ജീവൻ നഷ്ടപ്പെട്ടവരിൽ കൂടുതലും സ്‌കൂൾ കുട്ടികളാണ് എന്നത് ദുഖത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു; അവരുടെ മാതാപിതാക്കൾക്ക് ഈ നിമിഷം മറികടക്കാനുള്ള മനശ്ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു; 97 കിലോമീറ്റർ വേഗതയിലോടുന്ന അസുര ജന്മങ്ങളെ നിയന്ത്രിക്കേണ്ട അധികൃതർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം; ഇനിയും വിലപ്പെട്ട ജീവനുകൾ റോഡിൽ നഷ്ടപ്പെട്ടു കൂടാ; സന്ദീപ് ജി വാര്യർ

പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുള്ള ദുരന്ത വാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുള്ള ദുരന്ത വാർത്ത അതീവ ദു:ഖകരമാണ് . ജീവൻ നഷ്ടപ്പെട്ടവരിൽ കൂടുതലും സ്‌കൂൾ കുട്ടികളാണ് എന്നത് ദുഖത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു .
അവരുടെ മാതാപിതാക്കൾക്ക് ഈ നിമിഷം മറികടക്കാനുള്ള മനശ്ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 97 കിലോമീറ്റർ വേഗതയിലോടുന്ന അസുര ജന്മങ്ങളെ നിയന്ത്രിക്കേണ്ട അധികൃതർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം . ഇനിയും വിലപ്പെട്ട ജീവനുകൾ റോഡിൽ നഷ്ടപ്പെട്ടു കൂടാ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം 9 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികളും കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികൾ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























