'ദേശീയബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഈ നടപടികളെ സ്വാഗതം ചെയ്തപ്പോൾ ശശി തരൂരിൽ നിന്നുണ്ടായ പ്രതികരണം ഞെട്ടിച്ചു കളഞ്ഞു . ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നിശിത വിമർശകനായിരുന്ന തരൂർ. രാജസ്ഥാന്റെ പേര് മാറ്റുമോ എന്ന ബാലിശമായ കുതർക്കമാണ് ഉന്നയിച്ചത്...' സന്ദീപ് ജി.വാര്യർ കുറിക്കുന്നു

ദില്ലിയിലെ രാജ് പഥും കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പാണ് എന്ന് വ്യക്തമാക്കി സന്ദീപ് ജി. വാര്യർ. അടിമത്തത്തിന്റെ പേരാണ് . ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള ബഹുമാനാർത്ഥമാണ് രാജ് പഥ് എന്ന പേര് നൽകപ്പെട്ടത്. അവിടെ സ്ഥാപിക്കപ്പെട്ടിരുന്നത് കിംഗ് ജോർജിന്റെ പ്രതിമയായിരുന്നു . ആ പ്രതിമ മാറ്റി പകരം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. കിങ്‌സ് വേ എന്ന രാജ് പഥിനെ കർത്തവ്യ പഥ് ആയി പുനർ നാമകരണം ചെയ്തു എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
Britain owes India reparations എന്ന ഓക്സ്ഫോർഡ് യൂണിയനിലെ ശശി തരൂരിന്റെ വിഖ്യാത പ്രസംഗം കേട്ട് രാഷ്ട്രീയ ഭേദമന്യേ കയ്യടിച്ചവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും, ഞാനും നിങ്ങളുമടക്കമുള്ള സാധാരണക്കാരും ഉണ്ടായിരുന്നു . ഏതൊരു ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തെ പ്രോജ്ജ്വലിപ്പിക്കുന്ന വാക്കുകളാണ് ശശി തരൂരിൽ നിന്നും നാം അന്ന് കേട്ടത്.
കൊളോണിയൽ ഭരണത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബ്രിട്ടൻ കൊള്ള ചെയ്തതിന്റെ , ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നതിന്റെ ഒക്കെ വിശദശാംശങ്ങൾ തരൂർ പറഞ്ഞപ്പോൾ ബ്രിട്ടീഷ് ജനത തല കുമ്പിട്ടാണ് തങ്ങളുടെ പൂർവികരുടെ ചെയ്തികൾ കേട്ടത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും നമ്മുടെ രാജ്യത്ത് അവശേഷിക്കുന്നുണ്ട് . നമ്മുടെ വിദ്യാലയങ്ങളിൽ , നമ്മുടെ മാധ്യമങ്ങളിൽ, നമ്മുടെ ജുഡീഷ്യറിയിൽ, നമ്മുടെ രാഷ്ട്രീയ പാർട്ടികളിൽ എന്തിനേറെ നമ്മുടെ മനോഭാവങ്ങളിൽ വരെ ബ്രിട്ടീഷ് കോളനി വാഴ്ചയോടുള്ള വിധേയത്വം ദർശിക്കാനാവും .
ആത്മാഭിമാനമുള്ള ഒരു രാഷ്ട്രവും ജനതയും അടിമത്തത്തിന്റെ ചിഹ്നങ്ങൾ തച്ചുടക്കും. അത് കാവ്യനീതിയാണ് . അത് ലോകത്തെല്ലായിടത്തും നമുക്ക് ദർശിക്കാനാവും. പൂർവികനെ അണിയിച്ച കൈവിലങ്ങ് ആരും ആഭരണമായി സൂക്ഷിക്കാറില്ല. ദില്ലിയിലെ രാജ് പഥും കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പാണ് . അടിമത്തത്തിന്റെ പേരാണ് . ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള ബഹുമാനാർത്ഥമാണ് രാജ് പഥ് എന്ന പേര് നൽകപ്പെട്ടത് . അവിടെ സ്ഥാപിക്കപ്പെട്ടിരുന്നത് കിംഗ് ജോർജിന്റെ പ്രതിമയായിരുന്നു . ആ പ്രതിമ മാറ്റി പകരം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. കിങ്‌സ് വേ എന്ന രാജ് പഥിനെ കർത്തവ്യ പഥ് ആയി പുനർ നാമകരണം ചെയ്തു .
ദേശീയബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഈ നടപടികളെ സ്വാഗതം ചെയ്തപ്പോൾ ശശി തരൂരിൽ നിന്നുണ്ടായ പ്രതികരണം ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നിശിത വിമർശകനായിരുന്ന തരൂർ രാജസ്ഥാന്റെ പേര് മാറ്റുമോ എന്ന ബാലിശമായ കുതർക്കമാണ് ഉന്നയിച്ചത്. ഹാ കഷ്ടം എന്നേ പറയാനുള്ളു . ശശി തരൂരിനോട് പറയാനുള്ളത്, ഗ്യാലറിയുടെ കയ്യടിക്ക് വേണ്ടി വാക്കും എഴുത്തും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഇംഗ്ലീഷ് ഇളയിടമായി മാറരുത് എന്നാണ്. നല്ല നമസ്കാരം.
https://www.facebook.com/Malayalivartha


























