അമ്മയെ കൊണ്ടുവിട്ട ഓട്ടോ ചേട്ടന് ഞാൻ അതാണ് കൊടുത്തത്, അത് കുടിച്ച് ഓട്ടോ ചേട്ടനും വയ്യാന്ന് മാമൻ പറഞ്ഞു; അമ്മ ഉണ്ട് ഇപ്പോൾ മരുന്ന് ഏതാണെന്ന് ചോദിക്കാൻ പറ്റില്ല! സോറി ഇച്ചായാ... എനിക്കും പറ്റൂല വാവേ, മറക്കല്ലേ!!! യുവതിയുമായുള്ള ഷാരോണിന്റെ അവസാന ചാറ്റ് പുറത്ത്....

കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുമായുള്ള ചാറ്റ് പുറത്ത്. ജ്യൂസ് നൽകിയതിൽ ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്ത് വന്നത്. ജ്യൂസ് നൽകിയത് യുവതി ചാറ്റിൽ സമ്മതിക്കുന്നുണ്ട്. ഛർദ്ദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങാൻ യുവതി ഷാരോണിനോട് ഉപദേശിക്കുന്നതും ചാറ്റിൽ വ്യക്തമാണ്. തീരെ വയ്യെന്ന് ചാറ്റിൽ ഷാരോൺ പറയുന്നുണ്ട്. അമ്മയെ കൊണ്ടുവിട്ട ഓട്ടോ ചേട്ടന് ഞാൻ അതാണ് കൊടുത്തത്. അത് കുടിച്ച് ഓട്ടോ ചേട്ടനും വയ്യാന്ന് മാമൻ പറഞ്ഞതായി ചാറ്റിൽ പെൺകുട്ടി പറയുന്നു. നിനക്ക് മരുന്ന് തന്ന ഇടത്ത് അത് എന്ത് മരുന്നാണെന്ന് 'അമ്മ അറിയാതെ ചോദിയ്ക്കാൻ ഷാരോൺ ആവശ്യപ്പെടുന്നുണ്ട്. നോക്കാമെന്നും അമ്മയുടേണ്ടെന്നും പെൺകുട്ടി ചാറ്റിൽ പറയുന്നു.
തുടർന്ന് ഒട്ടും വയ്യേ എന്ന് ചോദിക്കുമ്പോൾ മോഷൻ കറുത്ത നിറത്തിൽ പോകുന്നുണ്ടെന്ന് ഷാരോൺ ചാറ്റിൽ പറയുന്നു. ഇടയ്ക്കിടെ ചാറ്റ് ചെയ്യാൻ പറ്റില്ലെന്ന് ഷാരോൺ പറയുന്നുണ്ട്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും പറയുന്നു. തുടർന്ന് റെസ്റ്റ് എടുക്കാനും സ്വന്തം ഭാഗം ന്യായീകരിക്കാനും പെൺകുട്ടി ശ്രമിക്കുന്നുണ്ട്. നീലയും പച്ചയും കലർന്ന നിറത്തിൽ ഛർദ്ദിച്ചത് കഷായത്തിന്റെ നിറം അതായതുകൊണ്ടാണെന്നും മെഡിക്കൽ ഷോപ്പിൽ നിന്ന് ഗുളിക മേടിച്ച് കഴിക്കാനും പെൺകുട്ടി പറയുന്നു. ഇല്ല വാവേ എനിക്ക് പറ്റില്ല, എന്നെ മറക്കല്ലേ എന്ന് ഷാരോൺ അവസാനമായി പറയുമ്പോൾ എന്തായാലും ഇപ്പോൾ ഓക്കെ ആകുന്നുണ്ടല്ലോ അത് മതി എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് മരിച്ച യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. രാമവര്‍മ്മൻചിറയിലുള്ള കാമുകിയുമായി ഷാരോൺ രാജ് പ്രണയത്തിലായിരുന്നെങ്കിലും, പെൺകുട്ടിക്ക് വിവാഹാലോചനകൾ വന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴുകയിരുന്നു. പെൺകുട്ടിയുടെ ജാതക ദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിക്കുകയാണ് ഷാരോൺ രാജിന്റെ കുടുംബം. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ഒരു സൈനികനുമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹം ഉറപ്പിച്ചു. കഴിഞ്ഞ മാസം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ജാതക ദോഷം കാരണം വിവാഹം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ജാതക പ്രകാരം നവംബറിന് മുമ്പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നായിരുന്നു. ഇക്കാര്യം കൊണ്ട് സൈനികനുമായുള്ള വിവാഹം പെൺകുട്ടിയുടെ കുടുംബം നവംബറിലേയ്ക്ക് മാറ്റിയതെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിക്കുന്നു. ജാതകദോഷം മാറാൻ ഷാരോണുമായി വിവാഹം നടത്തി സൈനികനുമായി രണ്ടാം വിവാഹം നടത്താനായിരുന്നു പെൺകുട്ടിയുടെ കുടുംബം ആസൂത്രിതമായി ഈ കടുംകൈക്ക് മുതിർന്നതെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. നീല കലർന്ന ദ്രാവകമാണ് ഷാരോൺ രാജ് ഛർദ്ദിച്ചത്. ആസിഡ് കലർന്ന കഷായമോ ജ്യൂസോ ആകാം പെൺകുട്ടി നൽകിയതെന്ന് കുടുംബം സംശയിക്കുന്നു.
ഇക്കഴിഞ്ഞ പതിനാലിനാണ് പ്രൊജക്റ്റ് വാങ്ങാനെന്ന് പറഞ്ഞ് പെൺകുട്ടി ഷാരോൺ രാജിനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയത്. ഒമ്പത് മണിക്ക് എത്താമെന്ന് പറഞ്ഞെങ്കിലും വണ്ടി കിട്ടാതായതോടെ സുഹൃത്തിനൊപ്പം പത്ത് മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. കൂട്ടുകാരൻ റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. പതിനഞ്ച് മിനിറ്റിനകം ഛർദ്ദിച്ചുകൊണ്ട് വരുന്ന ഷാരോണിനെയാണ് കണ്ടതെന്ന് റെജിൻ പറയുന്നു. ഇരുവരും വീട്ടിലേയ്ക്ക് പോകുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തേയ്ക്ക് പോകുന്നത് കണ്ടിരുന്നെന്നും ഇവരുടെ മുഖത്തേയ്ക്ക് നോക്കിയതായി റെജിൻ പറഞ്ഞു.
ഷാരോണിനെ അവശനായി കണ്ടതോടെ ബൈക്കുമായി അടുത്തേയ്ക്ക് പോയി ഉടനെ വീട്ടിൽ എത്തിക്കുകയായിരുന്നെന്ന് റെജിൻ പറയുന്നു. നീലയും പച്ചയും കലർന്ന നിർത്തിലായിരുന്നു ഛർദ്ദിച്ചിട്ടതെന്ന് സുഹൃത്ത് വെളിപ്പെടുത്തുന്നു. ആശുപത്രിയിൽ വച്ച് കുടിക്കാൻ നൽകിയ കഷായത്തിന്റെ പേര് വാട്സാപ്പിലൂടെ പെൺകുട്ടിയോട് ചോദിച്ചപ്പോൾ മനഃപൂർവം അത് ഒഴിവാക്കി കുടിക്കാൻ നൽകിയ ജ്യൂസിൽ ആയിരിക്കും പ്രശ്നം എന്നും, അമ്മയെ തിരക്കി എത്തിയ കുടുംബ സുഹൃത്തിനും ഇത് കുടിച്ച് അസ്വസ്ഥത ഉണ്ടായെന്ന് പെൺകുട്ടി സന്ദേശമയച്ചു. വിവാഹം ഉറപ്പിക്കാൻ ചടങ്ങ് പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലായിരുന്നുവെന്ന് ഷാരോണിനോട് യുവതി പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇടക്കാലത്ത് ഇരുവരും അകൽച്ചയിലായിരുന്നെങ്കിലും
യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്‍റെ കൈവശമുണ്ടായിരുന്നു. ഇവ ആവശ്യപ്പെട്ട് വീണ്ടും വാട്സാപ്പിൽ അടുപ്പം സ്ഥാപിക്കുകയും പ്രോജക്ട് വാങ്ങാൻ വീട്ടിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പാറശാല പൊലീസ് പറയുന്നത്. എന്നാല്‍, കേസ് അട്ടിമറിക്കാനായി പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























