കലിപ്പന്റെ കാന്തരികൾ കൂടോടെ ഇളകി: സ്റ്റേഷനിൽ പരാതി പ്രവാഹം: ടിക് ടോക് സ്റ്റാർ ഇനി പുറംലോകം കാണില്ല

ബലാത്സംഗ കേസിൽ അറസ്റ്റിലായ ടിക് ടോക്ക് താരം വിനീതിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്ത്. ഇയാള്‍ നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതായാണ് പുതിയ പരാതികള്‍. വിനീത് ഇന്‍സ്റ്റഗ്രാം, ഇമെയില്‍ ഐഡി പാസ്വേര്‍ഡുകള്‍ കൈക്കാലാക്കി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വീട്ടമ്മയായ യുവതിയാണ് ഇപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിനീത്, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം ഐ ഡി,, ഈ മെയില്‍ ഐ ഡി എന്നിവയുടെ പാസ്വേര്‍ഡ് വിനീത് കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ വിനീതിന്റെ ഫോണ്‍ കോള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍ നിന്ന് സ്‌റ്റോറികളും ഫോട്ടോസുകളും പോസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറയുന്നു. കൂടാതെ വിനീത് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ടിരുന്നു.
ശരീരികമായി ചൂഷണം ചെയ്തിട്ടില്ലെന്നും വിനീത് മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ പലരും സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ച് എടുക്കായതോടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇവര്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പീഡനക്കേസില്‍ വിനീത് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണ് കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്ത് വൈറലാക്കുന്നതിന്റെ ടിപ്സുകൾ നൽകാമെന്ന് പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.പിന്നീട് വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. വിനീതിന്റെ വലയിൽ നിരവധി സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നിരവധി സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ മോഷണം നടത്തിയ കേസിലും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയ കേസിലും വിനീത് നേരത്തെ പ്രതിയായിരുന്നു.
https://www.facebook.com/Malayalivartha


























