Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അമേരിക്കയ്ക്ക് ശേഷം ഇപ്പോൾ ചെന്നൈയിൽ! അർബുദം പിടിമുറുക്കി... ഇനി രണ്ടാഴ്ച ചികിത്സ... യാത്ര അയക്കാൻ പ്രിയ സഖാക്കളെത്തി

29 AUGUST 2022 11:16 PM IST
മലയാളി വാര്‍ത്ത

മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറുമാണ് ഒപ്പമുള്ളത്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസ സ്ഥലത്തു നിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടർന്ന് പ്രത്യേക എയർ ആംബുലൻസ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടു പോയത്.

അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ, എം. എ. ബേബി, എ. കെ. ബാലൻ, എം. വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ. എൻ. ബാലഗോപാലും കോടിയേരിയെ കാണാനെത്തിയിരുന്നു. അപ്പോളോയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇന്നലെ അദ്ദേഹത്തെ പരിചരിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും വളരെ വേഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്. അതിവേഗമായിരുന്നു പകരക്കാരനെ നിശ്ചയിച്ചതും. സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. തുടര്‍ന്ന് അടിയന്തിരമായി സി.പി.എം നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു.

കോടിയേരിക്ക് പകരം ക്രമീകരണം എന്ന ലക്ഷ്യമായിരുന്നു യോഗം വിളിച്ചപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവധിയല്ല, സ്ഥാനം ഒഴിയുന്നുവെന്ന നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണു പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അനാരോഗ്യം മൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എം.വി.ഗോവിന്ദൻ മാസ്റ്ററെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യർഥന.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.

നേരത്തേ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പും ചികിത്സാര്‍ത്ഥം കോടിയേരി അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ. വിജയരാഘവനു കൈമാറിയിരുന്നു. ഇക്കുറി ചികിത്സ നീണ്ടുപോയേക്കുമെന്നുള്ളതുകൊണ്ട് പൂര്‍ണസമയ സെക്രട്ടറിയുണ്ടാകുന്നതാണു നല്ലതെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കോടിയേരി പങ്കെടുത്തിരുന്നു. അതിനുശേഷം പത്രസമ്മേളനവും നടത്തി.

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ, നിരവധി സമരപോരാട്ടങ്ങളുടെ കുന്തമുനയായി നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് എത്തിയ പോരാളി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വരെയായ കറകളഞ്ഞ പാർട്ടിക്കാരൻ. നിയമസഭാ സാമാജികനായും മന്ത്രിയായും തിളക്കമാർന്ന പ്രകടനം. പരീക്ഷണഘട്ടങ്ങളിൽ പാർട്ടിയുടെ അമരക്കാരനായി നിന്ന് പ്രതിസന്ധികളുടെ ഓളപ്പെരുക്കത്തിൽ ദിശതെറ്റാതെ മുന്നോട്ടു നയിച്ചിരുന്നു.

2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി വിജയന്‍ ഒഴിഞ്ഞ സ്ഥാനത്താണ് കോടിയേരി വന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഏറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം മൂന്നാമത്തെ തവണയും കോടിയേരിയെ തെരഞ്ഞെടുത്തിരുന്നു. ഒരു പൂര്‍ണ കാലാവധി മുന്നിലുള്ളപ്പോഴാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (55 minutes ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (2 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (3 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (3 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (4 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (5 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (5 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (5 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (5 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends