നരബലി ഡാര്‍ക്ക് വെബ്ബിനായി ദൃശ്യങ്ങള്‍ റെഡ് റൂമില്‍.... പച്ച ജീവന്‍ അറുത്ത് മാറ്റുന്നത് കാണാം! പിന്നിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

ക്രൂരവും പൈശാചികവുമായ തരത്തില്‍ രണ്ട് പേരെ ഉറുത്ത് കഷണങ്ങളാക്കി കുഴിച്ചിട്ടതിന് പിന്നില്‍ ഡാര്‍ക്ക് വെബ്ബ് എന്ന ഭീകര വെബ്‌സൈറ്റിന്റെ സ്‌പോണ്‍സിര്‍ഷിപ്പാണോ? പോലീസ് അന്വേഷണം ആ വഴിയ്ക്കും നീങ്ങുന്നു. നിരോധിത സൈറ്റായി ഡാര്‍ക്ക് വെബ്ബിന്റെ റെഡ് റൂമുകളില്‍ യുവാക്കള്‍ പരതുകയാണ്! കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളും ലൈവ് കൊലപാതകങ്ങള്‍ ആത്മഹത്യകള്‍ എന്നിവ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഡാര്‍ക്ക് വെബ്ബ്.
അസാധാരണ മനോവൈകല്യമുള്ളവരും, സൈക്കോപാത്ത് സ്വഭാവമുള്ളവരും നിരന്തരമായി സെര്‍ച്ച് ചെയ്യുന്ന സൈറ്റാണിത്. ഇതിലെ തീവ്രദൃശ്യങ്ങള്‍ കണ്ട് ആനന്ദം കണ്ടെത്തുന്നവരെ സുഖിപ്പിക്കാനാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ലോക തീവ്രവാദ സംഘടനകളുടെ സ്‌പോണ്‍സേര്‍ഡ് സൈറ്റാണിത്.
തീവ്രവാദത്തിലേയ്ക്കും ഭാകരതയിലേയ്ക്കും ആള്‍ക്കരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. എല്ലാവിധ മയക്കുമരുന്നുകളും സൈറ്റിലൂടെ ലഭിക്കും. ഒരാള കൊല്ലണമെങ്കില്‍ അതിക്രൂരമായി കൊല്ലാനുള്ള വഴികളും അവ ചിത്രീകരിച്ചു നല്കിയില്‍ കിട്ടുന്ന ഭീമമായ തുകയും ലക്ഷ്യം വെച്ച് നിരവധി യുവാക്കളാണ് ഡാര്‍ക്ക് വെബ്ബില്‍ പരതുന്നത്. കേരളത്തിലും ലൈവ് ആത്മഹത്യകള്‍ ഡാര്‍ക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അന്ധവിശ്വാസവും അനാചാരങ്ങളും ആഭിചാരക്രിയകളും വിശ്വസിക്കുന്നവരാണ് ഡാര്‍ക്ക് വെബ്ബില്‍ പരതുന്നത്. വലവിരിച്ച് കൊലയാളികളെ കണ്ടെത്താന്‍ കാത്തിരിക്കുന്ന ഈ സൈറ്റാണോ ഇലന്തൂര്‍ ഇരട്ട കൊലകേസില്‍ വില്ലനായത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി ശ്രീദേവി എന്ന പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് ഭഗവല്‍സിംഗിനെ വശീകരിച്ച് നരബലിയിലേയ്ക്ക് എത്തിച്ചത്.
നരബലി നടത്തുന്നതിന് മുന്‍പ് മൂന്നു വര്‍ഷത്തോളം ഷാഫി ഭഗവല്‍സിംഗുമായി ചാറ്റുതുടങ്ങിയിരുന്നു. ചാറ്റിലൂടെ സെക്‌സും, പ്രണയവും, അന്ധവിശ്വാസവും , ആഭിചാരവും ഒടുവില്‍ നരബലിയും ചാറ്റ് ചെയ്തു. ഷാഫിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോള്‍ നൂറിലധികം പേരുമായി ഷാഫി ചാറ്റ് ചെയ്തിട്ടുണ്ട്. റോസ്ലിയേയും, പത്മയേയും പൈശാചികമായി കൊത്തി നുറുക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഡാര്‍ക്ക് വെബ്ബിന് കൈമാറിയോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന കാര്യം.
ഡാര്‍ക്ക് വെബ്ബിന്റെ റെഡ് റൂമിലാണ് ഇത്തരം പൈശാചിക ദൃശ്യങ്ങള്‍ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇത്തരം കൊലപാതകങ്ങളും ആത്മഹത്യകളും റെഡ്‌റൂമില്‍ ലഭ്യമാണ്. ജീവനോടെ കെട്ടിയിട്ട് വായില്‍ തുണി തിരുകി യാണ് കൊലനടത്തിയത്. നഗ്നയായി കിടത്തി കൊലനടത്തിയതിലും ദുസൂചനയുണ്ട്. നരബലിക്കായി സ്ത്രീകളെ തിരഞ്ഞെടുത്തത് ഇതിന്റെ സംശയം ബലപ്പിക്കുന്നു. കുട്ടികളെ കൊണ്ടു വന്ന് ലൈംഗീക ചൂഷണം നടത്തി ആസ്വദിച്ചതും ഡാര്‍ക്ക് വെബ്ബിന് വേണ്ടിയാണോ.
നരബലി നടത്തിയ ഷാഫി, ലൈല, ഭഗവല്‍ സിംഗ് എന്നിവര്‍ ഒന്നുമറിയില്ലെന്ന് പറഞ്ഞ് നടത്തുന്ന അഭിനയം പോലീസ് അന്വേഷണത്തെ കുഴയ്ക്കുന്നുണ്ട്. പോലീസ് വെബ്ബ് സൈറ്റുകള്‍ അരിച്ചുപെറുക്കുകയാണ് ഷാഫിയുടെ ക്രീരതകള്‍ കണ്ടെത്താന്‍. കേസ് കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിയ്ക്കണമെങ്കില്‍ സകല തെളിവുകളും ഹാജരാക്കുന്നു. അല്ലെങ്കില്‍ സാധാരണ കൊലപാതക കേസായി ഇതും മാറും. ഇത് പോലീസിനും സര്‍ക്കാരിനും നന്നായി അറിയാം. കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് ആദ്യം പറഞ്ഞ ഷാഫി പിന്നീട് അത് മാറ്റി പറഞ്ഞു.
നഗ്ന ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം ലഭിയ്ക്കുമെന്ന് മോഹിപ്പിച്ചാണ് റോസ്ലിയെ ഇലന്തൂരില്‍ എത്തിച്ചത്. കുളിപ്പിച്ച് വൃത്തിയാക്കി പുതിയ വസത്രങ്ങളും ധരിപ്പിച്ച ശേഷമാണ് കട്ടിലില്‍ കിടത്തയത്. ക്യാമറയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ റോസ്ലിയോട് ലൈംഗീക ചിത്രമെന്ന് എങ്ങനെ വിശ്വസിപ്പിച്ചെന്നതും സംശയത്തിനിട നല്കുന്നുണ്ട്.
ക്യാമറയിലോ മറ്റേതെങ്കിലും മൊബൈലിലോ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം. പോലീസ് പറയുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് ഇലന്തൂരില്‍ നടന്നതെന്ന് പൊതുവേ സംശയിക്കുന്നു. ആഭിചാര ക്രിയകള്‍ ചെയ്യുകയോ ആ മേഖലയില്‍ പേരെടുക്കുകയോ ചെയ്ത ആളല്ല ഷാഫി. എന്നിട്ടും ഷാഫി ആഭിചാര ക്രിയയുടെ പേരിലാണ് രണ്ട് സത്രീശരീരങ്ങള്‍ അറുത്ത് പങ്കിട്ട് കുഴിച്ചിട്ടത്.
കൊലപാതകം എങ്ങനെ നടത്തണമെന്നും ശരീരം എങ്ങനെ കീറിമുറിയ്ക്കണമെന്നും ഷാഫിയ്ക്ക് മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടോയെന്ന സംശയവും വര്‍ദ്ധിക്കുന്നുണ്ട്. ഷാഫി സൈക്കോ പാത്തിനും മേലെയാണെന്നാണ് പോലീസ് പറയുന്നത്. പണം കിട്ടുമെന്ന് അറിഞ്ഞു കൊണ്ടാണ് ഷാഫി ഇതിന് ഇറങ്ങി പുറപ്പെട്ടതെന്നും അതിന്റെ വിഹിതം തങ്ങള്‍ക്കും കിട്ടുമെന്ന് ലൈലയ്ക്കും അറിയാമായിരുന്നു. ആഭിചാരമാണെന്ന് വിശ്വസിച്ചിരുന്നത് ഭഗവല്‍സിംഗ് മാത്രമാണ്. രാജ്യത്തെ ഞെട്ടിച്ച് ഇരനരബലിയില്‍ പുറത്തുനിന്നുള്ളവരുടെ സഹായം ഷാഫി തേടിയെന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു വരുന്നുണ്ട്. ഷാഫിയുടെ എല്ലാ ബന്ധങ്ങളും ലൈലയ്ക്ക് നന്നായി അറിയാം.
ഷാഫി എല്ലാ ദിവസവും ഉച്ചവരെ കൊച്ചിയിലെ തന്റെ ഹോട്ടലില്ുണ്ടാവും ഉച്ചയ്ക്ക് ശേഷമാണ് ഇയ്യാള്‍ വണ്ടിയുമെടുത്ത് പോകുന്നത്. കൂട്ടുകാരോടൊപ്പം ബാറിലേയ്‌ക്കെന്നാണ് ഷാഫിയുടെ ഭാര്യ നബീസ പറയുന്നത്. എന്നാല്‍ ബാറില്‍ പോയി മദ്യപിക്കാനും കൂട്ടുകാര്‍ക്ക് മദ്യം വാങ്ങി നല്കാനും വലിയ തുകകള്‍ ദിവസവും ചിലവഴിയ്‌ക്കേണ്ടി വരും . എന്നാല്‍ ഷാഫിയ്ക്ക് അതിനുള്ള വരുമാനം ഹോട്ടലില്‍ നിന്ന് ലഭിയക്കുന്നുമില്ല.
കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നുമെടുത്ത് ആഭരണങ്ങള്‍ പണയം വെച്ചതില്‍ നാല്പതിനായിരം രൂപ ഭര്യ നബീസത്തിന് നല്കിയിട്ടുമുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം കാണാതാകുന്ന ഷാഫി ആരെയൊക്കെ കാണ്ടിരുന്നു. ഷാഫി ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ പോയിരുന്നോ. കണ്ടത് ആരെയൊക്കെ. തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. പത്മയേയും, റോസ്ലിയേയും മാസങ്ങളോളം പുറകേ നടന്നാണ് ഷാഫി തന്റെ വലയില്‍ വീഴ്ത്തിയത്.
വലയില്‍ വീഴ്ത്തിയ രണ്ട് പേരെയും ഷാഫി കൊച്ചിയില്‍ വെച്ച് തന്നെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ട്. ആ കേന്ദ്രങ്ങളില്‍ ഷാഫി ഇവര്‍ക്ക് മറ്റാരെയെങ്കിലും പരിചയപ്പെടുത്തി കൊടുത്തോ. സെക്‌സ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിവുണ്ടൈന്ന് അവര ബോധ്യപ്പെടുത്താന്‍ ക്യാമര ടെസ്റ്റ് നടത്തിയതായും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ സംഭവത്തിന്റെ ഗതി അന്താരാഷ്ട്ര നിലയിലേയ്ക്ക് മാറും.
സിനിമ ലോകവുമായി ഒരു ബന്ധവുമില്ലാതെ സദാ മദ്യപാനിയായി നടക്കുന്ന ഷാഫിയോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി ഈ സത്രീകള്‍ പോകില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭഗവല്‍സിംഗ് ഭാര്യയും താമസിക്കുന്ന വീട്ടില്‍ മറ്റാരുമില്ലെന്നും പുറത്തുള്ളവര്‍ ഇവിടെ ശ്രദ്ധിക്കാറില്ലെന്നും മനസിലാക്കിയാണ് ഷാഫി നരബലിയ്ക്കായി ഇവരെ തന്നെ കൂട്ടുപിടച്ചത്. ഒറ്റപ്പെട്ട് നില്ക്കുന്ന പഴയവീട്ടില്‍ ആരൊക്കെ വരുന്നു പോകുന്നു എന്ന് മറ്റുള്ളവര്‍ ശ്രദ്ധിക്കാറില്ല.
അതിനാലാണ് അനാശാസ്യ പ്രവര്‍ത്തിനത്തിന് നിരവധി പേര്‍ക്ക് സഹായകമായത്. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോയെന്നറിയാനാണ് ഷാഫി തന്നെ ആദ്യം അവിടെ സത്രീകളെ കൊണ്ടു വന്നത്. അതിന് പിന്നാലെ മറ്റ് പലര്‍ക്കും അവസരം ഉണ്ടാക്കി കൊടുത്തു. റോസ്ലിനും, പത്മയും പലതവണ ഈ വീട്ടില്‍ വന്നിട്ടുണ്ട. ഇവരെ ഷാഫി തന്റെ ആവശ്യം കഴിഞ്ഞ ശേഷം ഭഗവല്‍സിംഗിനും കൈമാറിയിരുന്നു. കൂട്ടത്തില്‍ ലൈലയെ ഷാഫി ഏറ്റെടു്ക്കുകയും ചെയ്തു.
തിരുമ്മല്‍ കേന്ദ്രമായതിനാല്‍ ആര്‍ക്കും എ്‌പ്പോഴും വന്ന് പോകാം. മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല. ഷാഫിയുടെ കൊടുക്രൂരതകള്‍ സൈക്കോപാത്തിന്റെ അവസ്ഥാന്തരങ്ങളാണെന്ന് പറഞ്ഞ് കെസെടുക്കുന്നതിന് മുന്‍പ് അയ്യാളുടെ ബന്ധങ്ങളെ കുറിച്ച് പോലീസ് വ്യക്തമായി അന്വേഷിക്കേണ്ടതുണ്ട്.
കഴുത്തറുത്ത് കൊലനടത്തുക മത്രമല്ല് ചെയ്തത്. ലൈംഗീക അവയവങ്ങള്‍ മുറിച്ചുമാറ്റി ചോരഊറ്റിയെടുത്ത് വീടിന് ചുറ്റും തള്ളിച്ചും. ഗുഹ്യഭാഗത്ത് പലതവണ കത്തി കുത്തിയിറക്കി ചോറ വീഴ്ത്തി.
ഈ സമയത്ത് ഇരയുടെ പിടച്ചിലും രക്ഷപ്പെടാനുള്ള വ്യഗ്രതയും കാണാന്‍ ഡാര്‍ക്ക് വെബ്ബില്‍ കാഴ്ചക്കാരേറെയാണ്. അത് മാത്രമല്ല കൊലപാതകത്തിന്റെ ക്രൂരത വര്‍ദ്ധിയ്ക്കുന്തോറും മറ്റുള്ളവരില്‍ അറപ്പ് മാറുകയും ഇതുപോലുള്ള ക്രൂരതകള്‍ ചെയ്യാന്‍ പ്രേരണയുണ്ടാക്കുകയും ചെയ്യും. കൊലപാതകങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവ ഡാര്‍ക്ക് വെബ്ബില്‍ പബ്ലിഷ് ചെയ്തിട്ടില്ലെന്നും പോലീസ് സംശയിക്കുന്നു. കൂടുതല്‍ ക്രിമിനലുകളെ സൃഷ്ടിക്കാന്‍ സ്വകാര്യമായി അവ പ്രചരിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
ഉച്ചയ്ക്ക് ശേഷം മുതല്‍ കാണാതാകുന്ന ഷാഫി കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങള്‍ പോലീസ് തിരയുന്നുണ്ട്. മദ്യപാനത്തിന് കൂടെ കൂടുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. എന്നാല്‍ സ്ഥിരം മദ്യപാനിയും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമായ ഷാഫിയ്ക്ക് അത്തരം മദ്യാപാന കൂട്ടുകള്‍ ഇല്ലെന്നാണ് കണക്ക് കൂട്ടല്‍. മുന്‍പ് ഇയ്യാള്‍ കഞ്ചാവ് കടത്തിന്റെ കണ്ണിയായിരുന്നു.
കര്‍ണ്ണാടക, ആന്ധ്ര , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കലായിരുന്നു പണി. കഞ്ചാവ് വില്പനയുടെ ഇടനിലക്കാരനാണെന്നറിഞ്ഞിട്ടും പോലീസ് ഇയ്യാള്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നില്ല. ഈ കാലയളവില്‍ ഇയ്യാള്‍ വടക്കേ ഇന്‍ഡ്്യയിലുള്ള നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചി കേന്ദ്രമാക്കി ഹോട്ടല്‍ തുടങ്ങിയത്. ഹോട്ടലിലും മദ്യപിച്ച് ലക്കുകെട്ടാണ് ഇയ്യാള്‍ നി്ന്നിരുന്നത്.
ശ്രീദേവി എന്ന പേരില്‍ ഇത്രയധികം ചാറ്റ് നടത്താന്‍ ഇയ്യാള്‍ക്ക് അറിവില്ല. ഒരിക്കല്‍ പോലും സംസാരിക്കാതെ ടെക്‌സ്റ്റ് മെസേജിലൂടെ നടത്തിയെന്നു പറയുന്ന ചാറ്റ് ഷാഫിയ്ക്ക് മാത്രം കഴിയുന്നതല്ല. ശ്രീദേവിയും ഫോണും മറ്റാരോ കൈകാര്യ ചെയ്തിരിക്കാമെന്ന നിഗമനം ബലപ്പെടുന്നു.ഭഗവല്‍ സിംഗിന്റെ വീട് കണ്ടെത്തി ഈ ക്രൂരകൃകത്യത്തിന് തിരഞ്ഞെടുത്ത് നല്കിയത് അവിടെ തിരുമ്മലിന് എത്തിയ ആരെങ്കിലുമാകാമെന്നും സംശയിക്കുന്നുണ്.
ആ വീടിന്റെ പ്രത്യേകതയും ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും പണാര്‍ത്തിയും നേരിട്ട് മനസിലാക്കിയ വ്യക്തിയാണ് ഷാഫിയ്ക്ക് അവിടേയ്ക്കുള്ള വഴി കാട്ടിയത്. എന്നാല്‍ കേരളത്തില്‍ ഡാര്‍ക്ക് വെബ്ബുമായി ബന്ധമുള്ളവരുടെ വിവരങ്ങളെല്ലാം പോലീസിന്റെ പക്കലുണ്ട്. എന്നാല്‍ മറ്റ് സ്റ്റേറ്റുകളില്‍ നിന്നെത്തിയവരോ വിദേശികളോ തിരുമ്മല്‍ കേന്ദ്രത്തിന്‍െര പ്രത്യേകതള്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവാം. ആ അറിവാണ് ഷാഫിയെ അവിടെ എത്തിച്ചത്. ലൈലയുടെ അമിത ലൈംഗീക താല്പര്യവും പണത്തിനോടുള്ള ആര്‍ത്തിയും കാര്യങ്ങള്‍ എളുപ്പമാക്കി.
കേരളത്തെ ഞെട്ടിച്ച ഇരട്ടനരബലിയില്‍ ചുരുളഴിയാനിരിക്കുന്നത് അധോലോക ബന്ധങ്ങളാണ്. മാസങ്ങളുടെ ഇടവേളകളില്‍ രണ്ട് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവര്‍ മൂന്നാമതും നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആദ്യത്തെ അരുംകൊലയ്ക്ക് ശേഷം ഐശ്വര്യം വരാത്തതിനാലാണ് രണ്ടെമത്തെ കൊല നടത്തിയത്.
എന്നാല്‍ രണ്ടാമത്തെ കൊലയ്ക്ക് ശഏഷവും ഐശ്വര്യം വന്നില്ല. എന്നിട്ടും ഭഗവല്‍സിംഗിനും ഭാര്യയ്ക്കും പരാതിയുണ്ടായില്ല. കാരണം എവിടെനിന്നോ പണം വരുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഷാഫി വഴി കിട്ടിയ ഉറപ്പ് അല്ലെങ്കില്‍ തിരുമ്മല്‍ കേന്ദ്രത്തിലെത്തിയ ഡാര്‍ക്ക് വെബ്ബ് ചാരന്മാര്‍ നല്കിയ ഉറപ്പില്‍ അവര്‍ വിശ്വസിച്ചിരുന്നു.
കൊലപാതകം ചിത്രീകരിച്ചു വാങ്ങിയ ഡാര്‍ക്ക് വെബ്ബ് ചാരന്മാര്‍ വാഗ്ദാനം ചെയ്ത പണം നല്കാതെ വീണ്ടും വീണ്ടും കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. ഡാര്‍ക്ക് വെബ്ബ് അല്ലെങ്കില്‍ മറ്റേതെങ്കിലും സൈറ്റ് ഇത്തരം ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടൊയെന്നും അന്വേഷണ വിഷയമാണ്. കേരളത്തിലെ കുഗ്രാമങ്ങളിലെ ആചാരമാണിതെന്ന തരത്തില്‍ പ്രചരിപ്പിക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അവസാനം വരെ ഷാഫിയും പ്രതികളും പറയുന്നത് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല. സെക്‌സ് സിനിമയില്‍ അഭിനയിക്കാന്‍ വന്ന സത്രീകള്‍ ക്യാമറ കണ്ടിട്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന് ലൈല ഒരുഘട്ടത്തില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട് . എന്നാല്‍ ഷാഫി അത് നിഷേധിച്ചു. ഷാഫി തയ്യാറാക്കിയ തിരക്കഥയാണോ. അതോ പുറമേ നി്ന്നുള്ള എതെങ്കിലും കക്ഷികള്‍ ഇവരുടെ പണക്കൊതിയും അന്ധവിശ്വാസവും മുതലെടുത്തതാണോ. പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ സംശയങ്ങളുടെ കുന്തമുന അതിര്‍ത്തി കടക്കുകയാണ്.
https://www.facebook.com/Malayalivartha


























