''ഞാൻ സ്വയം മരിക്കാൻ വന്നതാണ്; എന്നെ നിങ്ങൾ വഞ്ചിച്ചു; സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ; സൈന്യത്തോട് കരഞ്ഞ് വിളിച്ച് ചാവേർ; ആ പദ്ദതി തകർത്തത് ഇങ്ങനെ!!!

രജൗറിയിൽ പത്തു ദിവസത്തിനിടെ നടന്നത് രണ്ട് ചാവേർ ആക്രമണ ശ്രമങ്ങൾ. രണ്ടു ശ്രമങ്ങളെയും തടഞ്ഞ് അതിർത്തി രക്ഷാ സേന. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയവരായിരുന്നു ഈ അക്രമണ ശ്രമം നടത്തിയത്. സൈനിക ക്യാമ്പടക്കം തകർക്കാനുള്ള ശ്രമങ്ങളാണ് വിഫലമാക്കിയിരിക്കുന്നത്. ഈ ചാവേറുകളെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൈന്യം.
പിടിയിലായ തീവ്രവാദി താബരേക് ഹുസൈൻ 2016ൽ ഇന്ത്യ പാകിസ്താന് കൈമാറിയ വ്യക്തിയാണെന്ന് സൈന്യം മനസിലാക്കിയിരിക്കുകയാണ്. ഇയാളെ സൈന്യം വെടിവെച്ചിട്ടപ്പോൾ ഇയാൾ അലറി കരഞ്ഞുകൊണ്ട് മറ്റ് തീവൃവാദികളെ വിളിച്ച് കരയുന്നുണ്ടായിരുന്നുവെന്ന് സൈനികർ പറഞ്ഞു. അയാൾ സൈന്യത്തോട് പറഞ്ഞത് ഇപ്രകാരമാണ് ‘ഞാൻ സ്വയം മരിക്കാൻ വന്നതാണ്. എന്നെ നിങ്ങൾ വഞ്ചിച്ചു.
സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ.’ എന്ന് പറഞ്ഞാണ് ഇയാൾ കരഞ്ഞതെന്നും സൈന്യം പറഞ്ഞു . ചാവേറായി അതിർത്തി കടന്നയുടൻ സൈന്യം ഇയാളെ കണ്ടു. ജമ്മുകശ്മീരിലെ രജൗറിയിലെ നിയന്ത്രണരേഖയ്‌ക്കടുത്ത് വച്ചാണ് രണ്ടു ശ്രമങ്ങളും സൈന്യം പ്രതിരോധിച്ചത്. ഈ പോരാട്ടത്തിൽ രണ്ടു സൈനികർ വീരബലിദാനിയായിരുന്നു.
ആദ്യ ശ്രമങ്ങൾക്ക് ശേഷം രണ്ടാമത്തെ ചാവേറിന്റെ നുഴഞ്ഞുകയറ്റം സൈന്യം തകർത്തെറിയുകയായിരുന്നു . 26 മാസം ഇന്ത്യൻ ജയിലിൽ കിടന്ന് വ്യക്തിയാണ് വീണ്ടും ചാവേറായി വന്നത്. ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പാകിസ്താന് കൈമാറിയ താബരേക് ഹുസൈനെ വിമോചിപ്പിച്ചത്. ഇയാളാണ് വീണ്ടും ചാവേറായി നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
2016ൽ അറസ്റ്റിലായപ്പോൾ ഇയാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു . 2019ൽ താബരേക്കിന്റെ മറ്റൊരു സഹോദരനെ ഇതേ മേഖലയിൽ സൈന്യം കാലിന് വെടിവെച്ചിട്ട് പിടിക്കൂടി. വരും ദിവസങ്ങളിൽ താബരേക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് എസ്എസ്പി മുഹമ്മദ് അസ്ലം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷമായി പാക് ചാര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന തീവ്രവാദിയാണ് താബരേക് എന്നും സൈന്യം കണ്ടെത്തി. ലഷ്‌ക്കറിന്റെ ആറു മാസത്തെ പരിശീലന ത്തിന് ശേഷമാണ് ഭീംബർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇയാളെ പരിശോധിച്ച സമയം ദേഹത്തെ രോമം മുഴുവൻ വടിച്ചുകളഞ്ഞ നിലയിലായിരുന്നു. ചാവേറാകാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് ഇത്തരത്തിൽ ഇവർ തയ്യാറെടുക്കുന്ന തെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾ പിന്നീട് പിൻവലിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിട്ടു. പരിക്കേറ്റ ഇയാളെ സൈന്യം പിന്നീട് രജൗരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലിൽ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ പറഞ്ഞു . ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇൻ്റലിജൻസ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു . നേരത്തെയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞതായാണ് സൂചന. ഈ ഇടയ്ക്കു ആയിരുന്നു രജൗരിയിലെ സൈനീക ക്യാനിപില്‍ ചാവേർ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനീകര്‍ വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha
























