ഈ അപകടം ഹൃദയം തകർക്കുന്ന വാർത്തയാണ്; എന്ത് അപകടമായാലും രക്ഷപ്പെടാം എന്നാണ് ഡ്രൈവമാരുടെ ചിന്ത ; അത് ഒരു പരിധി വരെ ശരിയാണ്; നമ്മൾ ഒക്കെ ജീവിച്ചിരിക്കുന്നത് തന്നെ അദ്ഭുതമാണ്; എന്തെങ്കിലും പോം വഴി കണ്ടു പിടിക്കണം; ഹൈക്കോടതി

വടക്കാഞ്ചേരി അപകടത്തില്‍ മലയാളികൾ മാത്രമല്ല രാജ്യം ഒന്നടങ്കം വിതുമ്പുകയാണ്. അതിദാരുണമായ അപകടമാണ് ഉണ്ടായിരിക്കുന്നത്.കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒന്‍പതുപേർ മരിച്ചു. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ ഹൈക്കോടതി പ്രതികരിച്ചിരിക്കുകയാണ്.
ഈ അപകടം ഹൃദയം തകർക്കുന്ന വാർത്തയാണ് എന്ന് ഹൈക്കോടതി പറഞ്ഞു. എന്ത് അപകടമായാലും രക്ഷപ്പെടാം എന്നാണ് ഡ്രൈവമാരുടെ ചിന്ത എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അത് ഒരു പരിധി വരെ ശരിയെന്നും ജസ്റ്റിസ് ദേവൻ രാമ ചന്ദ്രൻ പറഞ്ഞു.നമ്മൾ ഒക്കെ ജീവിച്ചിരിക്കുന്നത് തന്നെ അദ്ഭുതമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും പോം വഴി കണ്ടു പിടിക്കണമെന്നും കോടതി നിർദേശിച്ചു .
അതേസമയം ഈ സംഭവത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
അപകടത്തില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം അറിയിച്ചിരുന്നു. മരണത്തിൽ മുഖ്യമന്ത്രിയും ഗവർണ്ണറും അനുശോചനമറിയിച്ചിരുന്നു . നിറത്തിൽ ഉണ്ടാകുന്ന നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
എറണാകുളം മാര്‍ ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.മറ്റൊരാള്‍ ഈ സ്‌കൂളിലെ കായികാധ്യാപകനും, മരിച്ച മറ്റു മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. ടൂറിസ്റ്റു ബസിന്റെ ഡ്രൈവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. മരിച്ച വിദ്യാർത്ഥികളുടെ പൊതു ദർശനം തുടങ്ങിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha

























