നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നു; ഉപേക്ഷിച്ചത് പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കാറിലെത്തിയ സംഘം ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ ഉപേക്ഷിച്ചത് രാത്രി എട്ടുമണിയോടെ...

നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചതായി റിപ്പോർട്ട്. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ഇവരുടെ ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ രാത്രി എട്ടുമണിയോടെ ഉപേക്ഷിക്കുകയുണ്ടായി. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. കൂടാതെ പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തുന്നത്. കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ വ്യക്തമാക്കി.
ഇതിൽ നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചിരുന്നത്. ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ പ്ലയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവർ മുറിച്ചെടുത്തത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദിക്കുകയുണ്ടായി. മര്‍ദനത്തില്‍ പല്ല് നഷ്ടപ്പെടുകയുണ്ടായി. നിലവിൽ നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. രാവിലെമുതല്‍ ഈ സംഘം കാറില്‍ പ്രദേശങ്ങളില്‍ കറങ്ങിയിരുന്നതായി സംശയിക്കുന്നു.
അതേസമയം കാറില്‍ ബലം പ്രയോഗിച്ച് ആഭരണങ്ങള്‍ കവര്‍ന്നശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വഴിയില്‍ക്കണ്ട നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് ഈ വിവരം പറഞ്ഞത്. പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളത്. വസ്തുവും വീടും വാങ്ങി നല്‍കുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയാണ് ഇവർ . അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha