ബാലഭാസ്‌കർ 2 മാനേജരുമാരെ മാറ്റാൻ തീരുമാനിച്ചു, അവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികൾ, സിബിഐ അന്വേഷിച്ചത് കൃത്യമായിരുന്നില്ല, ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക ഉണ്ടായില്ല, കേരള പോലീസിലേക്ക് തന്നെ അനേഷണം കൊണ്ടുവരണമെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിച്ചത് കൃത്യമായിട്ടല്ലെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്. ന്യായമായി പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയില്‍ നിന്ന് അനേഷണം കേരള പോലീസിലേക്ക് തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാമത് ബാലഭാസ്‌കറിന്റെ മൂന്ന് മൊബൈലുകളില്‍ ഒരെണ്ണം ഈ ഡിആര്‍ഐ കേസിന്റെ ഒരാളുടെ പൂജാമുറിയില്‍ നിന്ന് എടുത്തുന്നെന്ന് പറഞ്ഞാല്‍ അത് കണക്ട് ചെയ്യാന്‍ സിബിഐക്ക് കഴിഞ്ഞില്ല കാരണം സംഭവം കഴിഞ്ഞ് പിന്നേദിവസം ഇതില്‍ ഒരാള്‍ കൊല്ലം വരെ പോയി അവിടെ മുഴുവന്‍ സിസിടിവി ദൃശ്യം നോക്ക് ഏത് വണ്ടിയാണ് നമ്മളൊക്കെ ചേസ് ചെയ്തതെന്ന് കരുതിയിരുന്നത്.
ഒരു കെഎസ്ആര്‍ടിസി ബസുകാരന്‍ കണ്ടിട്ടുണ്ട് ഫോളോ ചെയ്യുന്നത്. അത് പോലെ സോബി കണ്ടിട്ടുണ്ട്. പിന്നെ ബാലഭാസ്‌കരും ഡ്രൈവറും കൊല്ലത്തെ ഏതോ ബാക്കറിയില്‍ നിന്ന് ചായ കൂടിച്ചിരുന്നു ഈ ദൃശ്യങ്ങളും നോക്കിയിട്ടുണ്ട്. എട്ടാം തീയതി ബാലഭാസ്‌കര്‍ മരിച്ചു.
കേരളത്തില്‍ ഉള്ളവരുടെ ധാരണ സിബിഐക്ക് കൊടുത്ത കേസ് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ്..സിബിക്ക് പോയ കേസ് തിരിച്ച് കേരള പോലീസ് തിരിച്ചെടുക്കട്ടെ അതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല ഇന്ത്യയില്‍. കേരള പോലീസിന്റെ ബോസ് അല്ല സിബിഐ. ഈ കേസില്‍ സിബിഐയുടെ അന്വേഷണം ലോജിക് ആയി ചിന്തിക്കുന്നവരുടെ പോലെയല്ലന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ ഈ രണ്ട് മാനേജരുമാരെ പേരെ മാറ്റാൻ തീരുമാനിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച വിവരം. അദ്ദേഹം സംശയിച്ചത് പോലെ തന്നെ അവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി. അവരുടെ ബോസ് തിരുവനന്തരപകരം കഴക്കൂട്ടം ഏറിയയില്‍ തന്നെ ഉണ്ട്. ഒരു ലേഡി ആണ് അത് കൊണ്ടുവന്നത്. അതൊരു അഡ്വക്കറ്റ് ആയിരുന്നു.പഴയ കഥകളിലേക്കൊക്കെ കേറണം..അന്വേഷണം അറിയില്ലെങ്കില്‍ ഇ പണി കളഞ്ഞ് പോവുത്തത് തന്നെയാണ് നല്ലത്.
സിബിഐ എന്തിനാണ് സോബിയെ അവിശ്വസിക്കുന്നത്. അവരുടെ ഫൈന്‍ഡിംഗ്‌സിനെ തന്നെ തകിടം മറിക്കുന്ന എവിഡന്‍സാണ് നിലനില്‍ക്കുന്നത്. പാവം ആ സോബി ബൈ ചാന്‍സ് വന്ന മനുഷ്യന്‍ കണ്ട കാര്യമാണ് പറഞ്ഞത്. അപകടം ഉണ്ടായി ആള്‍ക്കാര്‍ അങ്ങോട്ട് ഓടുന്നതിന് പകരം ഈ ചേസ് ചെയ്ത ഒന്നോ രണ്ടോ വാഹനം തീര്‍ച്ചയായും അവിടെ ആള് കൂടാന്‍ സമ്മതിച്ചില്ല.
കാരണം ആ വാഹനത്തില്‍ ഉണ്ടോ അതില്‍ നിന്ന് എടുത്തുകൊണ്ടുപോയോ നമുക്ക് അറിയില്ല.അവിടെ വന്നുകൂടിയ ഒന്ന് രണ്ട് കാറുകാര്‍ ഈ സോബി ഉള്‍പ്പെടെയുള്ളവരെ ഓടിക്കുകകയാണ്. അവിടെ സോബി കണ്ടതെന്താണ് അപകടം ഉള്ളിടത്ത് ഓടിക്കൂടുന്നതിന് പകരം അപകടം ഉണ്ടായ സ്ഥലത്ത് ബുള്ളറ്റുകൊണ്ടൊരാള്‍ മുന്നോട്ട് ചവിട്ടിചവിട്ടി വണ്ടി മുന്നോട്ട് കൊണ്ട് പോവുകയും ഒരു പയ്യന്‍ ഇടത്തോട് ഓടുകയും ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത എവിഡന്‍സാണ് അത് റിലേ ചെയ്യാതെ ഉള്ള അന്വേഷണം ആണ് നടന്നത്. ഈ കേസില്‍ തുടർ അന്വേഷണം നടക്കണം എന്നും റിട്ട. എസ്പി ജോര്‍ജ് ജോസഫ് പറയുന്നു.
https://www.facebook.com/Malayalivartha