വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ബ്രസീലിലെ സാവോ പോളോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസിന്റെ ഡി.എൽ 104 വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. 272 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എയർബസ് എ 330-300 വിമാനം റൺവേയിൽ നിന്ന് ഉയർന്നുപൊങ്ങിയ ഉടൻ ഇടതുവശത്തെ എൻജിനിൽ നിന്ന് തീപ്പൊരികൾ വരികയും നിമിഷങ്ങൾക്കകം എൻജിൻ ആളിപ്പടരുകയുമായിരുന്നു. വിമാനത്തിനുള്ളിലിരുന്ന യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ എൻജിൻ കത്തുന്നത് കണ്ട് ആളുകൾ നിലവിളിക്കുന്നതും കരയുന്നതും വ്യക്തമാണ്. എൻജിനിൽ നിന്നുള്ള അവശിഷ്ടങ്ങൾ താഴേക്ക് വീണ് റൺവേയ്ക്ക് സമീപം ചെറിയ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
വിമാനം 4,500 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈലറ്റ് അപകടവിവരം തിരിച്ചറിഞ്ഞത്. കൺട്രോൾ റൂമിൽ നിന്ന് 'നിങ്ങളുടെ ചിറകുകളിൽ തീപിടിച്ചിരിക്കുന്നു' എന്ന സന്ദേശം ലഭിച്ച ഉടൻ പൈലറ്റ് 'മേഡേ' സന്ദേശം അയയ്ക്കുകയും വിമാനം സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാംഗങ്ങൾ ഉടൻ തന്നെ വിമാനത്തിന് സമീപമെത്തി തീയണച്ചു.
വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെ ബസ്സിൽ ടെർമിനലിലേക്ക് മാറ്റിയതായും ഡെൽറ്റ എയർലൈൻസ് വക്താവ് അറിയിച്ചു. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റദ്ദാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം അഗ്‌നിശമന സേനയുടെ വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുതിയ അപകടം വിമാനയാത്രക്കാരുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























