തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം! ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചു; അടുത്തിടെ രണ്ടുപേരാണ് ജില്ലയിൽ ചെള്ളു പനിയെതുടര്‍ന്ന് മരിച്ചത്; എന്താണ് ചെള്ളുപനി? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെതുടര്‍ന്ന് മരിച്ചിരുന്നു.
സംസ്ഥാനത്ത് നേരത്തെയും ചെള്ളു പനി ബാധിച്ച് പത്താംക്ളാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകൾ അശ്വതിയാണ് മരിച്ചത്. കഴിഞ്ഞവർഷം ആറും 2020ൽ എട്ടും പേർക്ക് ചെള്ളു പനി കാരണം മരിച്ചത്.
എന്താണ് ചെള്ളുപനി?
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്. മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ചിഗ്ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകും. കടിച്ച ഭാഗം ആദ്യം ചെറിയ ചുവന്ന തടിച്ച പാടായി കാണും. പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറും.
ലക്ഷണങ്ങൾ
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ
പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും സൂക്ഷിക്കണം
പുൽ നാമ്പുകളിൽ നിന്ന് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾപ്രവേശിക്കുന്നതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണംഎലി നശീകരണ പ്രവർത്തനങ്ങൾ. പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം.
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്‌കരിക്കണം
പുൽമേടുകളിലോ വനപ്രദേശത്തോ പോയാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കണം.
വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്
https://www.facebook.com/Malayalivartha



























