ശാസ്ത്ര, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കി സുപ്രീംകോടതി; ഉത്തരവ് വന്നതോടെ വി.സിമാരുടെ നിയമന രേഖകൾ ശേഖരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം കൊടുത്ത് രാജ്ഭവൻ

ശാസ്ത്ര, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഉള്ള നാല് വി.സിമാരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. മാത്രമല്ല ഗവർണ്ണർ ഫയലുകൾ തിരിച്ച് വിളിക്കുമോയെന്ന സംശയവും നിലനിൽക്കുകയാണ്. നിയമന ഫയലുകൾ ഗവർണർ വിളിച്ചു വരുത്തുവാനിരിക്കുകയാണ്.
മാത്രമല്ല സർക്കാരുമായും കേരള, കണ്ണൂർ വി.സിമാരുമായുംഇടഞ്ഞു നിൽക്കുകയാണ് ഗവർണർ. സുപ്രീം കോടതി ഉത്തരവ് വന്നതോടെ വി.സിമാരുടെ നിയമന രേഖകൾ ശേഖരിക്കാൻ രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം കൊടുത്തിരിക്കുകയാണ്. ഗവർണ്ണർ ഇപ്പോൾ ഉള്ള വിസിമാർക്കെതിരെ കർശനമായ നീക്കങ്ങൾ നടത്തുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യO. . കണ്ണൂർ വി.സി പുനർനിയമനത്തിനെതിരേ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി.എന്നാൽ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകാണ്.അതിൽ എന്ത് വിധി വരുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
പാനൽ തയ്യാറാക്കി നിയമനം നടത്തണമെന്നതടക്കമുള്ള യു.ജി.സി നിബന്ധനകൾ പാലിച്ചില്ലെന്ന ആരോപണത്തിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മറ്റു നാലു വി.സിമാരുടെ കാര്യത്തിൽഗവർണർ ഉറപ്പായുംമറ്റു നടപടികൾ സ്വീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. , എം.ജി, ഫിഷറീസ്, കണ്ണൂർ വി.സിമാരുടെ കാര്യത്തിൽ ഈ അയോഗ്യത ബാധകമാകുവാനുള്ള സാധ്യത കൂടുതലാണ്.
കേരള വി.സി ഡോ.മഹാദേവൻപിള്ള പക്ഷെ ഈ കടമ്പകളിൽ നിന്നും രക്ഷപ്പെടും കാരണം അദ്ദേഹത്തിന്റെ കാലാവധി തിങ്കളാഴ്ച പൂർത്തിയാവുകയാണ്. അദ്ദേഹം ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും.വി.സിമാരെ അയോഗ്യരാക്കാൻ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഹൈക്കോടതിയിൽ ക്വോവാറണ്ടോ ഹർജി നൽകുമെന്ന സൂചനകളും വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























