ഖജനാവ് പൂട്ടിയാലും ഗവര്‍ണറെ തീറ്റിപോറ്റണം; സര്‍ക്കാരിന്റെ ഉപദേശഖനായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ സര്‍ക്കാരിന്റെ അന്ധകനായി മാറുന്ന കാഴ്ച, സംസ്ഥാന മന്ത്രി ബാലഗോപാലനെ പുറത്താക്കാനുള്ള നിര്‍ദ്ദേശവും കൂടിയായപ്പോള്‍ ഭരണഘടന വിദഗ്ദ്ധന്മാര്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ചുള്ള അന്വേഷണം തുടങ്ങി

കേരള ഗവര്‍ണറും രാജ്ഭവനും മുന്‍പെങ്ങുമില്ലാത്ത വിധം വാര്‍ത്തകളില്‍ നിറയുകയാണ് ഗവര്‍ണറ അെനുകൂലിച്ചും പ്രതികീലിച്ചും എല്ലാ മേഖലകളില്‍ നിന്നും പ്രതികരണങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഉപദേശഖനായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ സര്‍ക്കാരിന്റെ അന്ധകനായി മാറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. ഇടതു സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മില്‍ നടക്കുന്ന ശീതസമരം ഇപ്പോള്‍ യുദ്ധസമാനമായിരിക്കുകയാണ്. ഗവര്‍ണറുമായിട്ടുളള തര്‍ക്കങ്ങള്‍ പാര്‍ട്ടിക്കാരും വിദ്യാര്‍ത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്. അവസാനം സംസ്ഥാന മന്ത്രി ബാലഗോപാലനെ പുറത്താക്കാനുള്ള നിര്‍ദ്ദേശവും കൂടിയായപ്പോള്‍ ഭരണഘടന വിദഗ്ദ്ധന്മാര്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ചുള്ള അന്വേഷണം തുടങ്ങി.
ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന വാദത്തിലേയക്കാണ് കേരളം എത്തി നില്ക്കുന്നത്. ഓരോ സംസ്ഥാനങ്ങളും ഗവര്‍ണര്‍ക്ക് നല്കുന്ന സൗകര്യങ്ങളെ കുറിച്ചും ജനം ചിന്തിച്ചു തുടങ്ങി. ഗവര്‍ണര്‍ ഓഫീസായ രാജ്ഭവനില്‍ നൂറ്റി നാല്പത്തി നാല് ജീവനക്കാരാണുള്ളത്. എഴുപത്തി നാല് താല്കാലിക ജീവനക്കാരാണ്. അത് ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളവരെയാണ് നിയമിക്കുക. അതായത് ഗവര്‍ണറെ നിയമിച്ച ബിജെപി പ്രവര്‍ത്തകരാണ് അവിടെ നിയമിച്ചിട്ടുള്ളത്. പിആര്‍ഒയും, ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനായി ഗവര്‍ണര്‍ നടത്തിയ കലാപം കേരളം കണ്ടെതാണ്. രാജ്ഭവന്‍ വളപ്പില്‍ ദന്താശുപത്രി സ്ഥാപിക്കാനായി ഗവര്‍ണര്‍ നടത്തിയ എഴുത്തുകുത്തുകളും വലിയ ചര്‍ച്ചകളായിട്ടുണ്ട. ഗവര്‍ണര്‍ ഒഫീസ് പ്രവര്‍ത്തിക്കാനായി കേരളം ഒരുവര്‍ഷം ആഹാരത്തിനുമാത്രമായി പതിമൂന്ന് കോടിയോളം രൂപയാണ് ചിലവഴിക്കുന്നത്. ഗവര്‍ണര്‍ക്ക് നാല് ലക്ഷത്തി ഇരുപതിനായിരം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നല്കുന്നുണ്ടെന്നാണ് കണക്ക്.
ആഹാരത്തിന് മാസം നലേ മുക്കാല്‍ ലക്ഷം രൂപയും നല്കുന്നുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപണിക്കായി മൂന്നേമുക്കാല്‍ ലക്ഷം രൂപയും കൈപറ്റുന്നുണ്ട്. കൂടാതെ ഗവര്‍ണര്‍ക്ക് ദാനം ചെയ്യുന്നതിനായി 25 ലക്ഷം രൂപ വേറെയും നല്കുന്നുണ്ട്. രാജാഭവനിലെത്തുന്ന അതിഥികള്‍ക്കും ചിലവിന് കേരള സര്‍ക്കാരാണ് നല്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിവി ഐ പികള്‍ ഗവര്‍ണറുടെ അതിഥിയായി രാജ്ഭവനിലെത്താറുണ്ട്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ വാഹന സൗകര്യം, പ്രൊട്ടക്ഷന്‍ ഇതെല്ലാം സര്‍ക്കാര്‍ ചിലവാണെന്നാണ് അറിയുന്നത്.നിയമസഭ കൂടുമ്പോഴും , വോട്ടെടുപ്പ് നടക്കുമ്പോഴും രാജ്ഭവനിലെ ചിലവുകള്‍ ഗണ്യമായി ഉയരും. ദിവസവും രാജ്ഭവന്‍ പ്രവര്‍ത്തനത്തിനായി ഒന്നര ലക്ഷം രൂപയാണ് ചിലവാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേയാണ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വരുന്നത്. ഗവര്‍ണറും കുടുംബവുേം നടത്തുന്ന ഉല്ലാസയാത്രകളുടെ ചിലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്.
വെള്ളവും വൈദ്യുതിയുല്ലാം സൗജന്യമാണ്.രാജ്ഭവനുവേണ്ടി ചിലവഴിക്കുന്ന തുകയ്ക്ക് ഓഡിറ്റിംഗ് ഇല്ല. അതിനാല്‍ രാജ്ഭവന്‍ നല്കുന്ന ബില്ലിനനുസരിച്ചുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയാണ് പതിവ്. കൂടാതെ അടുത്തിടെയാണ് എന്‍പത് ലക്ഷം വിലവരുന്ന അഡംബര കാര്‍ ഗവര്‍ണര്‍ക്കായി സര്‍ക്കാര്‍ വാങ്ങി നല്കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപദേശിക്കുന്നതിനാണ് സംസ്ഥാനം എല്ലാ കാലത്തും ഇത്രയധികം നികുതി പണം ചിലവഴിക്കുന്നത്. ഇപ്പോള്‍ രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം അതിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ച് കടന്നു കൊണ്ടിരിക്കുകയാണ്. ഗവര്‍ണറെ നിശ്ചയിക്കുന്നത് ബിജെപി കേന്ദ്ര സര്‍ക്കാരാണെങ്കിലും ഗവര്‍ണറെ ആ സ്ഥാനത്ത് നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഗവര്‍ണര്‍ക്കെതിരെയുള്ള പരാതികള്‍ രാഷ്ട്രപതിയ്ക്ക് മാത്രമേ നല്കാന്‍ കഴിയുകയുള്ളൂ. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ക്കുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമത്തിനാണ് അദ്ദേഹം മുന്‍തൂക്കം നല്‌കേണ്ടത്. ഫെഡറല്‍ സംവിധാനത്തിന്റെ മഹത്വം ഉയര്‍ത്തി കാട്ടേണ്ടതും ഗവര്‍ണറുടെ ഘടനയാണ്. എന്നാല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാണ് ഭരണതലവന്‍. ഭറണ പ്രതിസന്ധിയുണ്ടായാല്‍ രാഷ്ടപതിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണര്‍ക്ക് അധികാരം ഏറ്റെടുക്കാം. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നത് മന്ത്രിസഭയുടെ തീരുമാന പ്രകാരം ഗവര്‍ണറാണ് . മന്ത്രിസഭ നല്കിയ ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതിന് മുന്‍പ് യോഗ്യതയും നിബന്ധനകളും ഗവര്‍ണര്‍ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ കേരളത്തില്‍ നടക്കുന്ന സര്‍ക്കാര്‍ ഗവര്‍ണര്‍ അധികാര പോര് വരും ദിവസങ്ങളില്‍ ശക്തമായി തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























