കെ.കെ.ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുൻ എം എൽ എ മാർക്ക് വാറണ്ട്; നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു; . ഇപി ജയരാജൻ അസുഖം കാരണം ഹാജരാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു; കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസിൽ നിർണ്ണായകമായ വിധികളും തീരുമാനങ്ങളും നടപടികളും പുറത്ത് വന്നിരിക്കുകയാണ്. കെ.കെ.ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുൻ എം എൽ എ മാർ ക്ക് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകാണ്. എം എ വാഹിദ്, എ.ടി.ജോർജ് എന്നിവർക്കാണ് വാറണ്ട് വന്നിരിക്കുന്നത് .
കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.നിയമസയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്തെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. തുടരെ തുടരെ ആവശ്യപ്പെട്ടിട്ടും ഹാജരായില്ല. ഇതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചിരിക്കുകയാണ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ടിരുന്നു. അതിന് ശേഷമാണ് കുറ്റം നിഷേധിച്ചത്. അസുഖം കാരണം ഹാജരാകില്ലെന്ന് ഇപി ജയരാജൻന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ ഉന്നയിക്കുന്നത്.
പ്രതിഭാഗത്തിന് അന്വേഷണ സംഘo ഹാജരാക്കിയ ദൃശ്യങ്ങൾ 10 ദിവസത്തിനകം നൽകാൻ കോടതി പറഞ്ഞിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്ന സമയം ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ആ ദിവസത്തിൽ തീരുമാനിക്കുവാനിരിക്കുകയാണ്.
അതേസമയം 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തി . ഇതിനിടെയായിരുന്നു നിയമസഭയിൽ സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളാണ് .
അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിൽ പറയുന്നത് സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ്.
വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത് ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നും കോടതി നിലപാട് സ്വീകരിച്ചു .
കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിടുതൽ ഹർജിയുമായി കേസിലെ ആറ് പ്രതികളായ വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേൾക്കുവാനിരിക്കുകയാണ് .
https://www.facebook.com/Malayalivartha


























