ഉറങ്ങാൻ കിടന്നപ്പോൾ അടുത്ത് ഉണ്ടായിരുന്ന കുഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ കാണ്മാനില്ല; കുഞ്ഞിനെ പറ്റി തിരക്കിയപ്പോൾ ഒന്നും മിണ്ടാതെ ഭാര്യ!!! അന്വേഷണത്തിനൊടുവിൽ 46 ദിവസം പ്രായമുള്ള മകളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കളുടെ ആദ്യ മൊഴി കുളിപ്പിക്കുന്നതിനിടെ കുട്ടി മരിച്ചുവെന്ന്; വീണ്ടും ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരം! കൊലയാളി അമ്മ ?

46 ദിവസം പ്രായമുള്ള മകളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാറിന്റെ മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുകയാണ്.
ഈ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ദീപ്തിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസ് എടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. അമ്മ മാനസികാസ്വാസ്ഥ്യത്തിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ പൊലീസ് സംരക്ഷണത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദീപ്തി.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിലുണ്ടായിരുന്നത് ദീപ്തിയും അച്ഛൻ രവീന്ദ്രൻ പിള്ളയും മാത്രമായിരുന്നു. അച്ഛൻ ഉറങ്ങിയ സമയത്തായിരുന്നു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്. ഉറങ്ങി എഴുന്നേറ്റ അച്ഛൻ കുഞ്ഞിനെ തിരക്കി. പക്ഷേ ദീപ്തി ഒന്നും സംസാരിച്ചില്ല.
ഇതോടെ ദീപ്തിയുടെ സഹോദരനെ ഫോണിൽ വിളിച്ചു വരുത്തുകയും ചെയ്തു. സഹോദരൻ എത്തി ഈ കാര്യം ചോദിച്ചപ്പോൾ കിണർ ചൂണ്ടിക്കാണിച്ച് കൊടുക്കുകയായിരുന്നു. ഉടനെ തന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
വീട്ടുകാർ മൊഴി നൽകിയത് കുളിപ്പിക്കുന്നതിന് ഇടയിൽ കുട്ടി മരിച്ചു എന്നായിരുന്നു. പൊലീസ് ആദ്യം കേസെടുത്തത് അസ്വാഭാവിക മരണത്തിനായിരുന്നു. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തു. ഇതോടെ സത്യം പുറത്തു വന്നുവെന്നും ദീപ്തി മുൻപും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മൊഴി കിട്ടി. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടു വളപ്പിൽ സംസ്കരിക്കുകയായിരുന്നു. ഈ വിവരങ്ങൾ ഹരിപ്പാട് സിഐ വി.എസ് ശ്യാംകുമാർ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























