ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ല! മാന്യതയില്ലാതെയാണ് ഇ.ഡി അന്ന് പെരുമാറിയത്; ഇ.ഡി നടത്തുന്നത് കിഫ്ബിയെ തകർക്കാനുള്ള ശ്രമം... മൗലിക അകാശങ്ങളെ ഹനിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് മുൻമന്ത്രി തോമസ് ഐസക്

മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്ന് വ്യക്തമാക്കി മുൻമന്ത്രി തോമസ് ഐസക് രംഗത്ത്. കൂടാതെ മൗലിക അകാശങ്ങളെ ഹനിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും തോമസ് ഐസക് അറിയിച്ചു. ഇഡി തന്നെ വിരട്ടാൻ നോക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് ഇ ഡി നടത്തുന്നത്. ഇ.ഡിക്ക് എന്തും അന്വേഷിക്കാമെന്ന രീതി ശരിയല്ല. കിഫ്ബിയെ തകർക്കാനുള്ള ശമമാണ് ഇ.ഡി നടത്തുന്നത്. സമൻസ് തനിക്ക് നൽകുംമുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
കൂടാതെ ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് പുറത്തുവന്ന ഇ.ഡിയുടെ വാദം.
അങ്ങനെ മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് കോടതിയെ സമീപിച്ചത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് ഐസക്ക് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിൻറെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയിരുന്നത്.
അതേസമയം ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയുണ്ടായി. എന്നാൽ വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി തന്നെ വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിൻറെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നായിരുന്നു ഇ.ഡിയുടെ വാദം എന്നത്.
https://www.facebook.com/Malayalivartha






















