വിവാഹം കഴിഞ്ഞ കാലത്തു വീട്ടിൽ അപരിചിതർ, മരുമകളെ നക്ന പൂജയ്ക്ക് പ്രേരിപ്പിച്ച് അമ്മായിയമ്മ.. ഭർതൃമാവിനെ തൂക്കി പോലീസ്

അറിഞ്ഞോ അറിയാതെയോ മന്ത്രവാദത്തിന് മനസ് കൊടുത്ത്, ജീവിതം അതില്‍ ബലി കഴിപ്പിക്കുന്നവരും കൂടെയുള്ളവരുടെ ജീവന്‍ ബലി കൊടുക്കുന്നവരും നിരവധിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. പുറത്തറിയുന്ന കഥകളെക്കാള്‍ എത്രയോ ഇരുണ്ടതായിരിക്കും പുറത്തറിയാത്തവ!
5 വർഷം മുൻപു മന്ത്രവാദത്തിന്റെ പേരിൽ നഗ്നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ യുവതിയുടെ ഭർത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ഷാലു സത്യബാബുവും (36) മന്ത്രവാദിയും ഉൾപ്പെടെ 4 പേർ ഒളിവിൽ. ഭർതൃമാതാവ് ലൈഷയാണു (60) പിടിയിലായത്.
മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽപോയത്.
2017 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നു യുവതി പറയുന്നു. 2016 ഡിസംബർ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടിൽ അപരിചിതർ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏർവാടിയിലുള്ള ഒരു വീട്ടിൽ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.
പിന്നീടു ഭർത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങൽ പൊലീസിലും പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞ ദിവസമാണു ചടയമംഗലം പൊലീസ് കേസെടുത്തത്.
വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടാണ് നമ്മളോളം പുരോഗമിക്കാത്ത വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന 'പ്രാകൃത'മായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നമുക്ക് പലപ്പോഴും അതിശയമായി തോന്നാറ്.
ജാതിയുടേയും സമുദായത്തിന്റെയും ആചാരങ്ങളുടെയും ലിംഗഭേദത്തിന്റെയും പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഓരോ സംഭവങ്ങളും മലയാളിക്ക് അത്ഭുതം തന്നെയാണ്. 'ഇങ്ങനെയെല്ലാം സംഭവിക്കുമോ ഈ ലോകത്തില്‍... ' എന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിക്കുമ്പോള്‍ പക്ഷേ നമ്മള്‍, നമ്മുടെ തൊട്ടടുത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളെ കാണാതെ പോവുകയാണ്. അല്ലെങ്കില്‍ അത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ മടിക്കുകയാണ്.
ചെറുപ്പം മുതല്‍ തന്നെയുള്ള ജീവിതപരിസരങ്ങളാണ് ഒരു വ്യക്തിയെ നിര്‍മ്മിക്കുന്നത്. അത് ഏറ്റവും മനോഹരവും തെളിച്ചവുമുള്ളതാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ നിരന്തരം ഇടപെടുന്ന സ്‌കൂള്‍, സമൂഹം, നാട്, സൗഹൃദങ്ങള്‍- ഇങ്ങനെയെല്ലാമുള്ള ചുറ്റുപാടുകളെ കുറിച്ചും, അവയില്‍ നിന്ന് എടുക്കേണ്ടത് ഏത് കളയേണ്ടത് ഏത് എന്നതിനെ കുറിച്ചും അവരോട് കൃത്യമായി ചര്‍ച്ച ചെയ്യണം. വളര്‍ന്നുവരുന്ന പുതിയ തലമുറകളെങ്കിലും 'കറുത്ത കഥകള്‍' അറിയാതെ സന്തോഷത്തോടും ആരോഗ്യകരമായ ശരീരത്തോടും മനസ്സോടും കൂടി ജീവിക്കട്ടെ.
https://www.facebook.com/Malayalivartha
























