സ്വപ്നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്ത പ്രതി അറസ്റ്റിൽ; പഞ്ചാബിലെ അമൃത് സർ സ്വദേശി സച്ചിൻ ദാസിനെയാണ് കണ്ടോൺമെന്റ് പോലീസ് പിടികൂടിയത്; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് മുംബേയിലെ അംബേദ്കർ സർവ്വകലാശാലയുടെ പേരിൽ

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉണ്ടാക്കിയ ഒരു സംഭവമാണ് പത്താം ക്ലാസ്സു പോലും പാസാകാത്ത സ്വപ്ന സുരേഷിന് ഐടി വകുപ്പിൽ ജോലി നേടാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി എടുത്ത കേസ്. ഇപ്പോൾ ഇതാ ഈ സംഭവുമായി ബന്ധപ്പെട്ടു നിർണ്ണായകമായ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്വപ്നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്ത ആൾ അറസ്റ്റിലായിരിക്കുകയാണ്.
വ്യാജ സർട്ടിഫിക്കറ്റ് മുംബേയിലെ അംബേദ്കർ സർവ്വകലാശാലയുടെ പേരിലാണ് ഉണ്ടാക്കിയത് . പഞ്ചാബിലെ അമൃത് സർ സ്വദേശി സച്ചിൻ ദാസിനെയാണ് കണ്ടോൺമെന്റ് പോലീസ് പിടികൂടിയിരിക്കുന്നത്. ഐടി വകുപ്പിലെ ജോലിക്ക് വേണ്ടിയായിരുന്നു സ്വപ്നക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തത്.
ഈ കേസിൽ നേരത്തെ തന്നെ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസത്തിനുള്ളിൽ തന്നെ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. ഇയാളുടെ ഒളിത്താവളത്തിൽ നിന്നും നിരവധി യൂണിവേഴ്സിറ്റികളുടെയും കേരളത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
സ്വപ്ന സുരേഷ് ഒരു സുഹൃത്തു മുഖേനയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഇയാളെ പരിചയപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പരിചയപ്പെട്ടതോടെ ഇയാൾ തന്നെയാണ് സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുത്തത് . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സ്വപ്ന സുരേഷ് ഇയാൾക്ക് പണം നൽകുകയും ചെയ്തിരുന്നു. ഒട്ടും വൈകിക്കാതെ തന്നെ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
രണ്ടു വർഷത്തിലേറെയായി ഈ കേസ് ചാർജ് ചെയ്തിട്ട് . പക്ഷേ ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എത്രയും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഏറെ വിവാദം ഉണ്ടാക്കിയ ഈ കേസിലെ നിർണായകമായ അറസ്റ്റ് പോലീസിനെ രേഖപ്പെടുത്തിയിരിക്കുകയാണ് അതുകൊണ്ടുതന്നെ തുടർനടപടികളിലേക്ക് എത്രയും വേഗത്തിൽ പോകാനുള്ള ഒരുക്കത്തിലാണ് പോലീസ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha
























