ഗവർണറുടെ പുതിയ നീക്കം; പ്രാഗല്ഭ്യം തെളിയിച്ച അക്കാദമികവിദഗ്ധരുടെ പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി, വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി ഗവര്‍ണർ

കേരള സര്‍വകലാശാലയിലെ സെനറ്റ് തനിക്കെതിരേ പ്രമേയം പാസാക്കിയിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നിരുന്നാൽ തന്നെയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികൾ അദ്ദേഹം കടുപ്പിച്ചിട്ടുമുണ്ട്. അതായത് പ്രാഗല്ഭ്യം തെളിയിച്ച അക്കാദമികവിദഗ്ധരുടെ പട്ടിക തയ്യാറാക്കാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍വകലാശാല. ഇപ്പോഴത്തെ ഉത്തരവ് റദ്ദാക്കിയാല്‍മാത്രമേ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തു നല്‍കൂവെന്ന് ശനിയാഴ്ചത്തെ സെനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ ചാന്‍സലറുമായി ഏറ്റുമുട്ടലിനല്ല, സര്‍വകലാശാലയുടെ അവകാശവും അധികാരവും സ്ഥാപിച്ചെടുക്കാനാണ് സെനറ്റ് പ്രമേയമെന്നാണ് ഉയരുന്ന വാദം. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നാല്‍ തര്‍ക്കം നിയമപോരാട്ടത്തിലേക്കു നീങ്ങും. എന്നാൽ കേരളയിലെ വി.സി. നിയമനം നീളുകയും ചെയ്യുന്നതാണ്.
അതേസമയം ഐ.ഐ.ടി. അടക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതുമായ അക്കാദമികപണ്ഡിതരുടെ പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കുക. ഇതിനായി തന്നെ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യതയുള്ള അക്കാദമിക പ്രഗല്ഭരുടെ പേരുകള്‍ രാഷ്ട്രീയത്തിനതീതമായി തയ്യാറാക്കുകയാണ് ഗവര്‍ണറുടെ തന്ത്രം എന്നത്. അങ്ങനെയെങ്കില്‍, വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയായാല്‍ ഈ പട്ടികയിലുള്ള പേരുകള്‍ ഗവര്‍ണറെ എതിര്‍ക്കുന്നവര്‍ക്കും തള്ളിക്കളയാനാവില്ല. ഇങ്ങനെ, വി.സി. നിയമനത്തില്‍ ഇടപെടാനാണ് ഗവര്‍ണറുടെ ശ്രമം എന്നാണ് സൂചന.
കൂടാതെ മൂന്നംഗങ്ങളെ ഒന്നിച്ച് ഉള്‍പ്പെടുത്തി ഉത്തരവിറക്കിയാലേ സെര്‍ച്ച് കമ്മിറ്റിക്കു നിയമസാധുതയുള്ളൂവെന്നാണ് സര്‍വകലാശാലയുടെ വാദം. ഇപ്പോഴത്തെ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയെ നിയമിക്കാന്‍ 2018-ല്‍ അന്നത്തെ ഗവര്‍ണര്‍ രണ്ടുതവണ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം ചെയ്യേണ്ടിവന്നത് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അന്ന് യു.ജി.സി. പ്രതിനിധി പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി രണ്ടാമതും വിജ്ഞാപനം ചെയ്യേണ്ടിവന്നത്. സെനറ്റ് പ്രതിനിധി പിന്‍വാങ്ങിയതാണ് ഇന്നത്തെ സാഹചര്യമെന്നും സര്‍വകലാശാലാവൃത്തങ്ങള്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha























