Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അനധികൃത സ്വത്ത് സമ്പാദനം... സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്, ഒക്ടോബര്‍ 27 ന് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി പ്രതിയെ ഹാജരാക്കണം

01 SEPTEMBER 2022 08:50 AM IST
മലയാളി വാര്‍ത്ത

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് പ്രതിയായ മുന്‍ സി ഐ വി. ഷിബു കുമാറിനെ ഒക്ടോബര്‍ 27 ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി യോടാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടത്.



2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ വഞ്ചനാക്കേസ് ഒതുക്കാന്‍ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ല്‍ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കി തീര്‍ക്കാന്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലന്‍സ് കൈക്കൂലി ട്രാപ്പു കേസില്‍ പിടിയിലായ വി. ഷിബുകുമാറിനെ (47)യാണ് ഹാജരാക്കേണ്ടത്. പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്. അഴിമതി നിരോധന നിയമത്തിലെ 13 (2) , 13 (1) (ഇ) (പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ വരവില്‍ കവിഞ്ഞ് അനധികൃത സ്വത്തു സമ്പാദിക്കല്‍) പ്രകാരം പ്രതിക്കെതിരെ കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ പ്രതിയെ 7 വര്‍ഷം വരെ കഠിന തടവിനും പിഴയൊക്കുവാനും ശിക്ഷിക്കാവുന്നതാണ്.



2014 ല്‍ കൈക്കൂലി ട്രാപ്പ് കേസില്‍ പിടി കൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താല്‍ 2021 ല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ലോ ആന്റ് ഓഡര്‍ സ്റ്റേഷന്‍ ചാര്‍ജ് ഇതേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കുകയായിരുന്നു.



പ്രതി 2008 ജൂലൈ 1 മുതല്‍ 2015 ജൂണ്‍ 6 വരെയുള്ള ചെക്ക് പിരിയഡില്‍ (പരിശോധന കാലയളവ്) പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ് ഇന്‍സ്‌പെക്ടറായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും വെഞ്ഞാറമൂട് , അഞ്ചല്‍ , ചാത്തന്നൂര്‍ , കഴക്കൂട്ടം എന്നിവിടങ്ങളില്‍ പൊതുസേവകനായി പ്രവര്‍ത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിന്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകള്‍ ആര്‍ജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിന്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. അതേ സമയം പ്രതിയും ഭാര്യ മഞ്ജുഷയും ശാസ്താംകോട്ട , വടക്കേവിള വില്ലേജുകളിലും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ ആധാരങ്ങളില്‍ കാണിച്ച വിലയാണ് പ്രതിയുടെ ആര്‍ജിത സ്വത്തുക്കളുടെ മൂല്യമായി വിജിലന്‍സ് പ്രതിയുടെ സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തല്‍സമയത്തെ മാര്‍ക്കറ്റ് വില കണ്ടെത്തുകയോ തിട്ടപ്പെടുത്തി ഹാജരാക്കുകയോ ചെയ്തിട്ടില്ല. മാര്‍ക്കറ്റ് വിലകള്‍ ഹാജരാക്കിയാല്‍ അനധികൃത സ്വത്ത് സമ്പാദന തുകയും ശതമാനവും പ്രവചനാതീതമായി വര്‍ദ്ധിക്കും. ഒരേ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിയെ കഠിനശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.



കൂടാതെ സിബിഐ ഇത്തരം കേസുകളില്‍ പ്രതിയുടെ ഭാര്യയെയും ബിനാമികളെയും കൂടി കൂട്ടു പ്രതികളായി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ ഷിബു കുമാറിന്റെ ഭാര്യയെയോ ബിനാമികളെയോ വിജിലന്‍സ് ഇവിടെ പ്രതി ചേര്‍ത്തിട്ടില്ല.
തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹന്‍ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സ് എസ്.പി. വി.എന്‍. ശശിധരന്‍ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.



2014 ല്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബു കുമാറിനെ
വിജിലന്‍സ് പിടികൂടാനൊരുങ്ങവേ കെണി വിജിലന്‍സില്‍ നിന്നും ലീക്കായതിനെ തുടര്‍ന്ന് ഷിബുകുമാര്‍ ഒളിവില്‍ പോയി. ഷിബു കുമാര്‍ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കവേയാണ് അറസ്റ്റ് വിവരം ചോര്‍ന്ന് കിട്ടിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് റിമാന്റിലായ ഷിബു കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയില്‍ വെച്ച് ഷിബു കുമാറിന്റെ സഹായിയായ ഇടനിലക്കാരനെ വിജിലന്‍സ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനില്‍ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാള്‍ അന്വേഷിച്ച കേസുകള്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (5 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (5 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (5 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (5 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (7 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (8 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (9 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (10 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (10 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (11 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (11 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (11 hours ago)

Malayali Vartha Recommends