നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു; വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്; സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ച് ഗവര്‍ണര്‍

ഗവർണർ കട്ടയ്ക്ക് തന്നെ. 5 ബില്ലുകളില്‍ ഒപ്പുവെച്ചു. തിരിഞ്ഞു നോക്കാതെ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകൾ. നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരിക്കുകയാണ്. ഒപ്പിട്ടത് വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് . ആകെ 11 ബില്ലുകൾ പാസാക്കിയിരുന്നു. അത് ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തു .
സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാട് ഗവര്‍ണര്‍ നേരത്തെ സ്വീകരിച്ചതാണ്. .മാത്രമല്ല ബാക്കി നാല് ബില്ലുകളിലും തീരുമാനം നീണ്ടു പോകുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കേരള വി സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതാണ്. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന നിർദ്ദേശം ഗവർണർ സർവകലാശാലക്ക് കൊടുത്തു .
വി സി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇതു വരെ സർവ്വകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവർണ്ണർ രണ്ടംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. യുജിസിയുടേയുും ഗവർണ്ണറുടെയും പ്രതിനിധികൾ മാത്രമുള്ള സമിതിയിലേക്ക് പ്രതിനിധിയെ ഇത് വരെയും നിർദ്ദേശിച്ചിട്ടില്ല. സർവ്വകലാശാല ഈ കാര്യത്തിൽ ഒഴിഞ്ഞുമാറുകയും ചെയ്തു. നേരത്തെ ആസൂത്രണ ബോർഡ് അംഗം വികെ രാമചന്ദ്രനെ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു.
രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ രാജ്ഭവന്‍ പുതിയ നിർദ്ദേശം നൽകുകയായിരുന്നു . നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങൾ വേണ്ടി വരുമെന്ന് സ്ഥിതിയാണുള്ളത് . സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് കേരള സർവ്വകലാശാല. ഒക്ടോബർ 24 നു വി സിയുടെ കാലാവധി തീരും . അതിനിടയിലാണ് ഗവർണർ പുതിയ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയത്.
അതേസമയം കേരള സര്‍ക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha


























