ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷം; സൈനികനുമായുള്ള വിവാഹത്തിന് മുമ്പ് ഷാരോണുമായി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിഞ്ഞ് ഇരുവീടുകളിലായി താമസം: സ്വകര്യ ചിത്രങ്ങൾ കൈക്കലാക്കാനായി വീണ്ടും വാട്സാപ്പിലൂടെ അടുപ്പം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി: കയ്പ്പ് കലർന്ന കഷായം കുടിച്ച് ഷാരോൺ രാജ് ഛർദ്ദിച്ചത് പച്ചയും നീലയും കലർന്ന നിറത്തിൽ:- പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ആരോപണം. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ജെ.പി ഷാരോൺരാജിനെയാണ് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ച ശേഷം അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ടോടെ ഷാരോൺ രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാമവര്‍മ്മൻചിറയിലുള്ള കാമുകിയുമായി ഷാരോൺ രാജ് പ്രണയത്തിലായിരുന്നെങ്കിലും, പെൺകുട്ടിക്ക് വിവാഹാലോചനകൾ വന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴുകയിരുന്നു. പെൺകുട്ടിയുടെ ജാതക ദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിക്കുകയാണ് ഷാരോൺ രാജിന്റെ കുടുംബം. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരു സൈനികനുമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹം ഉറപ്പിച്ചു. കഴിഞ്ഞ മാസം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ജാതക ദോഷം കാരണം വിവാഹം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ജാതക പ്രകാരം നവംബറിന് മുമ്പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നായിരുന്നു. ഇക്കാര്യം കൊണ്ട് സൈനികനുമായുള്ള വിവാഹം പെൺകുട്ടിയുടെ കുടുംബം നവംബറിലേയ്ക്ക് മാറ്റിയതെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിക്കുന്നു.
ജാതകദോഷം മാറാൻ ഷാരോണുമായി വിവാഹം നടത്തി സൈനികനുമായി രണ്ടാം വിവാഹം നടത്താനായിരുന്നു പെൺകുട്ടിയുടെ കുടുംബം ആസൂത്രിതമായി ഈ കടുംകൈക്ക് മുതിർന്നതെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. നീല കലർന്ന ദ്രാവകമാണ് ഷാരോൺ രാജ് ഛർദ്ദിച്ചത്. ആസിഡ് കലർന്ന കഷായമോ ജ്യൂസോ ആകാം പെൺകുട്ടി നൽകിയതെന്ന് കുടുംബം സംശയിക്കുന്നു.
ഇക്കഴിഞ്ഞ പതിനാലിനാണ് പ്രൊജക്റ്റ് വാങ്ങാനെന്ന് പറഞ്ഞ് പെൺകുട്ടി ഷാരോൺ രാജിനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയത്. ഒമ്പത് മണിക്ക് എത്താമെന്ന് പറഞ്ഞെങ്കിലും വണ്ടി കിട്ടാതായതോടെ സുഹൃത്തിനൊപ്പം പത്ത് മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. കൂട്ടുകാരൻ റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. പതിനഞ്ച് മിനിറ്റിനകം ഛർദ്ദിച്ചുകൊണ്ട് വരുന്ന ഷാരോണിനെയാണ് കണ്ടതെന്ന് റെജിൻ പറയുന്നു. ഇരുവരും വീട്ടിലേയ്ക്ക് പോകുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തേയ്ക്ക് പോകുന്നത് കണ്ടിരുന്നെന്നും ഇവരുടെ മുഖത്തേയ്ക്ക് നോക്കിയതായി റെജിൻ പറഞ്ഞു.
ഷാരോണിനെ അവശനായി കണ്ടതോടെ ബൈക്കുമായി അടുത്തേയ്ക്ക് പോയി ഉടനെ വീട്ടിൽ എത്തിക്കുകയായിരുന്നെന്ന് റെജിൻ പറയുന്നു. നീലയും പച്ചയും കലർന്ന നിർത്തിലായിരുന്നു ഛർദ്ദിച്ചിട്ടതെന്ന് സുഹൃത്ത് വെളിപ്പെടുത്തുന്നു. ആശുപത്രിയിൽ വച്ച് കുടിക്കാൻ നൽകിയ കഷായത്തിന്റെ പേര് വാട്സാപ്പിലൂടെ പെൺകുട്ടിയോട് ചോദിച്ചപ്പോൾ മനഃപൂർവം അത് ഒഴിവാക്കി കുടിക്കാൻ നൽകിയ ജ്യൂസിൽ ആയിരിക്കും പ്രശ്നം എന്നും, അമ്മയെ തിരക്കി എത്തിയ കുടുംബ സുഹൃത്തിനും ഇത് കുടിച്ച് അസ്വസ്ഥത ഉണ്ടായെന്ന് പെൺകുട്ടി സന്ദേശമയച്ചു.
വിവാഹം ഉറപ്പിക്കാൻ ചടങ്ങ് പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലായിരുന്നുവെന്ന് ഷാരോണിനോട് യുവതി പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇടക്കാലത്ത് ഇരുവരും അകൽച്ചയിലായിരുന്നെങ്കിലും യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്‍റെ കൈവശമുണ്ടായിരുന്നു. ഇവ ആവശ്യപ്പെട്ട് വീണ്ടും വാട്സാപ്പിൽ അടുപ്പം സ്ഥാപിക്കുകയും പ്രോജക്ട് വാങ്ങാൻ വീട്ടിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പാറശാല പൊലീസ് പറയുന്നത്. എന്നാല്‍, കേസ് അട്ടിമറിക്കാനായി പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് ആരെയോ ഭയക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നല്‍കിയാകാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റെത്തി ഷാരോണിന്‍റെ മരണമൊഴി രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനോടും സംഭവിച്ചതെന്താണെന്ന് ഷാരോണ്‍ കൃത്യമായി പറഞ്ഞിരുന്നു. എന്നാല്‍ പെൺകുട്ടിയുടെ പണവും സ്വാധീനവും ഉപയോഗിച്ച് പാറശാല പോലീസിനെ കൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ രാത്രി വീട്ടിലേയ്ക്ക് അയച്ചിരുന്നു. അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്ന് ഷാരോൺ രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























