Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം; പിണറായിക്ക് കുരുക്കിട്ട് കേന്ദ്ര ഏജന്‍സികള്‍

06 OCTOBER 2022 11:10 AM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിരീക്ഷിക്കണത്തിലെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി.അനില്‍ കാന്ത് ഉള്‍പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുവെന്നാണ് വിവരം. അനില്‍ കാന്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ചങ്ങാത്തമാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്.

സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകള്‍ അറിഞ്ഞതോടെയാണ് പിണറായിയുടെ വാലില്‍ തീപിടിച്ചത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടയില്‍ വിവരമറിഞ്ഞ പിണറായി വാര്‍ത്ത നിഷേധിക്കാത്ത ഡി.ജി പി യെ പഞ്ഞിക്കിട്ടു. തുടര്‍ന്ന് വാര്‍ത്ത നിഷേധിച്ചെങ്കിലും ഇതിനകം നിരീക്ഷണം കേന്ദ്രം ശക്തമാക്കി കഴിഞ്ഞു.

ഒരു ദിവസം മുമ്പാണ് എന്‍ ഐ എ ഇത്തരമൊരു വിവരം കൈമാറിയത്. കേരള പോലീസിലെ ചാരന്‍മാര്‍ക്ക് എതിരെയാണ് എന്‍ ഐ എ വിവരം കൈമാറിയത്. എന്‍ ഐ എ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് എന്‍ ഐ എയെ പ്രകോപിപ്പിച്ചത്. ചില അടിസ്ഥാന വിവരങ്ങള്‍ ചോര്‍ന്നതാണ് എന്‍ ഐ എ യെ ചിന്തിപ്പിച്ചത്. വിവരങ്ങള്‍ ചോരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എന്‍ ഐ എ ചില വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസ്തുത വിവരങ്ങളാണ് ചോര്‍ന്നത്. ഇതോടെ എന്‍ ഐ എ ക്ക് അതൃപ്തിയായി. എന്നാല്‍ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരളത്തിലെ ഒരു പോലീസുകാര്‍ക്കും നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന ഡി.ജി പി യുടെ പ്രസ്താവന പുറത്തു വന്നയുടനെ പി എഫ് ഐ ബന്ധത്തിന്റെ പേരില്‍ കാലടി പോലീസ് സ്റ്റേഷനിലെ സി പി ഒ സിയാദിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയായി. ഇത്തരത്തില്‍ നിരവധി പോലീസുകാര്‍ ഉണ്ടെന്നാണ് എന്‍ ഐ എ കരുതുന്നത്.

പോലീസുകാര്‍ക്ക് പി.എഫ്.ഐ ബന്ധമുണ്ടെന്ന വാര്‍ത്ത വ്യാജമെന്നാണ് കേരള പൊലീസ് അറിയിച്ചത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്‍ഐഎയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത് എന്നാണ് സൂചനകള്‍. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് പോപ്പുല!ര്‍ ഫ്രണ്ടിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.എന്നാല്‍ ഇതിലും കേരള പോലീസിന്റെ വെട്ടുണ്ടായതായാണ് വിവരം.

പി.എഫ്.ഐ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കേരള പോലീസ് നിരാകരിച്ചതാണ് എന്‍ ഐ എ ക്ക് സംശയമുണ്ടായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ നടക്കുന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യവും കേരള പേലീസ് വേണ്ട വിധം പരിഗണിച്ചില്ലത്രേ. അറസ്റ്റ് ചെയ്യാമായിരുന്ന സന്ദര്‍ഭങ്ങളില്‍ അതിന് പോലും അവര്‍ തയ്യാറായില്ലെന്നതും കേന്ദ്രത്തിന്റെ അപ്രീതിക്ക് കാരണമാക്കി.

കേരളത്തിലെ റെയ്ഡ് വിവരം രഹസ്യമായി സൂക്ഷിച്ചത് നന്നായെന്ന് കരുതുന്ന നിരവധി ഉദ്യോഗസ്ഥര്‍ എന്‍ ഐ എ യിലുണ്ട്. കേരള പോലീസിലെ ഒരു കുഞ്ഞുങ്ങളും അറിയാതെയാണ് റെയ്ഡ് നടന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. ഇതാണ് റയ്ഡ് വിജയിക്കാനുള്ള കാരണം. ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴിയെന്നാണ് കരുതുന്നത്. തുര്‍ക്കിയിലെ അല്‍ക്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ എത്തി രണ്ടു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം 'നോര്‍ഡിക് മോണിറ്റര്‍' വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്‌റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് . റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഐ എച്ച് എച്ചുമായി ബന്ധമുള്ള പോലീസുകാര്‍ കേരളത്തിലുണ്ടെന്ന് എന്‍ ഐ എ കരുതുന്നു. യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ ഈ സംഘടനക്ക് എതിരെ രംഗത്തു വന്നത്.

2012 ല്‍ കേരള സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവദിച്ചില്ല. പോപുലര്‍ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയില്‍ പലര്‍ക്കും തലവേദനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിലാണ് കേരള പോലീസിന് ബന്ധമുള്ളത്. കര്‍ണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങള്‍ വഷളാക്കിയത് പോപുലര്‍ ഫ്രണ്ടാണെന്ന് സര്‍ക്കാരുകള്‍ കേന്ദ്ര ഗവണ്‍മെന്റിനയച്ച കത്തില്‍ പറയുന്നു. കര്‍ണാടകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവില്‍ നടന്ന പ്രതിഷേധങ്ങള്‍ കശ്മീരിലെ ലഹളയെ തോല്‍പ്പിക്കും എന്നാണ് കര്‍ണാടക ഡി ജി പി നല്‍കിയ നോട്ടീസില്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിട്ട് വര്‍ഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകള്‍ക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മഹാരാജാസ് കോളേജില്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളില്‍ പിടികൂടാനുള്ളത് തീവ്ര സംഘടനയില്‍ ഉള്ളവരെയാണ്. ഇത് പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയര്‍ന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കേരള സര്‍ക്കാര്‍ പരിശീലനം നല്‍കിയിരുന്നത് വാര്‍ത്തയായി മാറിയിരുന്നു.. സര്‍ക്കാര്‍ അറിയാതെയാണ് പരിശീലനം നല്‍കിയതെന്ന് തെറ്റിദ്ധരിക്കരുത്. സര്‍ക്കാരിന്റെ അറിവും സമ്മതത്തോടെയുമായിരുന്നു സംഭവം. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കിയത്. അഗ്‌നിശമനാസേന ഇത്തരത്തില്‍ ആര്‍ക്കും പരിശീലനം നല്‍കാറില്ല. അങ്ങനെ പരിശിലനം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ അറിഞ്ഞിരിക്കണം. ആദ്യന്തര വകുപ്പിന് കീഴിലാണ് അഗ്‌നിശമനാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഏതായാലും സേനയുടെ പ്രവൃത്തി വിവാദത്തിലായി കഴിഞ്ഞു.

റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.

പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാല്‍ അതിനും ഫയര്‍ ഫോഴ്‌സ് മേധാവിയുടെ അനുവാദം വേണം. പോപ്പുലര്‍ ഫ്രണ്ടിന് പരീശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നു എന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അപ്പോള്‍ ആരുടെയെങ്കിലും ശുപാര്‍ശ പ്രകാരമായിരിക്കും പരിശീലകര്‍ എത്തിയിരിക്കുക. അത് ആരുടെ ശുപാര്‍ശ എന്നാണ് അറിയേണ്ടത്. ഏതായാലും താന്‍ അറിഞ്ഞില്ലെന്ന് തന്നെയാണ് ഡി ജി പി ബി സന്ധ്യ പറയുന്നത്. അത് വാസ്തവമല്ലായിരുന്നു. ആദ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശീലനം.

രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തന്നെ മുക്കി.ഇപ്പോള്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തരത്തില്‍ കേരള സര്‍ക്കാരിലെ വിവിധ സ്ഥപനങ്ങളില്‍ പി.എഫ്.ഐ പിടിമുറുക്കിയെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends