റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തം! കുഴികൾ കണ്ടു രസിക്കാൻ ഉള്ളതല്ല.. റോഡിലെ കുഴികൾ ഒരാഴ്‌ചയ്ക്കകം അടയ്‌ക്കണം, കളക്‌ടർമാർ കാഴ്‌ചക്കാരാകരുത്; കടുപ്പിച്ച് ഹെെക്കോടതി

ദേശീയ പാതകളിലെ കുഴികളെ കുറിച്ചും അതുവഴി ഉണ്ടാവുന്ന അപകടങ്ങളും ചർച്ചയാവുമ്പോഴാണ് കോടതിയുടെ ഇടപെടൽ.ദേശീയ പാതകൾ ഒരാഴ്‌ചയ്ക്കകം നന്നാക്കണം. കളക്‌ടർമാർ കാഴ്‌ചക്കാരായി മാറരുത്. ജില്ലാ കളക്‌ടർമാർ സജീവമായി പ്രവർത്തിക്കണം. റോഡപകടങ്ങൾക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകൾ നഷ്‌ടമാകണം.
റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്' - കോടതി പറഞ്ഞു. ദിവസം അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ ഹെെക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്‌ക്കാൻ കോടതി നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർക്കും പ്രോജക്‌ട് ഡയറക്‌ടർക്കുമാണ് അമികസ്‌ക്യൂറി മുഖേന നിർദേശം നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ'യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha





















