ക്ലിഫ് ഹൗസിലേക്ക് എന്തിനാണ് ഇത്രയും വലിയ ബിരിയാണി ചെമ്പ് കൊണ്ട് പോയത്? ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്തിന്? മുഖ്യമന്ത്രി പിണറായി വിജയൻ 30 പേർക്കുള്ള ബിരിയാണി കഴിക്കുമോ? അങ്ങനെ ചെമ്പുകൾ പോയിട്ടില്ല എങ്കിൽ സിസിടിവി ദൃശ്യങ്ങൾ കാണിക്കൂ; ഞാൻ സ്വർണ്ണം കണ്ടിട്ട് പോലുമില്ല; സ്വർണ്ണത്തിന്റെ ഫോട്ടോസ് കസ്റ്റംസുകാർ കാണിച്ചു തന്നപ്പോഴാണ് ഇതാണ് സ്വർണം എന്നറിഞ്ഞത്; സ്വർണ്ണക്കടത്ത് കേസിൽ കമ്മീഷൻ കിട്ടിയിട്ടില്ല; തുറന്നടിച്ച് സ്വപ്ന

കഴിഞ്ഞ ദിവസം ചില നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും പ്രധാനം .ബിരിയാണി ചെമ്പിൽ സ്വർണം ഒളിപ്പിച്ചു കടത്തി എന്ന വലിയ ആരോപണം സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു. ബിരിയാണി ചെമ്പിൽ സ്വർണം ഒളിപ്പിച്ചു കടത്തി എന്ന സംശയിക്കുന്നതിന് എന്തിനെന്ന കാര്യത്തിന് സ്വപ്ന വ്യക്തമായി ചിലന്യായീകരണങ്ങൾ കൊടുത്തിരിക്കുകയാണ് . ക്ലിഫ് ഹൗസിലേക്ക് എന്തിനാണ് ഇത്രയും വലിയ ബിരിയാണി ചെമ്പ് കൊണ്ട് പോയത് ?
ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയുണ്ടായി, അവിടെ യാതൊരു ചെക്കിങ്ങും ഉണ്ടായില്ല. എന്തുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ ചെയ്തത് ? ഇങ്ങനെ ചെയ്യേണ്ട ആവശ്യം എന്താണ്. മുഖ്യമന്ത്രി പിണറായി വിജയൻ 30 പേർക്കുള്ള ബിരിയാണി കഴിക്കുമോ? അങ്ങനെ ചെമ്പുകൾ പോയിട്ടില്ല എങ്കിൽ സിസിടിവി ദൃശ്യങ്ങൾ കാണിക്കൂ എന്നും സ്വപ്ന വെല്ലുവിളിക്കുന്നുണ്ട്.
കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നാണ് സ്വർണം പാക്ക് ചെയ്തു കൊണ്ട് പോകുന്നത് എന്നും സ്വപ്ന ആരോപിച്ചിരുന്നു .ഞാൻ സ്വർണ്ണം കണ്ടിട്ട് പോലുമില്ല. സ്വർണ്ണത്തിന്റെ ഫോട്ടോസ് കസ്റ്റംസുകാർ കാണിച്ചു തന്നപ്പോഴാണ് ഇതാണ് സ്വർണം എന്ന് പോലും ഞാൻ അറിഞ്ഞത്. സ്വർണ്ണക്കടത്തു കേസിൽ എനിക്ക് കമ്മീഷൻ കിട്ടിയിട്ടില്ല എനിക്ക് അതിനെപ്പറ്റി അറിയുക പോലുമില്ലഎന്നും സ്വപ്‍ന ആരോപിക്കുകയുണ്ടായി..
അതേസമയം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് കോൺസുൽ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകൾ പോയിരുന്നത്. കോൺസുൽ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറിച്ചിട്ടുണ്ട്.
ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പമുള്ള ഈ ചെമ്പ് ഫോയിൽഡ് പേപ്പറിൽ അടച്ചുകെട്ടിയതിനാൽ കൊണ്ടുപോകുന്നവർക്കും ഇതിൽ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേർ ചേർന്നാണ് ചെമ്പ് പിടിച്ചത്.ക്ലിയറൻസുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കർ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോൺസുർ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലാണ്.
https://www.facebook.com/Malayalivartha






















