ്ങി വീണ്ടും പ്രതിപക്ഷം. ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും സ്വർക്കടത്ത് കേസ് നിയമസഭയിൽ കൊണ്ട് വരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സബ്മിഷനായി പ്രതിപക്ഷ നേതാവ് ആ ആവശ്യം ഉന്നയിക്കാനാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രിയാണ് സബ്മിഷന് മറുപടി നൽകേണ്ടുന്നത് . പ്രതിപക്ഷം ഉന്നയിയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇത് വരെ ഉത്തരം പറഞ്ഞിട്ടില്ല. ഉത്തരം കിട്ടന്നത് വരെ ഈ വിഷയം ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നാണ് പ്രതിപക്ഷം പറയുന്നത്. വിദേശകാര്യ മന്ത്രി എസ ജയശങ്കർ വാർത്ത സമ്മേളനത്തിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് ഗൗരവമായി കേന്ദ്രസർക്കാർ കാണുന്നുണ്ടെന്ന് പറയുന്നുണ്ട്. ഇങ്ങനെ ഗൗരവമായി കാണുമ്പോൾ സ്വപ്നയുടെ പിന്നീടുള്ള വെളിപ്പെടുത്തലിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പ്രതിപക്ഷം ഈയൊരു ആക്ഷേപം ശക്തമാക്കിയിരുന്നു . ഇത്രയും ദിവസമായിട്ടും ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ അദ്ദേഹം എന്ത് മറുപടി പറയും എന്നതാണ് പ്രതിപക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത്. മാത്രമല്ല എ കെ ജി സെന്ററിന് കല്ലെറിഞ്ഞത് ആരാണെന്ന വിഷയവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. എന്തായാലും ഇന്നും നിയമസഭാ ഇളകി മറിയാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha


























