Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ബിനോയിയുടെ സെറ്റിൽമെന്റ് 80 ലക്ഷമല്ല 8 കോടിയോ? കേന്ദ്രത്തിൽ ഇടപെട്ടത് ഉന്നതനോ വ്യവസായിയോ? കോടിയേരിയുടെ ആസ്തി 100 കോടിയോ?

01 OCTOBER 2022 03:22 AM IST
മലയാളി വാര്‍ത്ത

ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസ് 80 ലക്ഷത്തിന് ഒത്തുതീർപ്പാക്കിയോ എട്ടു കോടിക്ക് ഒത്തു തീർപ്പാക്കിയോ എന്നതല്ല പ്രസക്തമായ കാര്യം. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടിയെ നയിച്ച് പാവപ്പെട്ടവനായി ജീവിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബം ഇതിനുള്ള പണം എവിടെ നിന്ന് സമാഹരിച്ചു എന്നതിന് പാർട്ടിക്കും ഉത്തരമില്ല. പോസ്റ്ററെഴുതാനും തല്ലുകൊള്ളാനും വിവിധക്കപ്പെട്ട അടിമ സഖാക്കൾക്കും ഉത്തരമില്ല.

കോടിയേരി ബാലകൃഷ്ണൻ സർവശക്തനായ ആഭ്യന്തരമന്ത്രിയായി കേരളം വാഴുന്ന കാലത്താണ് മകൻ ബിനോയി ദുബായിയിൽ സുഖവാസത്തിനു പോയി ഡാൻസ് ബാറിനെ കാബറെ നർത്തകിയായ ബിഹാറുകാരിയെ കൂടെ പാർപ്പിച്ച പീഡിപ്പിച്ച് കുട്ടിയുടെ അച്ഛനായത്. താൻ അവിഹിതനാണെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞാണ് ബിനോയി നർത്തകിയെ വശീകരിച്ച് വർഷങ്ങളോളം ശാരീരികമായി ദുരുപയോഗിച്ചുപോന്നത്.

മുംബൈയിൽ താമസിക്കുന്ന പ്രസ്തുത യുവതിക്ക് എൺപതു ലക്ഷമല്ല കണക്കിൽപ്പെടാതെ എട്ടു കോടി കൊടുത്താണ് പെണ്ണുകേസ് ഒത്തുതീർപ്പാക്കിയതെന്ന് പാർട്ടിക്കുള്ളിൽ അടക്കം പറച്ചിൽ തുടങ്ങി. മാത്രമല്ല നിലവിൽ 12 വയസുള്ള ആൺകുട്ടിയ്ക്കു മാത്രമാണ് ഈ തുകയെന്നും യുവതിയുടെ ഭാരിച്ച നഷ്ടപരിഹാരം പാർട്ടിയുടെ ഇടനിലക്കാർ നേരിട്ട് എത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന് അടിയന്തിരമായ മകന്റെ പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കാലാന്തരത്തിൽ മുംബൈയിലെ നർത്തകി മരുമകൾ കൊച്ചുമകനുമായി എത്തി കുടുംബത്തിൽ സ്വത്തിന്റെ അവകാശം പറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിൽ ചോദിച്ച പണം കൊടുത്ത് തലയൂരിയത്രെ. പ്രശ്‌നം ഇവിടെയൊന്നുമല്ല, നർത്തകി യുവതിക്കു നൽകിയ പണം സിപിഎം പാർട്ടി കോൺഗ്രസിലേക്ക് പാവം സഖാക്കളും കൂലി അണികളും ജനങ്ങളിൽ നിന്ന് പിരിച്ചതിൽ ബാക്കി വന്ന ഫണ്ടാണെന്ന് ഒരു കൂട്ടർ പറയുന്നു.

പിണറായി വിജയന്റെ അടുപ്പക്കാരനും ദൂബായി ആസ്ഥാനമാക്കാരനുമായ വിവാദ വ്യവസായിയാണ് പണം സംഘടിപ്പിച്ചു കൊടുത്തതെന്ന് വേറൊരു കഥയുണ്ട്. എന്നാൽ സിപിഎം പാർട്ടി ഫണ്ടിൽനിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ അനാശ്യാസം നടത്തി കുട്ടിയെ ജനിപ്പിച്ച കേസ് ഒത്തുതീർപ്പാക്കിയതെന്ന ആരോപണം എക്കാലവും പാർട്ടിക്ക് കളങ്കമായിരിക്കും. മൂന്നു കോടി രൂപയും ഫഌറ്റും നൽകാതെ കേസ് ഒത്തുതീർപ്പാക്കില്ലെന്ന കടുത്ത നിലപാട് പുലർത്തിയ യുവതി കേവലം 80 ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീർപ്പാക്കുമെന്ന് ആരും കരുതുന്നില്ല.

കുട്ടിയുടെ അച്ഛൻ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ബിനോയി കോടിയേരിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മുൻപു തന്നെ സമ്മതിച്ചിരുന്നു. മാത്രവുമല്ല കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിൽ പോയി യുവതിയെയും കുട്ടിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിച്ചു മടങ്ങിയതുമാണ്.

ഡിഎൻഎ ഫലം ഇനിയും പുറത്തുവരാത്ത വിധം കോടതിയിൽ സ്വാധീനം ചൊലുത്തിയെങ്കിലും കുട്ടിയുടെ മുഖച്ഛായ ബിനോയിയുടേതുപോലാണെന്ന് ഏവർക്കും വ്യക്തമായിരുന്നു. മുംബൈ ഓഷിവാര കോടതിയിൽ നിലവിലുള്ള പീഢനക്കേസും പിതൃത്വക്കേസും എന്തു ധാരണയിലാണ് ഒത്തുതീർപ്പാക്കുന്നതെന്ന് ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല.

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, ആ ബന്ധത്തിലുള്ള ആൺകുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് ജിവിത ചെലവ് വഹിക്കണമെന്നുമായിരുന്നു ബിഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ ആവശ്യം. പാർട്ടി ദേശീയ നേതൃത്വവും സീതാറാം യെച്ചൂരി ഉൾപ്പെടെ നേതാക്കളും ഇക്കാര്യത്തിൽ ബോധപൂർവം മൗനം പാലിക്കുകയാണ്. പോളിറ്റ് ബ്യൂറോ ഒരിക്കൽപോലും ഇക്കാര്യം ചർച്ച ചെയ്തിട്ടുമില്ല. എന്നാൽ നിലവിൽ പിഡനക്കേസ് ഒത്തുതീർപ്പാക്കിയതിനു പിന്നിൽ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ഇടപെടലുള്ളതായും പറയപ്പെടുന്നു.

സിപിഎം പോളിറ്റ് ബ്യുറോ അംഗത്തിന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ബിനോയി കോടിയേരിയുടെ കേസ് പാർട്ടിക്ക് ഇത്രയേറെ മാനക്കേടുണ്ടാക്കിയ സാഹചര്യത്തിലും പാർട്ടിക്കുള്ളിൽ ഒരു നേതാവു പോലും പ്രതികരണത്തിന് തയാറായിട്ടില്ല. എവിടെ സ്ത്രീകൾക്കെതിരെ പീഡനം നടന്നാലും പ്രതിഷേധത്തിന്റെ ചങ്ങല പിടിക്കുന്ന സിപിഎം വനിതാ സംഘടന ജനാധിപത്യ മഹിളാ ഫെഡറേഷൻ ഇക്കാര്യത്തിൽ നാവനക്കിയിട്ടില്ല. മാത്രവുമല്ല ബിനോയി കോടിയേരിയുടെ ഇരയായ യുവതിയെ ലൈംഗിക തൊഴിലാളി എന്ന ലേബലിലാണ് ഇക്കൂട്ടർ പരാമർശിച്ചിരുന്നത്.

എംസി ജോസഫൈനും നിലവിൽ പി സതീദേവിയും അധ്യക്ഷപദവി അലങ്കരിക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സ്ത്രീ അവകാശത്തിനായി പൊരുതുന്ന ഡിവൈഎഫൈയും കോടിയേരിയുടെ മകൻ പ്രതിയായതും ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിച്ചതുമായ പീഡനക്കേസിനെക്കുറിച്ച് മൗനം പാലിക്കുന്നതേയുള്ളു.

ബിനോയിയുടെയും യുവതിയുടെയും വ്യവസ്ഥകൾ അംഗീകരിച്ച ബോംബൈ ഹൈകോടതി നടപടികൾ അവസാനിപ്പിക്കുന്നത്. മകന്റെ പിതാവ് ബിനോയിയാണെന്ന യുവതിയുടെ ആരോപണത്തിൽ ഹൈകോടതി നിർദേശത്തെ തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചത്.

ഒത്തുതീർപ്പാക്കുന്നതായി അറിയിച്ച് നേരത്തേ ഇരുവരും ഹൈകോടതിയിലെത്തിയെങ്കിലും വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് തള്ളിയിരുന്നു.2019ലാണ് ബിഹാർ സ്വദേശിയായ യുവതി ബിനോയിക്കെതിരെ ഓശീവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ ബിനോയിക്കെതിരെ ദീൻദോശി സെഷൻസ് കോടതി കുറ്റംചുമത്താനിരിക്കെയാണ് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പ്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം 80 ലക്ഷം രൂപ കുട്ടിയുടെ ജീവിത ചെലവിനും പഠനത്തിനുമായി ബിനോയ് കൈമാറിക്കഴിഞ്ഞു. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാ നിയമനടപടികളിൽ നിന്നും പിന്മാറുകയാണെന്നും യുവതി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ ഫലം പുറത്തുവരുന്നതിന് മുൻപാണ് ഒത്തുതീർപ്പ് നടന്നത്. അതേ സമയം യുവതിക്ക് മുംബൈയിൽ മൂന്നു മുറിയുള്ള ഫഌറ്റും ആയുഷ്‌കാല ചെലവിനുള്ള ബാങ്ക് നിക്ഷേപവും പാർട്ടി ഫണ്ടിൽ നിന്ന് നൽകിയാണ് ഒത്തുതീർപ്പെന്നാണ് വിമർശകരുടെ പക്ഷം.

പണം കൈമാറിയ വിവരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുകരാറിലെ വ്യവസ്ഥകൾ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കി. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാകേസുകളും പിൻവലിച്ചിട്ടുണ്ട്. മുൻപ് മയക്കുമരുന്ന കേസിൽ ബാംഗളൂർ പരപ്പന ജയിലിൽ മാസങ്ങളോളം ജയിൽവാസം അനുഭവിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോൾ ഡിവൈഎഫ്‌ഐ വിരോചിതമായ സ്വീകരണത്തോടെയാണ് വീട്ടിലേക്ക് ബിനീഷിന് ആനയിച്ചത്.

ചെണ്ട, ബാൻഡ് മേളങ്ങളോടെ ആയിരക്കണക്കിന് പാർട്ടിയടിമകൾ അന്ന് ആ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ കേസിൽ നിന്ന് മോചിതനായി വരുന്ന ബിനോയി കോടിയേരിക്കും പാർട്ടി വക സ്വീകരണമുണ്ടായാൽ അതിൽ അതിശയോക്തിയില്ല. അത്രത്തോളം ആദർശങ്ങളിൽ നിന്ന് സിപിഎം മാനിഫെസ്റ്റോ കേരളത്തിൽ വഴി മാറിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (6 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (7 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (7 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (9 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (9 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (9 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (10 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (10 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (11 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (11 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (11 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (11 hours ago)

Malayali Vartha Recommends