ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...

കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയുടെ ആത്മഹത്യയിൽ മരണമൊഴിയിൽ ജസീല പേരെടുത്തു പറഞ്ഞ സുഹൃത്ത് അഫ്രീദിനും കുടുംബത്തിനും പുറമെ, ഭർത്താവിന്റെയും വീട്ടുകാരുടെയും പങ്കിനെക്കുറിച്ചും വിദ്യാനഗർ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അഫ്രീദിന്റെ വീട്ടിൽ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ജസീല നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് തെളിയുന്നു. സ്വർണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അഫ്രീദിന്റെ ഉമ്മ ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ അടുത്തും ചെന്ന് പരസ്യമായി അപമാനിച്ചു.
ഇതിന് പിന്നാലെ ഭർത്താവിന്റെ ഭാഗത്തുനിന്നും ജസീലയ്ക്ക് കടുത്ത മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നതായാണ് കുടുംബം ആരോപിക്കുന്നത്. താൻ നിരപരാധിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ഭർത്താവിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതും കുറ്റപ്പെടുത്തലുകൾ തുടർന്നതും ജസീലയെ തളർത്തി. മോഷ്ടാവെന്ന മുദ്രകുത്തപ്പെട്ടതിലൂടെ സ്വന്തം അന്തസ്സ് തകർന്നതും, പ്രിയപ്പെട്ടവർ പോലും തന്നെ സംശയിച്ചതുമാണ് ജസീലയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്. ആത്മഹത്യയ്ക്ക് മുൻപ് താൻ നേരിട്ട എല്ലാ പീഡനങ്ങളും ജസീല കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























