ചെറുവണ്ണൂർ ഗോഡൗണിൽ തീപ്പിടിത്തം; ടിന്നറുമായി വന്ന ടാങ്കര്‍ലോറി മാറ്റി; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് ഫറോക്കിലെ പെയിന്റ് നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിൽ തീപിടിത്തം. തീപ്പിടിത്തത്തെ തുടർന്ന് വന്‍ ദുരന്തം ഒഴിവായത് ടിന്നറുമായി വന്ന ടാങ്കര്‍ ലോറി സമയോചിതമായി മാറ്റിയതിനാലാണ്. മാത്രമല്ല തീപ്പിടിത്തം നടന്നസമയം കമ്പനിയില്‍ അസംസ്‌കൃതവസ്തുവുമായി എത്തിയതായിരുന്നു ടാങ്കര്‍ ലോറി.
എന്നാൽ ഈ സമയത്ത് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് ടാങ്കര്‍ ലോറി മാറ്റിയത്. ഇന്നലെ ടാങ്കര്‍ ലോറിയില്‍ നിന്ന് ടിന്നര്‍ ബാരലിലേക്ക് മാറ്റുമ്പോഴാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തീപ്പിടിത്തം ഉണ്ടായത്. കോഴിക്കോട് ചെറുവണ്ണൂരില ടി.പി. റോഡില്‍ കാലിക്കറ്റ് ഓട്ടുകമ്പനിക്ക് സമീപത്തെ സി.ടി. ഏജന്‍സീസിന്റെ ഗോഡൗണിലാണ് സംഭവം. തുടർന്ന് ഗോഡൗണ്‍ ബില്‍ഡിങ് പൂര്‍ണമായും കത്തിയമര്‍ന്നു.
അതേസമയം മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. ഇന്നലെ തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടുകയായിരുന്ന കമ്പനിയിലുണ്ടായിരുന്ന പുളിക്കല്‍ സ്വദേശി സുഹൈല്‍ (19) ന് പൊള്ളലേറ്റു. കൂടാതെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അനൂപ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























