ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ല; പക്ഷേ പ്രശ്നങ്ങൾ പരിഹൃതമായിട്ടില്ല; അതിന്റെ അസ്വസ്ഥതകൾ തീരദേശത്ത് പ്രക്ഷോഭങ്ങളായും രൂപംകൊള്ളുന്നുണ്ട്; തുറന്നടിച്ച് തോമസ് ഐസക്ക്

ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ലെന്ന് തുറന്നടിച്ച് . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നത്തെ സംസ്ഥാന സർക്കാരിനെപ്പോലെ തീരദേശ വികസനത്തിന്റെ കുരുക്കുകൾ അഴിക്കാൻ ഇത്രയേറെ ഇടപെട്ട മറ്റൊരു സർക്കാർ ഉണ്ടാവില്ല.
പക്ഷേ പ്രശ്നങ്ങൾ പരിഹൃതമായിട്ടില്ല. അതിന്റെ അസ്വസ്ഥതകൾ തീരദേശത്ത് പ്രക്ഷോഭങ്ങളായും രൂപംകൊള്ളുന്നുണ്ട്. ഈ സന്ദർഭത്തിൽ തീരദേശത്തെ അടിസ്ഥാന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും പുനരവലോകനത്തിനും ആവശ്യമായ തിരുത്തലുകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായകരമാണ് പുതിയ ലക്കം ചിന്ത (2022 ആഗസ്റ്റ് 26).
വിഭവശോഷണവും മത്സ്യബന്ധനത്തിന്റെ വർദ്ധിച്ച ചെലവുകളും തന്മൂലം വരുമാനത്തിലുള്ള മുരടിപ്പുമാണ് പ്രധാനപ്രശ്നം. ഇതിനുള്ള അടിസ്ഥാന പരിഹാരം അക്വേറിയം റിഫോംസ് ആണ്. ഈ ആശയത്തിന്റെ കേരളത്തിലെ ഉപജ്ഞാതാവ് പ്രൊഫ. ജോൺ കുര്യൻ ആണെന്നു പറയാം. കരടുബില്ല് വരെയായി, പിന്നീട് തുടർച്ചയില്ലാതെവന്ന ഈ സമീപനത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു.
അക്വേറിയം റിഫോംസ് മാത്രമല്ല മണ്ണെണ്ണ സബ്സിഡി അടക്കമുള്ള ധനസഹായങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോകവ്യാപാര സംഘടനയുടെ നീക്കങ്ങളെക്കുറിച്ചാണ് കേരള സർവ്വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം തലവൻ ഡോ. സിദ്ദിക് റാബിയാത്ത് എഴുതുന്നത്. മത്സ്യമേഖല നേരിടുന്ന വിഭവശോഷണത്തെ കൂടുതൽ രൂക്ഷമാക്കാൻ പോകുന്ന ബ്ലൂ ഇക്കണോമി നയത്തെക്കുറിച്ച് ഫിഷറീസ് സർവ്വകലാശാലയിലെ മുൻ പ്രൊഫസർ കെ.എസ്. പുരുഷൻ എഴുതുന്നു.
തീരദേശത്തെ നിർമ്മാണ പദ്ധതികൾ തീരശോഷണത്തിന് ആക്കം കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തീരസംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പുനർഗേഹം പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കണം. കേരളത്തിൽ ഇന്ന് രണ്ട് ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഒന്ന്, ചെല്ലാനത്തെ പുതിയ രീതിയിലുള്ള കടൽഭിത്തി നിർമ്മാണമാണ്. രണ്ടാമത്തേത്, പൊതുജനശ്രദ്ധയിൽ വേണ്ടത്ര വന്നിട്ടില്ലാത്ത പൂന്തുറയിലെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയാണ്.
https://www.facebook.com/Malayalivartha
























