കുറച്ചു കാലമായി മന്ത്രി പി.രാജീവിന്റെ സ്വന്തക്കാരാനായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിര്‍ബന്ധിത അവധിയിൽ; വനിത നേതാവിന്റെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും കേളി രംഗങ്ങള്‍ അവിടെ കൃഷി ആദ്യം കണ്ടത് പണിയ്‌ക്കെത്തിയവർ, മഹിളാ നേതാവിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും കാമകേളികള്‍ നാട്ടിലാകെ പാട്ടായിട്ടും പാര്‍ട്ടി മാത്രം ഇതൊന്നുമറിഞ്ഞില്ല

സിപിഎം സഖാക്കള്‍ എന്തു കുറ്റം ചെയ്താലും അത് അന്വേഷിക്കാനും കണ്ടെത്താനും ശിക്ഷ വിധിക്കാനും ഇവിടെ പാര്‍ട്ടി സഖാക്കളുണ്ട് . അതാണ് സിപിഎം ലൈന്‍ . ആ ലൈനില്‍ നിന്നു കൊണ്ടാണ് സിപിഎം കൊലപാതകങ്ങള്‍ വരെ കൈകാര്യം ചെയ്യുന്നത്. അഴിമതിയായാലും കൊള്ളയും കെളളിവെയപായാലും എന്തിന് ബാലപീഡനമാണെങ്കില്‍ പോലും പാര്‍ട്ടി അന്വേഷണം കൊണ്ട് സഖാക്കള്‍ക്കും തൃപ്തിയാണ്. പോലീസ് പിണറായിയുടേതാണെങ്കിലും സഖാക്കള്‍ക്ക് അത്രയങ്ങ് വിശ്വാസം പോര. പോലീസ് ഇടയ്‌ക്കൊക്കെ ഉമ്മന്‍ചാണ്ടി കൂറ് കാണിക്കുന്നുണ്ട്.
എന്നാല്‍ സ്ത്രീപീഡന പരാതികള്‍, അനാശാസ്യം, ബലാല്‍സംഗം ഇതൊക്കെ ചിലപ്പോള്‍ കൈവിട്ടു പോകും. നാറ്റകേസായതുകൊണ്ട് സമൂഹത്തില്‍ പെട്ടെന്ന് പരക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയ വന്നതു കൊണ്ട് ഒരുമാതിരിപെട്ട കള്ളത്തരങ്ങളൊന്നും ഒളിപ്പിക്കാന്‍ കഴിയില്ല. കഴിഞ്ഞ കുറച്ചു കാലമായി മന്ത്രി പി.രാജീവിന്റെ സ്വന്തക്കാരാനായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിര്‍ബന്ധിത അവധിയിലാണ്. ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിര്‍ബന്ധിത അവധിയില്‍ പോയത് അനാരോഗ്യം കൊണ്ടോ മറ്റെന്തെങ്കിലും വിഷയങ്ങള്‍ കൊണ്ടോ അല്ല . വിഷയം അനാശാസ്യമെന്നറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാകുന്നത്. സംഭവങ്ങള്‍ നടക്കുന്നത് മന്ത്രി പി.രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വൈക്കത്തെ വീട്ടിലാണ്. വീട് ഒഴിഞ്ഞ് കിടന്നിട്ടും വാടയക്ക് കൊടുക്കാതെ വീടും പറമ്പും നോക്കാനായി ഏറ്റവും വിശ്വസ്ഥനായ വൈക്കം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സൂജിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. വൈക്കം ഏര്യാകമ്മിറ്റി അംഗവുമാണ് സുജിന്‍. മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള വീട് നോക്കുന്നതും അവിടെത്തെ കൃഷിപണികള്‍ ചെയ്യിക്കുന്നതും സൂജിനാണ്.
സൂജിന്റെ സഹായത്തിനായി ഒരു സത്രീയേയും നിയമിച്ചു. ഇവര്‍ ജനാധിപത്യമഹിള അസോസിയേഷന്‍ നേതാവാണ്. വീട്ടില്‍ വനിത നേതാവിന്റെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും കേളി രംഗങ്ങള്‍ അവിടെ കൃഷി പണിയ്‌ക്കെത്തിയവരാണ് ആദ്യം കണ്ടത്. നേതാവ് അവരെയെല്ലാം ഭീഷണിപ്പെടുത്തി സംഭവം രഹസ്യമാക്കി വെച്ചു. മഹിളാ നേതാവിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും കാമകേളികള്‍ നാട്ടിലാകെ പാട്ടായിട്ടും പാര്‍ട്ടി മാത്രം ഇതൊന്നുമറിഞ്ഞില്ല. സംഭവം നാറ്റകേസായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മഹിള നേതാവിന്റെ ഭര്‍ത്താവ് ഭാര്യയുടെ അനാശാസ്യത്തെ കുറിച്ച് പോലീസില്‍ പരാതി നല്കിയത്. പോലീസില്‍ നല്കിയ പരാതി പാര്‍ട്ടിയുടെ സമര്‍ദ്ദത്തെ തുടര്‍ന്ന മരവിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ പലതിലും വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും പരാതിക്കാരനായ മഹിള നേതാവിന്റെ ഭര്‍ത്താവിനെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് ലോക്കല്‍ കമ്മിററി സെക്രട്ടറി ശ്രമിച്ചത്. അതുമാത്രമല്ല പരാതിക്കാരന്‍ മാനസിക രോഗിയാണെന്ന് പോലീസിേെന ധരിപ്പിക്കുകയും ചെയ്തു.
സ്വന്തം ഭാര്യ സുജിനൊപ്പം താമസമാക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഗതികെട്ട ഭര്‍ത്താവ് പാര്‍ട്ടി ജില്ല കമ്മിറ്റിക്ക് പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ത്യമാണെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മന്ത്രിയുടെ വീട് ദുരുപയോഗം ചെയ്‌തെന്നും കമ്മിഷന്‍ കണ്ടെത്തി. സുജിന്‍ വേറെയും മഹിള നേതാക്കളെ ഈ വീട്ടിലേയ്ക്ക കൊണ്ടുവന്നിട്ടുണ്ടെന്നും കൂടി കണ്ടെത്തിയതോടെ ജില്ല നേതൃത്വത്തിന് നടപടിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കഞ്ഞിവെയ്പും കുടിയും രതിക്രീഡകളുമായി മന്ത്രിയുടെ വീട് ദുരുപയോഗം ചെയ്ത സജിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും മാറ്റി നിറുത്തണമെന്നാണ് ഏര്യാകമ്മിറ്റി നേതൃത്വത്തോട് ജില്ല ഘടകം ആവശ്യപ്പെട്ടത്. എന്നാല്‍ സുജിന്റെ ഭാഗം കേട്ട ഏര്യാകമ്മിറ്റി നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പറയുകയായിരുന്നു. സുജിനെതിരെ ഉയര്‍ന്നുവന്ന പരാതിയെ തുടര്‍ന്ന് മന്ത്രി വീടിന്റെ താക്കോല്‍ തിരിച്ചുവാങ്ങി.
നാട്ടിലാകെ നാറ്റകേസായിട്ടും പാര്‍ട്ടി പരമാവധി സംഭവം ഒളിപ്പിച്ചുവെയ്ക്കാന്‍ ശ്രമിച്ചു. വീട് പണിയുടെ ആവശ്യത്തിനായി വൈക്കം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയരാജ് പാര്‍ട്ടിയോട് അവധി ആവശ്യപ്പെട്ടിരുന്നു. ജയരാജിന് വീട് പണിയുടെ ആവശ്യത്തിനും സുജിന് ആരോഗ്യ പ്രശ്‌നങ്ങളാലും ലോക്കല്‍കമ്മിറ്റി സക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും അവധി നല്കി എന്നാണ് പാര്‍ട്ടി പ്രചരിപ്പിച്ചത്. എന്നാല്‍ സുജിനെതിരെ പരാതി നല്കിയ മഹിള നേതാവിന്റെ ഭര്‍ത്താവിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. പ്രാഥമകാംഗത്വത്തില്‍ നിന്നും പുറത്താക്കാതിരിക്കാനായി കാരണം കാണിക്കല്‍ നോട്ടീസും നല്കിയതോടെ സംഭവം കൂടുതല്‍ വഷളായി. സുജിനെതിരെ വന്നിട്ടുള്ള അനാശാസ്യം വെറും ആരോപണമാത്രമാണെന്നാണ് ഏ്‌ര്യാ സെക്രട്ടറി അരുണ്‍ പറയുന്നത്. മാസങ്ങളായി നടന്നു കൊണ്ടിരുന്ന സംഭവങ്ങളെല്ലാം അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടോടുകൂടിയാണ് കെട്ടടങ്ങിയത്. സുജിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെ മനോരോഗിയായി ചിത്രീകരിച്ചതിന് പുറമേ ശാരീരിര ഉപദ്രവവും നടത്തി.
അതിനും പുറമേ അനാശാസ്യത്തിലെ കേന്ദ്രകഥാപാത്രമായ മഹിള അസോസിയേഷന്‍ നേതാവിനെ കൊണ്ട് ഭര്‍ത്താവിനെതിരെ പരാതിയും കൊടുപ്പിച്ചു. ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തു. വൈക്കം സ്‌റ്റേഷനില്‍ ഓരോ ആഴ്ചയും പോയി ഒപ്പിടേണ്ട അവസ്ഥയിലാണ് പരാതിക്കാരന്‍. സിപിഎം നേതാവിനെതിരെ പരാതി കൊടുത്തയാള്‍ പ്രതിയായികേസും കോടതിയുമായി നടക്കുമ്പോള്‍ നേതാവാകട്ടെ നിര്‍ബന്ധിത അവധിയെടുത്ത് വീട്ടിലിരുന്ന് സുഖിക്കുന്ന. ഇതാണ് പിണറായി പോലീസെന്ന് വൈക്കത്തുകാര്‍ പറയുന്നുണ്ട്. മന്ത്രിയുടെ ബന്ദുവീട്ടില്‍ അനാശാസ്യം നടക്കുന്നെന്ന പരാതി പിന്‍വലിക്കാനായി പരാതിക്കാരന്റെ സമുദായ നേതാക്കളെ കൊണ്ട് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും പരാതിക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നു. പരാതി പിന്ഡവലിക്കാത്തതിനെ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയുടെ ഗുണ്ടകള്‍ പരാതിക്കാരന്റെ കൈതല്ലിയൊടിച്ചു. അന്വേഷണ കമ്മിഷന്‍ വിഷയങ്ങള്‍ എല്ലാം പഠിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്കിയത്.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഝിന്‍ പൊതുസമൂഹത്തിന് മാതൃകയാകേണ്ട ആളാണെന്നും ആ നിലയില്‍ പ്രവര്‍ത്തിക്കാതതെ തരം താഴുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരന്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന കമ്മിഷന്റെ കണ്ടെത്തല്‍ വിചിത്രമായിരിക്കുന്നു. ശ്വന്തം ഭാര്യയെ മറ്റൊരാള്‍ അനാശാസ്യത്തിന് ഉപയോഗിക്കുന്നതില്‍ പരാതി പറഞ്ഞതാണോ നിരുത്തരവാദം എന്ന കണ്ടെത്തലെന്ന സംശയം ഉയരുന്നുണ്ട്. അതുമാത്രമല്ല പരാതിക്കാരനെതിരെ കള്ളകേസുകള്‍ ചമച്ചതും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്തായാലും വൈക്കത്തുകാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഒളിസേവയെ കുറിച്ചുള്ള ട്രാളുകള്‍ കൊണ്ട് നിറയുകയാണ്. പുലിവാല് പിടിച്ച് അവസ്ഥയിലായി സിപിഎം നേതാക്കള്‍. അനാശാസ്യത്തെ കുറിച്ച് മഹിളാ നേതാവിന്റെ ഭര്‍ത്താവ് പരാതി ഉന്നയിച്ചപ്പോഴേ നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും നാറ്റ കേസാകില്ലെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























