വെള്ളപ്പൊക്കം കഴിഞ്ഞു; കോട്ടയം – കുമരകം റോഡിലെ ചെറിയ കുഴികളെല്ലാം വലുതായി മാറി, കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിന് ഉണ്ടായ കുഴികൾ കല്ലും മണ്ണും ഇട്ട് നികത്തിയിരുന്നു, ഇപ്പോൾ ഓരോ ദിവസം കഴിയും തോറും കുഴികളും എണ്ണം കൂടി വരുന്ന സ്ഥിതി, പൊറുതിമുട്ടി യാത്രക്കാർ....

സംസ്ഥാനത്ത് മഴ കുറഞ്ഞതിന് പിന്നാലെ വെള്ളപ്പൊക്കം കഴിഞ്ഞതോടെ കോട്ടയം – കുമരകം റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടിയിരിക്കുകയാണ്. ചെറിയ കുഴികളെല്ലാം തന്നെ വലുതായി മാറിയിട്ടുണ്ട്. പല സ്ഥലത്തും കുഴികളുടെ ആഴം കൂടിയിരിക്കുകയാണ്. വെള്ളപ്പൊക്ക സമയത്ത് തന്നെ വാഹനങ്ങൾ ഓടുകയും വെള്ളം ഇറങ്ങിയപ്പോൾ കുഴികളെല്ലാം വലുതായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ്. ഓരോ ദിവസം കഴിയും തോറും കുഴികളും എണ്ണം കൂടി വരുന്ന സ്ഥിതിയായിട്ടുണ്ട്. കുമരകം ജംക്‌ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപം അടുത്തടുത്താണു കുഴികൾ ഉള്ളത്. ഇല്ലിക്കൽ ജംക്‌ഷനിൽ നിന്നു വെള്ളം ഇറങ്ങിയതോടെ തന്നെ നേരത്തെ ഉണ്ടായിരുന്ന കുഴി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
അതായത് കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിന് ഉണ്ടായ കുഴികൾ കല്ലും മണ്ണും ഇട്ടാണ് നികത്തിയിരുന്നത്. അവിടെ തന്നെയാണു വീണ്ടും കുഴിയായി മാറിയിരിക്കുന്നത്. കെട്ടിടം പൊളിച്ച വേസ്റ്റ് ഇട്ടു കുഴി നികത്തിയെങ്കിലും അപകടക്കെണിയായി തുടരുകയാണ്. ചെങ്ങളം ഭാഗത്ത് എത്തിയാൽ തന്നെ കടത്തുകടവിൽ 3 വമ്പൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒന്നിൽ നാട്ടുകാർ ഇരുചക്രവാഹനത്തിന്റെ ടയർ വച്ചിരിക്കുകയാണ്. മറ്റു രണ്ട് കുഴികൾ ഇരുചക്രവാഹനങ്ങളെ വീഴ്ത്താൻ കാത്തിരിക്കുകയും ചെയ്യുന്നു. അയ്യമാത്ര പാലത്തിനു പടിഞ്ഞാറും കുഴിയുടെ വലുപ്പം കൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കുന്നതാണ്.
എന്നാൽ ഈ കുഴിയിൽ കല്ലും തടിക്കഷണങ്ങളും വച്ച് നാട്ടുകാർ അപകടസൂചന നൽകിയിരിക്കുന്നു. വായനശാല കവലയിൽ വച്ച് ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഈ കുഴിയിൽ വീണു ടയർ പഞ്ചറായിട്ടുണ്ട്. പിന്നാലെ എത്തിയ നാട്ടുകാർക്ക് കാർ ഡ്രൈവറെ പിടികൂടാൻ സഹായിച്ചത് ഈ കുഴിയാണ്. പിന്നീട് കുഴി നികത്തിയെങ്കിലും വെള്ളപ്പൊക്കം കഴിഞ്ഞതോടെ തന്നെ വീണ്ടും അവിടെ തന്നെ കുഴിയായിട്ടുണ്ട്. വായനശാല കഴിഞ്ഞ് പാടശേഖര ഭാഗമാകുമ്പോഴും കുഴികൾ ഏറെയാണ്. പറഞ്ഞുവന്നത് കുമരകം ജംക്‌ഷനെ കുഴികൾ പിടിമുറുക്കിയിരിക്കുന്നു എന്നതാണ്.
അതേസമയം ഓട്ടോ സ്റ്റാൻഡിനു സമീപത്തെ കുഴികൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വെള്ളം കെട്ടി നിന്ന് കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹന യാത്രക്കാരെ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപത്തെ കുഴികൾ അടുത്തയിടെ മൂടിയെങ്കിലും വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. ജംക്‌ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ അടച്ച കുഴി വീണ്ടും എത്തിയിരിക്കുന്നതായി കാണുവാൻ സാധിക്കും.
https://www.facebook.com/Malayalivartha
























