Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ​ഗീർവാണം അടിച്ച് PFI നേതാവ്! തൂക്കിയെടുക്കാൻ NIA പറന്നിറങ്ങി... തേജസും നിരോധിക്കണം? പിണറായിയുടെ ആഭ്യന്തരം അറുപരാജയം!

28 SEPTEMBER 2022 09:12 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ദേശീയ തലത്തിൽ NIA റെയ്ഡ് നടന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മിന്നൽ ഹർത്താൽ നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിലെ മുഴുവൻ നേതാക്കളേയും കേരളാ പോലീസിന് പിടികൂടാൻ കഴിയാത്തതിൽ വ്യാപക വിമർശനം തന്നെയായിരുന്നു ഉയർന്ന് കേട്ടത്. എന്നാൽ പിടിക്കാൻ കഴിയാഞ്ഞിട്ടല്ല, മറിച്ച് സർക്കാർ തന്നെ പ്രതികളെ ഒളിപ്പിക്കുകയാണ് എന്നുള്ള ആരോപണമാണ് ഏറ്റവും ഒടുവിലായി ഉയർന്ന് കേട്ടത്.

എന്നാലിപ്പോൾ അതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയതാണ് ഏവരേയും ഞെട്ടിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്നാണ് അബ്ദുൽ സത്താർ പറഞ്ഞിരിക്കുന്നത്.

നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അബ്ദുൽ സത്താർ പ്രതികരിച്ചു. രാവിലെ പോപ്പുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താറിനെ പിന്നാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത് എന്നാണ് സൂചന. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിൽ ഇന്ന് വന്ന വാർത്ത.

ഹവാല ഇടപാടുകളുടെ കേന്ദ്രമായി പിഎഫ്ഐ അബുദാബി റെസ്റ്റോറന്റിനെ ഉപയോഗിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ അംഗങ്ങളുള്ളതായി ഇഡിയും വ്യക്തമാക്കിയിട്ടുണ്ട്. പിഎഫ്ഐക്ക് ലഭിച്ച 120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിലെ പെറ്റി ക്യാഷ് സംഭാവനകളിലൂടെയാണെന്നാണ് പിഎഫ്ഐയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.

അവരുടെ മുഖപത്രമായ തേജസ് ഇന്ത്യയിലും ഗൾഫിലും മുന്നണിയുടെ മുഖപത്രമായി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഏജൻസി പറഞ്ഞു, അവിടെ സംഘടന പണം സ്വരൂപിക്കുകയും വ്യാജ സംഭാവന രസീതുകൾ സൃഷ്ടിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സമയത്താണ് തേജസിനെ കൂടി നിരോധിക്കേണ്ടത് അനിവാര്യമല്ലേ എന്ന ചോദ്യം പലരും ഉയർത്തി തുടങ്ങിയത്.

പിഎഫ്‌ഐയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ അബ്ദുൾ റസാഖ് ബിപി, ദർബാർ റെസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അബുദാബിയിലെ ദർബാർ റസ്‌റ്റോറന്റ് കൈകാര്യം ചെയ്യുന്ന സഹോദരനിൽ നിന്നാണ് ഇയാൾ കുറ്റകൃത്യത്തിന്റെ വരുമാനം സ്വീകരിച്ചതെന്ന് ഇഡി പറഞ്ഞു.

"2018 വരെ ഗൾഫ് തേജസ് ഡെയ്‌ലിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ഷഫീക്ക് പയേത്ത് രണ്ട് വർഷം ജോലി ചെയ്തു. അക്കാലത്ത് അബ്ദുൾ റസാഖ് ബിപി ഡയറക്ടർമാരിൽ ഒരാളായിരുന്ന ഇന്റർമീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന തേജസ് ന്യൂസ്‌പേപ്പറിന്റെ വിഭാഗമാണ് ഗൾഫ് തേജസ് ഡെയ്‌ലി" കേരളത്തിൽ വ്യാഴാഴ്ച അറസ്റ്റിലായ പയേത്തിനെതിരെ ഇഡി റിമാൻഡ് കുറിപ്പിൽ പറയുന്നു.

അബ്ദുൾ റസാഖ് അബുദാബിയിലെ തന്റെ സ്വകാര്യ നെറ്റ്‌വർക്ക് ഉപയോഗിക്കുകയും ദർബാർ റെസ്റ്റോറന്റിനെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമാക്കി മാറ്റുകയും ചെയ്തുവെന്ന് ഇഡി പറയുന്നു. തേജസ് 2006 ൽ സ്ഥാപിതമായ പത്രമാണ്. തുടക്കത്തിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത പത്രമായിരുന്നു. ബിൻ ലാദനും താലിബാനും അനുകൂലമായ നിലപാടുകളുടെ പേരിൽ 2011-ൽ വിവാദത്തിന്റെ കൊടുമുടിയിലായിരുന്നു തേജസ്. ഓൺലൈൻ എഡിഷനും മാസികയും മാത്രം അവശേഷിപ്പിച്ച് 2018ൽ പേപ്പർ അച്ചടി അവസാനിപ്പിച്ചിരുന്നു.

ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം തേജസ് പ്രസിദ്ധീകരിച്ച മുഖപ്രസംഗവും തേജസ് വാരികയുടെ മുഖ ചിത്രവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവരുടെ മാസികയുടെ 2011 മെയ് പതിപ്പിൽ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം വധിച്ചതിന് ശേഷം 'രക്തസാക്ഷി' എന്ന് വിളിച്ചു.ഉസാമ ബിൻ ലാദൻ രക്തസാക്ഷി എന്ന് പറയുമ്പോൾ ഇസ്ളാമിക വിശ്വാസമനുസരിച്ച് മതപരമായി വലിയ പ്രാധാന്യമുള്ള വാക്കാണ്.

ഇസ്‌ലാമിക മാര്‍ഗത്തിലെ യുദ്ധത്തില്‍ വധിക്കപ്പെടുകയോ സത്യവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നവനാണ് രക്തസാക്ഷി അഥവാ ശഹീദ്. പോപ്പുലർ ഫ്രണ്ടു പോലെ ഇസ്ളാമിക നയങ്ങളിൽ ദൃഢത പുലർത്തുന്ന ഒരു പ്രസ്ഥാനം അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ പ്രസംഗങ്ങളിൽ രക്തസാക്ഷിയായി ബിൻലാദനെ വാഴ്‌ത്തുമ്പോൾ അത് ഭയക്കേണ്ടത് തന്നെയാണ്

ഉസാമ ബിൻലാദൻ മതപരമായി രക്തസാക്ഷിയാകുമ്പോൾ അൽ ഖ്വയ്ദ എന്ന ഭീകര സംഘടന അവരെ സംബന്ധിച്ചിടത്തോളം ഉദാത്തമായ സംഘടനയാകുന്നു. അതുകൊണ്ട് തന്നെ അൽ ഖായ്ദയിൽ പ്രവർത്തിക്കൽ നയപരമാകും. ഒപ്പം ഐഎസ് എന്ന ഇസ്ളാമിക് സ്റ്റേറ്റും അവരെ സംബന്ധിച്ച് വ്യത്യസ്തമാകുന്നില്ല.

സാധാരണ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉയർച്ചയോ അവരുടെ നന്മയോ അല്ല മറിച്ച് ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യമാണ് നിലവിൽ പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വയ്‌ക്കുന്നതെന്ന് കരുതേണ്ടി വരും. അതറിയാവുന്നത് കൊണ്ടാണ് അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ഇസ്ലാമിക രാജ്യമാക്കാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദൻ മുൻപ് പറഞ്ഞതും.

2047 ൽ രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് പത്രസമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ അവകാശപ്പെട്ടത് ചർച്ചയായിരുന്നു. അതിനു വേണ്ടി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയെന്ന് പോപ്പുലർ ഫ്രണ്ട് എല്ലാ സംസ്ഥാന ഘടകങ്ങൾക്കും അയച്ച രഹസ്യ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഈ സർക്കുലർ പുറത്തുവന്നതാണ് ഇപ്പോഴത്തെ നിരോധനത്തിനത്തിന്റെ പ്രധാന്യം വർധിപ്പിച്ചത്.

അൽ-ഖായ്ദ ബന്ധമുള്ള തുർക്കിയിലെ സംഘടനയുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തിയതും കേന്ദ്ര അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെ കണ്ടൂ. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനൊപ്പം നിന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നായിരുന്നു തുർക്കി.

ഇത്തരത്തിൽ രാജ്യത്തിന്റെ ശത്രുക്കൾക്കൊപ്പം ചേരുകയും രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന രീതിയിൽ ഭീകര പ്രവർത്തനം നടത്തിയതുമാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പ്രധാന കാരണമായി ഭവിച്ചത്. 2006 നവംബർ 22നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (12 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (24 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (32 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (37 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends